Tuesday, September 29, 2009

ഈശ്വരനെ മോചിപ്പിക്കുക...

മനുഷ്യനെ മോചിപ്പിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെങ്കില്‍ ഈശ്വരനെ മോചിപ്പിക്കാന്‍ ഒരാള്‍ അവതരിക്കട്ടെ. വെറും വാക്ക് എന്ന് തോന്നിയേക്കാവുന്നത്. ഞാന്‍ ഈശ്വരനെന്നും ദൈവമെന്നും അല്ലാഹു എന്നും ചൊല്ലുന്നത് എന്നേ നിര്‍ത്തി. അത്തരം പ്രയോഗങ്ങളിലൂടെ ചിലര്‍ ചില കള്ളികളിലേക്ക് തള്ളാന്‍ ശ്രമിക്കും എന്നു ബോധ്യമായത്തോടെ അങ്ങനെ ആ ശക്തിയെ പരാശക്തിയെന്നു വിളിക്കാം എന്ന് മനസ്സ് പറഞ്ഞു.
ഉടുക്കുന്ന മുണ്ടോ ഷര്‍ട്ടോ നിര്‍മിച്ച ഇടത്ത്, മുണ്ടിനോ ഷര്‍ട്ടിനോ വേണ്ടി ഒരുങ്ങുന്ന വേളയില്‍ നൂല്‍ കരുതിയിരിക്കില്ല മതങ്ങളുടെ തടവിലേക്കു ചില ഉടല്‍ വഴി ചെന്നെത്തുമെന്ന്.
ഈശ്വരന്‍ , അല്ലാഹു, ദൈവം, ഗോഡ്... അങ്ങനെ പറയുമ്പോള്‍ എത്രയോ വേലിക്കെട്ടുകള്‍ ... ഒരേ ഈശ്വരനെ നാം ഭാഷയിലൂടെ പലതാക്കുന്നു. അവിടെ പരാശക്തി തടങ്കലില്‍ പെടുന്നു... സൃഷ്ടാവ് തടങ്കലില്‍ കിടന്നാല്‍ സൃഷ്ടിക്ക് മോചനമില്ല. സൃഷ്ടി ഓരോ കളങ്ങളിലായി ഒതുങ്ങി പോകുന്നു. മാത്രമല്ല നാനാ പദത്തിലൂടെ നാം ചിന്തിക്കുന്ന ആ മഹാശക്തിയുടെ ഏഴയലത്ത് പോലും നമുക്ക് എത്താനാവുന്നില്ല. ആ നാമങ്ങളിലൂടെ ആ ശക്തിയെ തിരിച്ചറിയാന്‍ ആകുന്നില്ല എന്ന് സാരം. നമുക്ക് എങ്ങനെയാണ് അതില്‍ എത്തിച്ചേരാന്‍ ആകുക. നാം മതങ്ങളുടെ കളങ്ങളില്‍ ചുരുങ്ങി കൊണ്ടിരിക്കുകയല്ലേ..
നാം ഓരോ മതത്തിന്റെയും തടവില്‍ ആകുമ്പോള്‍ മറ്റേ മതം നമുക്ക് അന്യമാകുന്നത്‌ പോലെ ആ മതത്തില്‍ നാം വിശ്വസിക്കുന്ന ആരാധിക്കുന്ന ആ പരാശക്തിയും നമുക്ക് അന്യനോ അപരിചിതനോ ആകുന്നു. അവിടെ ആ ശക്തിയുടെ ഒരു ബിന്ദുവില്‍ മാത്രമേ സ്പര്‍ശിക്കുകയുള്ളൂ. ഇനി പരാശക്തി എന്നും വിളിക്കാന്‍ ആവില്ലെങ്കില്‍ ഊര്‍ജമെന്നു വിളിക്കാം. തികച്ചും മതേതരമായ ഒരു പദം. മാത്രമല്ല അത് ആണോ പെണ്ണോ ആയി അടയാളപ്പെടുന്നുമില്ല. സര്‍വവും ഊര്‍ജത്തിലൂടെയാണ് നിലനില്‍ക്കുന്നത്. അതിനു നാശമില്ല. അത് മറ്റൊന്നായി പരിണമിക്കുന്നു. നാം സ്ഥിരമായി അനുഭവിക്കുന്ന വെളിച്ചം, നമ്മുടെ ചുവരില്‍ കത്തി കിടക്കുന്ന ബള്‍ബ് ഫ്യൂസാകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം. അതുപോലെയല്ലേ ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ മരിക്കുമ്പോള്‍ , ഫ്യൂസാകുമ്പോള്‍ ഉണ്ടാകുന്നത്. ഓരോന്നും അതിന്റെ ഉടലിന്റെ വലുപ്പം അനുസരിച്ച് ശബ്ദം പുറപ്പെടുവിക്കുന്നു. ഒരു ബള്‍ബ് ഫ്യൂസ് ആകുക എന്ന് വച്ചാല്‍ അത് മരിക്കുക എന്ന് തന്നെ.
അതിനു നിറമോ മണമോ രസമോ ലിംഗമോ ഇല്ല. നാം ആ ഊര്‍ജത്തിന്റെ ഭാഗം എന്ന് ചിന്തിക്കുമ്പോള്‍ കൂടുതല്‍ ഉള്‍ക്കാഴ്ച! ഞാന്‍ , നീ , അല്ലെങ്കില്‍ മറ്റൊരാള്‍ യാതോന്നിലാണോ നിലനില്‍ക്കുന്നത് ആ ഒന്നിനെ ഊര്‍ജമായി കാണുക. അപ്പോള്‍ നമ്മിലെ ആ ഊര്‍ജം ഒരിക്കല്‍ നമ്മില്‍ നിന്നും വിട്ടു പോകുമ്പോള്‍ ഉടല്‍ എന്ന നിലയിലുള്ള നമ്മുടെ മരണമാണ് അടയാളപ്പെടുത്തുക. ആ ഊര്‍ജത്തിന് നാശം ഇല്ലാത്തതുകൊണ്ട് അത് മറ്റൊന്നായി മാറുന്നുണ്ട്...


ആസിയാന്‍ കരാറും ഏട്ടിലെ പശുവും...

ഗാട്ട് വന്നപ്പോള്‍ നാം ലോകം നമ്മുടെ വീട്ടു മുറ്റത്തു എത്തിയതായി പ്രഖ്യാപിച്ചു. നരസിംഹ റാവുവും കുഞ്ഞു മക്കളും ഇന്ത്യയെ വന്‍കിട കുത്തകകള്‍ക്ക് തീറെഴുതി വിറ്റു. അന്ന് ധനകാര്യ മന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഹ് ആഘോഷിക്കപ്പെട്ടു. അക്കാലത്ത് ഗാട്ടിനെതിരെ പുസ്തകം ( ഗാട്ടും കാണാ ചരടും ) രചിച്ചു വീരേന്ദ്ര കുമാര്‍ വിറ്റു. ഇന്ന് വീരന്‍ കോണ്ഗ്രസ്സിന്റെ തൊഴുത്തില്‍ എന്നത് മറ്റൊരു കാര്യം. റിച്ചാര്‍ഡ് ഫ്രാങ്കിയും തോമസ് ഐസക്കും കൂട്ട് കച്ചവടത്തിലൂടെ എന്ത് നേടിയെന്ന് ആര്‍ക്കറിയാം. എങ്കിലും ഐസക്ക് സഖാവും ആ ഇനത്തില്‍ കുറെ പുസ്തകം വിറ്റു. എന്‍.ആര്‍.ഐ. പണം, ബാങ്കില്‍ കെട്ടി കിടക്കുന്ന പണം എല്ലാം സ്വരൂപിച്ചാല്‍ മതി ഏ.ഡി.ബി യുടെ നക്കാപിച്ച നമുക്ക് വേണ്ടെന്നു ആധുനീക സാമ്പത്തിക ബുദ്ധി ജീവിയായ ആ മാന്യന്‍ കണക്കു സഹിതം നമ്മെ ബോധ്യപ്പെടുത്തി. അന്ന് തല്ലു കൊണ്ടവര്‍ ഇന്ന് എഡി.ബിക്കു ജയ് വിളിക്കുന്നു. ഗാട്ടിനു ശേഷം നമ്മുടെ പച്ച ഈര്ക്കിലിക്ക് വരെ അമേരിക്കയും ഇംഗ്ലണ്ടും മത്സരിച്ചു പേറ്റണ്ട് എടുത്തു . പത്തു രൂപയില്‍ കിടന്ന അരിക്ക് ഇന്ന് ഇരുപത്തഞ്ചു രൂപ. ഉപ്പിനും കടുകിനും വില കൂടിയാലെന്ത്, ഭൂമിക്കു വില കൂടിയല്ലോ. തൊഴിലാളിക്ക് കൂലി വര്ധിച്ചല്ലോ എന്നൊക്കെ സമാധാനിക്കുന്നവര്‍ ധാരാളം. ആ ഇനത്തില്‍ ഭൂമാഫിയ മുതല്‍ സാധാരണ ബ്രോക്കര്‍ വരെ ചില്വാനം ഉണ്ടാക്കി. എല്ലാത്തിനും വില കൂടുന്നു. പക്ഷെ മനുഷ്യന്? ഇന്ന് ലോകത്ത് ഏറ്റവും വില കുറഞ്ഞ ഒന്ന് മനുഷ്യന്‍. ... തെരുവില്‍ നിന്നും തെരുവിലേക്ക് നടന്നു നീങ്ങുന്ന നാം തെണ്ടി എന്ന് വിളിക്കുന്ന അയാള്‍ ഒന്ന് തല ചായ്ക്കാന്‍ പോലും ഇടം കിട്ടാതെ തുടരെ ആട്ടിയോടിക്കപ്പെടുന്നു. നാം ഇന്ന് ആസിയാന്‍ കരാറിനെ ആഘോഷിക്കുന്നു. നാളെ ഏതു നരകമാകും നമ്മുടെ തലയില്‍ വന്നു പതിക്കുക?

Monday, September 21, 2009

നാം അത് ജീവിതമായി അമ്ഗീകരിക്കില്ലെന്കിലും...

എറണാകുളം പബ്ലിക്‌ ലൈബ്രറിയുടെ വരാന്തയില്‍ അയാളെ കണ്ടു മുട്ടിയിട്ടുണ്ട്, എണ്‍പതുകളില്‍ അയാളെ ചുമ്മാ കുമാരേട്ടന്‍ എന്ന് വിളിക്കാം. കാലില്‍ വൃണം കെട്ടിയ, ദീക്ഷ വളര്‍ത്തിയ, മുടി പാറിയ അയാള്‍ എവിടെ നിന്ന് വന്നുവെന്നോ എങ്ങിനെ അവിടെ എത്തിയത്തെന്നോ ആര്‍ക്കുമറിയില്ല. ചിലപ്പോള്‍ അയാള്‍ പറഞ്ഞതോര്‍ക്കുന്നു പേര് ഇസ്മയില്‍ എന്ന്, കരസേനയില്‍ ജോലി ഉണ്ടായിരുന്നു എന്നും... ലൈബ്രറി ജീവനക്കാര്‍ ഭക്ഷണത്തില്‍ നിന്നും ഒരോഹരി അയാള്‍ക്ക്‌ നല്‍കി പോന്നു. അവിടെ വരുന്ന അംഗങ്ങളുമായി ഇന്ഗ്ലീഷിലും ഹിന്ദിയിലും ശുദ്ധമായ മലയാളത്തിലും അയാള്‍ സംസാരിച്ചു. അയാളുടെ സ്വരത്തിന് ഗാംഭീര്യമുണ്ടായിരുന്നു. എന്റെ ഗള്‍ഫ് വാസം കഴിഞ്ഞു മടങ്ങി എത്തിയപ്പോള്‍ ആദ്യം തിരഞ്ഞത് അയാളെ. അയാള്‍ ഇരുന്ന സ്ഥലം ശൂന്യം. പില്‍ക്കാലത്ത് ഞാന്‍ എഴുതിയ നോവലില്‍ അയാള്‍ കഥാ പാത്രമായി. തീവണ്ടി മുറിയിലെ യാചകനില് നിന്നും വളര്‍ന്ന കഥാ പാത്രം. അയാള്‍ക്ക്‌ ഞാന്‍ ജെ.എന്ന് പേര് നല്‍കി. വണ്ടിയില്‍ കഥാ നായകനോട് സംസാരിക്കുമ്പോള്‍ കുട്ടിയായിരിക്കെ അവന്‍ പറഞ്ഞു: "ജെ അതാണ്‌ എന്റെ പേര്. ഭിക്ഷ കൊടുക്കുന്നതിലും വര്‍ഗീയത , അതുകൊണ്ട് ഞാന്‍ ജീ ആയി ഇരിക്കാം..." ( ഗോലുവിന്റെ റേഡിയോ പറയാതെ വിടുന്നത്- നോവല്‍) അത്തരം കഥാ പാത്രങ്ങള്‍ ഏതൊരു നഗരത്തിലുമുണ്ട്. അവരില്‍ ഏറെ പേരും ദാര്ശനീകര്‍ ആണെന്ന് തോന്നിയിട്ടുണ്ട്. അവര്‍ അവരുടേതായ ജീവിതം ജീവിച്ചു തീര്‍ക്കുന്നു. നാം അത് ജീവിതമായി അമ്ഗീകരിക്കില്ലെന്കിലും...

Sunday, September 20, 2009

മനസ്സാ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കുന്നു.

തന്നില്‍ ഇനി കവിതയില്ല, ഇനി എഴുതാനാവില്ല എന്ന് പറയാനുള്ള ആര്‍ജവം ചുള്ളിക്കാടിനു മാത്രം അവകാശപ്പെട്ടത്. മറ്റുള്ളവര്‍ എഴുത്ത് വറ്റിയിട്ടും അത് പുറമേക്ക് പ്രകടിപ്പിക്കാതെ ഒരുതരം ആത്മരതിയില്‍, മൌനത്തില്‍ മുഴുകുന്നു. ചുള്ളിക്കാടിന്റെ ജീവിതം മുന്നില്‍ വയ്ക്കുമ്പോള്‍ തീ പാറുന്ന വാക്കുകള്‍ എങ്ങനെ ചിതറുന്നു എന്ന് ബോധ്യമാകും. കൈപ്പുള്ള ജീവിതമാകാം കവിയെ ദാര്‍ശനീകന്‍ ആക്കുക. അച്ഛനെ പോലെ ആകുക. അച്ഛന്ല്‍ ഒരു മഹാ പുരുഷനെ നെയ്ത അമ്മ. ഒരിക്കല്‍ അച്ഛന്‍ മദ്യപിച്ചു എത്തിയപ്പോള്‍ ഒട്ടു അങ്കലാപ്പോടെ അമ്മയെ സമീപിച്ച മകന്‍. മുഖത്തടിച്ചത് പോലെ അമ്മയുടെ മറുപടി:" അയാള്‍ എന്നാണു കുടിക്കാതെ വന്നിട്ടുള്ളത്!" അവിടെ ഒരു ബിംബം തകരുന്നുണ്ട്. അതുവഴി എല്ലാ വിശ്വാസവും തകരുന്നുണ്ട്. അവിടെയാണ് ഒരു നിഷേധിയുടെ പിറവി. ആ മകനാണ് പിക്കാലത്ത് ലോകം കണ്ട മഹാനായ ബര്‍ണാട്ഷാ. അത് കാലത്തിന്റെ നിയോഗം. അങ്ങനെ ഒരാള്‍ ഉണ്ടാകണം എന്ന ആവശ്യം. ദന്തഗോപുരത്തില്‍ കയറിയിരിക്കുന്നവന് നല്ല കവിയെന്നു അറിയപ്പെടാം. നല്ല കവിത എഴുതാനാവില്ല. യുനൈട്ടട് നാഷനില്‍ കയറിയിരിക്കുന്നവന് പുസ്തകങ്ങള്‍ രചിക്കാം. ഇന്ത്യ പോലുള്ള നാലാം ലോകങ്ങളുടെ ആത്മാവ് തൊട്ടറിയാന്‍ ആവില്ല. അവര്‍ അധികാരത്തില്‍ എത്തിയാല്‍ സംസാരിക്കുക വരേണ്യ വര്‍ഗത്തിന് വേണ്ടിയാകും. നമുക്ക് ഒരിക്കലും അനുകരിക്കാന്‍ ആവാതെ. എന്നാല്‍ ഭാവിയില്‍ ചരിത്രം അവരിലൂടെ കുറെ നുണകള്‍ ചമച്ചു നമ്മെ വഞ്ചിക്കും. അപ്പോഴും അവരുടെ ഭാഷയില്‍ നാം കന്നുകാലികളെ പോലെ അയവിറക്കും. പാര്‍ശ്വവല്കൃതന്റെ വോട്ടു വാങ്ങി അധികാരത്തില്‍ കയറിയാന്‍ അവനൊക്കെ തൂറാന്‍, ഉറങ്ങാന്‍ പഞ്ച നക്ഷത്ര മുറികള്‍ വേണം. അവനെയൊക്കെ ചുമക്കുന്ന നാം കഴുതകള്‍ അല്ലാതെ മറ്റെന്ത്. പ്രതികരണ ശേഷിയില്ലാത്ത സാംസ്കാരിക നായകന്മാരെ, കലാ സാഹിത്യകാരന്മാരെ ഞാന്‍ മനസ്സാ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കുന്നു.

Sunday, September 13, 2009

സൃഷ്ടിയെ കുറിച്ച്...

എന്താണ് കവിത എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് എന്തല്ല കവിത എന്നല്ലേ? കലാ സാഹിത്യത്തെ കുറിച്ച് ധാരാളം ഉദ്ദരണികളും വ്യാഖ്യാനങ്ങളും നിയമാവലികളും വായിച്ചു മടുത്ത ഒരാള്‍ എന്ന നിലയില്‍ ആര്‍ക്കും അതെ കുറിച്ച് കൃത്യമായ ഒരു നിര്‍ദേശം നല്‍കാന്‍ ആവില്ല എന്ന് തോന്നുന്നു.
" നിയമങ്ങളും മാതൃകകളും സിദ്ധിയെയും കലയെയും നശിപ്പിക്കുന്നു " എന്ന് ലിയാനോര്‍ഡോ ഡാവിഞ്ചി പറഞ്ഞത് സത്യമായി കാണാം.
നാം മാതൃക അന്വേഷിക്കുമ്പോള്‍ ഒരു തരം അനുകരണം ആകുന്നില്ലേ? അപ്പോള്‍ കല അനുകരണമായി മാറുന്നു. ചിത്രകാരന്‍ മനുഷ്യനെ വരക്കുമ്പോള്‍ അത് അനുകരണം.  കവി മറ്റൊരാള്‍ എഴുതുന്ന മാതൃക പിന്തുടരുമ്പോള്‍ അനുകരണം. എങ്കില്‍ കവിത എങ്ങനെ ആകണം? നമുക്കൊരു ബീജം കിട്ടിക്കഴിഞ്ഞാല്‍ അത് എങ്ങനെ എഴുതാം എന്ന് ചിന്തിക്കുകയാവാം. അങ്ങനെ വരുമ്പോള്‍ ആ ചിന്ത കവിത ഉണ്ടാവുക എന്നതില്‍ നിന്നും കവിത ഉണ്ടാക്കുക എന്ന തലത്തില്‍ എത്തില്ലേ? അറിയില്ല.
എന്റെ അനുഭവം ഇതാണ്, എന്തോ എന്നില്‍ നിറയുക.. അത് ഞാന്‍ പോലും അറിയാതെ കടലാസ്സിലേക്ക് ഒഴുകി വരിക. അവിടെ ഞാനും കടലാസ്സും തൂലികയും മെറ്റീരിയല്‍ മാത്രം. ആ ഒഴുക്കിന് ഇറങ്ങി വരാനുള്ള നിമിത്തം മാത്രം. അവിടെ ഞാന്‍ ആരുമാല്ലാതെയാകുന്നു. അത് കഴിഞ്ഞാല്‍ പിന്നെ ശാന്തി. പിന്നെ പുനര്‍വായന, . അവിടെ ചില വെട്ടി തിരുത്തലുകള്‍ നടക്കുന്നു. അവിടെ ഞാന്‍ നിമിത്തം അല്ല, ഒരു ആശാരിയെ പോലെ മരം മുറിച്ചു ചിന്തേര് തള്ളുന്ന ജോലിയിലാണ്. അങ്ങനെ കിട്ടുന്ന സൃഷ്ടി ആദ്യം ഉണ്ടായതില്‍ നിന്നും അല്‍പ്പം മാറിയിരിക്കും. അത് കവിതയോ മറ്റു സാഹിത്യ സൃഷ്ട്ടിയോ, എന്തുമാകട്ടെ. അറിഞ്ഞിടത്തോളം വെറും വാക്കുകള്‍ പെറുക്കി വയ്ക്കലല്ല കവിത.

ഒരു കവിത ഒന്നില്‍ കൂടുതല്‍ കവിതയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. കവി നിര്‍ത്തിയിടത്ത് നിന്നും മറ്റൊരു രചന വായനക്കാരില്‍ ഉണ്ടാകുന്നുണ്ട്. ഒരു ബിംബം മറ്റു പലതായി അടയാളപ്പെടുത്തുകയും. അങ്ങനെ ഇരിക്കെ  കവിത എങ്ങനെ ആകണം; എന്താണ് എന്ന് പറയാന്‍ കഴിയാതെയാകുക. ഷെല്ലിക്ക് ഷെല്ലിയുടെ പാത ശരിയാകുന്നിടത്തു കീട്ട്സിനു കീട്ട്സിന്റെതാണ് ശരി. ഓ.എന്‍.വിയുടെ ആവിഷ്കാരമല്ല മറ്റൊരാളുടെ.  എന്ന് കരുതി രണ്ടും തെറ്റ് എന്ന് നമുക്ക് രേഖപ്പെടുത്താന്‍ ആകില്ല. ഒരെകാലഘട്ടത്തെ രണ്ടാള്‍ അവരുടെ കാഴ്ചപാടിന് അനുസരിച്ച് അല്ലെങ്കില്‍ അവര്‍ പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു രചനയില്‍ ഏര്‍പ്പെടുന്നു. അവിടെ നേരിന്റെയും നെറികേടിന്റെയും എഴുത്തുണ്ട്.
ആത്യന്തികമായി കവിത ഉണ്ടായ ശേഷമാണ് നിയമം ഉണ്ടായത് എന്ന് ധരിച്ചേ പറ്റൂ. അല്ലാതെ എന്നെങ്കിലും ഉണ്ടായേക്കാവുന്ന കവിതയ്ക്ക് വേണ്ടി നിയമ നിര്‍മാണമില്ല. അതുകൊണ്ട് നാം കവിതയെ ഉള്‍കൊള്ളുക. അനുഭവിക്കുക. ഒരു സൃഷ്ടി വായിപ്പിക്കുന്നതിനേക്കാള്‍ എത്രയോ ക്ലേശമാണ് അനുഭവിപ്പിക്കുന്നത്. യാതൊന്നു അനുഭവിപ്പിക്കപ്പെടനമോ അവിടെ ഹൃദയം ഉണ്ടാവണം. എഴുത്തുകാരന്റെ ഹൃദയം അക്ഷരങ്ങളിലൂടെ മൌനമായി വായനക്കാരിലേക്ക് ഒഴുകി ചെല്ലുകയാണ്.
നിയമം വെടിയുക. ഏതെങ്കിലും ഒരു നിയമം അനുസരിച്ച് എഴുത്ത് തുടങ്ങിയാല്‍ സ്വതന്ത്രമായ ഒരു രചന നടക്കില്ല. നിയമം തന്നെയാണ് ചട്ടക്കൂടും. സൃഷ്ടി പൂര്‍ണം ആകുന്നതോടെ അതിന്റെ അവകാശി വായനക്കാരന്‍ ആകുന്നു. എഴുത്തുകാരന്‍ പ്രജാപതി ആകുമ്പോള്‍ തന്നെ വായനക്കാരനും അതെ വേഷം അണിയുന്നുണ്ട്. ഇതിനിടയിലാണ് നിരൂപകന്റെ വേഷം. ഇവിടെ നിരൂപകന്‍ എന്നത് ഉത്പാദകനും ഉപഭോക്താവിനും ഇടക്കുള്ള ആ വേഷമാണ്. അവിടെ ആ മധ്യവര്‍ത്തി സൃഷ്ടിയെ തന്റെ ഇംഗിതത്തിനൊത്ത് കച്ചവടം ചെയ്യുന്നു.. ഏതൊരു സൃഷ്ടിയും ഇടനിലക്കാരന്റെ സഹായമില്ലാതെ ഉപഭോക്താവിന്റെ ഹൃദയത്തിലേക്ക് എത്തേണ്ടതാണ്. അവിടെയാണ് സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും വിജയം.

Sunday, August 23, 2009

ആഗോളീകരണ കാലത്തെ കാഴ്ചകള്‍ (കഥ)

വാദ്യകലയില്‍ ഒരിടത്തും നിര്‍വചിചിട്ടില്ലാത്ത ഭാഷയോടെ ക്ലോസ്സട്ടില്‍ നിന്നുയരുന്ന പതന ശബ്ദങ്ങളില്‍ സബ്സ്സിടിയുടെ പ്രശ്നം ഉണ്ടെന്നു പറഞ്ഞാല്‍ നീ വിശ്വസിക്കുമോ? എത്ര കലോറി അകത്താക്കിയെന്നും എത്ര നേരം കൊണ്ടു മലമായെന്നും... അതിനിടെ വിമതരായി പോയത്... അതാണ്‌ നാലാം ലോകത്തിനു മേല്‍ വീഴുന്ന ഇടിത്തീ...സര്‍ക്കാര്‍ വിളമ്പുന്ന സബ്സിഡി വെട്ടി വിഴുങ്ങി ലാപ്സ്സാക്കുക. അതുകൊണ്ട് ആര്‍ത്തി പണ്ടാരങ്ങള്‍ക്ക് സബ്സ്സിടി നല്‍കരുത്. എന്തിന് ഖജനാവ് കാലിയാക്കണം?അമേരിക്കയില്‍ നിന്നോ ഇന്ക്ലണ്ടില്‍ നിന്നോ വന്നേക്കാവുന്ന തീട്ടൂരത്തെ ചൊല്ലി യദിയുരപ്പയും സംഘവും പാര്‍ലമെന്റില്‍ വ്യാകുലപെടാതെയല്ല. ആ നേരം അക്കങ്ങള്‍ ഭീകരതയോടെ അലയടിച്ചുകൊണ്ടിരുന്നു. നീയെന്നു പറഞ്ഞെന്കിലും കേള്‍ക്കാന്‍ ആരുമില്ലെന്നരിയുന്നു. അത് മറ്റൊരു ദുരന്തം.തന്‍റെ ചലനം നിരീക്ഷിക്കപ്പെടുക. ഊണിലും ഉറക്കത്തിലും; എന്തിന് ക്ലോസ്സട്ടിലെക്കും ആ കഴുകക്കണ്‍ണ്. അങ്ങനെ സ്വകാര്യതകള്‍ തകര്‍ക്കപ്പെട്ടു... അതിലും ഭേദം ചാവുക.ഇരുട്ടിന്‍റെ ഗാഡ സമുദ്രത്തില്‍ കാറ്റിന്‍റെ നിലയറ്റ ആരവം . അദൃശ്യകരങ്ങള്‍ പകരുന്ന തണുപ്പ്.
ഉള്ളു കിടുകിടുത്തു:"ഹൊ..."അത്ര ഉച്ചത്തിലല്ല, എന്നിട്ടും ശബ്ദത്തിനു എന്താഴം! തരിശു ഭൂമിയില്‍ മാറ്റൊലിക്കായി കാതോര്‍ത്തു. ഒന്നുറക്കെ കൂകണം. കേള്‍വിയുടെ ആഗോഷത്തില്‍ നഷ്ട്ടപ്പെടാന്‍. പിന്നെ ഫോസ്സിലുകള്‍ക്കിടയില്‍ വായിക്കപെടാത്ത മറ്റൊരു അക്കമായി...തെല്ലു കഴിഞ്ഞു സംശയമായി, തന്നെ കൂടാതെ മറ്റൊരാള്‍ രങ്കതുണ്ട്. അതവനോ അവളോ? ക്യാമറക്കണ്ണായി ... ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പിറവിക്കു മുന്പേ... ഇന്ത്യയില്‍ കേരളത്തില്‍ അവന്‍ പിറക്കുമെന്ന് , ഫിര്‍ദൌസ് എന്ന് നാമകരണം ചെയ്യപ്പെടുമെന്ന്, ഓ.ബി.സി. പട്ടികയില്‍ ഒതുക്കപ്പെടുമെന്നും... ഗണിതത്തിന്റെ മാന്ത്രീകതയില്‍ ക്രൂരമായൊരു മന്ദഹാസ്സത്തോടെ അയാള്‍. ആ വിരലുകള്‍ ഓരോ പിറവിക്കു പിന്നിലും ഗൂഡമായൊരു തപസ്സില്‍...ലോറാ, അവള്‍ അവന്‍ എങ്ങിനെ ജീവിക്കണം, എങ്ങിനെ ചിന്തിക്കണം, എന്തായി തീര്ണംമെന്നും ആ പണിപ്പുരയില്‍ തീരുമാനിക്കപ്പെടുന്നു.വാറ്റു ചാരായത്തിലും കഞ്ചാവിലും നിറഞ്ഞു അപസര്‍പ്പക കഥയിലേക്ക്... ഓര്‍ക്കുന്നത് വെട്ടിയും പുതിയത് ചമച്ചും... അതിനിടയില്‍ സ്വയമകന്നു തന്നെ മറ്റൊരു ആങ്കിളിലൂടെ വീക്ഷിക്കുക. അങ്ങനെ ചിന്തയുടെ ആവശ്യകതയെ , രാജ്യത്തെ നയിക്കേണ്ട സാധ്യതകളിലൂടെ ഇരുട്ടില്‍ നോക്കി.രക്ത ദാഹിയായ പിശാച് രംഗം പതുക്കെ കീഴടക്കുകയാണോ? ആദിവാസികളെ കൊന്നൊടുക്കിയ ഇടം അല്ലെ...അല്ല ലോറാ കൊല്ലപ്പെട്ടത് ആദിവാസി ആണെന്കിലും ഏഴാം ക്ലാസ്സിലെ പാഠപുസ്തകം ബാധകമല്ലെങ്കിലും പ്രേതം ഉണ്ടാവില്ലേ? നിനക്കതു ഉള്‍കൊള്ളാന്‍ പ്രയാസമുന്ടെന്കിലും....അന്നയച്ച കത്ത് അവിടെ ഉണ്ടാവണമെന്നില്ല. ചെന്നൈ മെയിലിന്‍റെ വെള്ളമില്ലാത്ത കക്കൂസ്സില്‍ ഉപയോഗിച്ചിരിക്കും . എങ്കിലും ആ വരികള്‍ എന്തൊക്കെയോ ശെരി വയ്ക്കുന്നു. അപ്രിയസത്യങ്ങള്‍ ആണെന്കില്‍ കൂടി.ജിം എന്ന ആഗോള നിക്ഷേപക സംഘം കൊച്ചിയില്‍ നടന്നത്. പ്രദിക്ഷേതത്തെ ലാത്തി എതിരിട്ടത്‌. കുടുംബങ്ങളിലേക്ക്‌ ഇടിച്ചു കയറി നഗ്നത രുചിച്ച ടോര്‍ച്ചുകള്‍... കരുതിയിരിക്കുക. മാറാടിനെ ജിംനെ മുത്തങ്ങയോടു ചേര്‍ത്ത് വായിക്കുക.നീയത് അവഗണിച്ചത്. അവര്‍ തീരത്ത് കോടി നാട്ടി. നിനക്കും അത്യാവശ്യം, മതസൗഹാര്‍ത മേളക്ക് വകയായല്ലോ...തീരത്തിന്റെ മതം കടല്‍ എന്നിട്ടും കാവിയും പച്ചയും കലക്കി ഉന്‍മത്തര്‍ ആയവര്‍...
നിന്‍റെ അക്ഷരങ്ങള്‍ക്കു അധിനിവേശത്തിന്റെ ഡോളര്‍ തിളക്കം.നേരത്തെ അറിഞ്ഞിരുന്നില്ല. വിലയേറിയ വിദേശ പെര്‍ഫ്യൂമില്‍ രമിച്ചു നീല ഇന്‍ലന്റിനെ അവഗണിച്ച്... ഗ്രന്തപ്പുരയുടെ മരകോണിയില്‍ ആരോരുമറിയാതെ തന്ന ചുംബനത്തിനു നരഹത്യയുടെ മണം.ഇടമുറിയാതെ പെയ്യെണ്ടിയിരുന്ന തുലാമഴയെ തടുത്തും അക്ഷരങ്ങളെ ചതിച്ചും... വരണ്ട പാടങ്ങള്‍, ടിപ്പര്‍ ലോറി ചൊരിഞ്ഞ മണ്ണിനു കാവല്‍ നിന്നു നോക്ക്കൂലി വാങ്ങിയ ഇരുകാലികള്‍.വിത്തും കൈകോട്ടും... സ്വരം കിളിയില്‍ നിന്നുമല്ല, സെല്‍ഫോണ്‍ ചര്‍ദ്ധിക്കുന്നത് . കിളിയെവിടെ? ആ മധുരനൊമ്പരപെയ്ത്ത്... കോപ്പാണ് യാഹുവിലും ഓര്‍കുട്ടിലും ഞാന്‍ എന്‍റെ അന്നം കൊത്തും. അതാണ്‌ നിന്‍റെ ഭാഷ. ലോറാ, വാലന്റയിന്‍ ഡേ ആഗോഷിക്കുമ്പോള്‍ വര്‍ഗീയതയുടെ അധിനിവേശത്തിന്റെ ദിനം തിരയുമെങ്കില്‍...നമുക്കെന്തും ആഗോഷം! ഗ്രീറ്റിങ്ങ് കാര്‍ഡ് ... സമ്മാന നിര്‍മ്മാതാവിന് അത് വേണം. ഒന്നാം ലോകത്തിന്റെ തീട്ടം കൌതുക വസ്തുവായി നമ്മുടെ കരങ്ങളിലേക്ക്...അച്ഛന്റെ പതിനാരടിയന്തിരത്തിന് കുറിപ്പടിക്കാന്‍ പോയ യദിയുരപ്പ പിന്നിലൊരു പരസ്യം കൊടുക്കാന്‍ തുനിഞ്ഞതില്‍ അപാകതയില്ല. ചത്തത്‌ അക്ഷര സ്നേഹി, കാലണക്ക് വകയില്ലാത്തവന്‍. അല്ലായിരുന്നെന്കില്‍ അയാള്‍ക്ക്‌ ആ ഗതി വരില്ലായിരുന്നു. കൂറ് അക്കങ്ങളോട് ആയതു ആരുടെ ശാപം?"അങ്ങനെ വേണം. കുറിയുടെ പിന്‍ ഭാഗം ഒഴിഞ്ഞാല്‍ നാഷണല്‍വേസ്റ്റു ആകും. പരസ്യം വകയില്‍ നല്ലൊരു തുക കിട്ടും. മനുഷ്യന്‍ യദിയുരപ്പയെ കണ്ടു പഠിക്കട്ടെ..." ലോറ പറഞ്ഞു.പുതുവിപണിയുടെ സാദ്യത തിരഞ്ഞുകൊണ്ട്‌...കവലയിലെ ബസ്സിലെക് യദിയുരപ്പ നിശ്വസിച്ചു. സ്കൂട്ടറില്‍ ലിഫ്ട് കിട്ടിയെങ്കില്‍ യാത്രാകൂലി ലാഭിക്കാം. പരേതനെ കടത്തില്‍ നിന്നും ഒഴിവാക്കാം.തന്‍റെ മുഖത്തേക്ക് ലോറയുടെ കോട്ടുവാ... പാന്‍ പരാഗിന്റെ ബബിള്‍ഗത്തിന്‍റെ കലര്‍പ്പ്. "ഫിര്‍ദൌസ്...ഇടിമുഴക്കമായി വിളി. ഭയന്ന്, തിരിഞ്ഞു നോക്കി. പ്രേതാലയം കണക്കെ ആ വീട്. ഇറയത്തു കത്തുന്ന പാനീസ് വിളക്കിന്‍റെ ചതി. ഇരുട്ടില്‍ വെളിച്ചം എന്തെല്ലാം ചിത്രം പണിയുന്നു. മറ്റൊരര്‍ത്ഥത്തില്‍ അത് പ്രേതാലയം. ആദിവാസികളെ കൊന്നു കൂട്ടിയ ഇടം. അന്നവിടെ പുരയില്ലായിരുന്നു. പിന്നീട് സ്മാരകമായത്...
ലോറാ, നിന്‍റെ വര്‍ഗ്ഗത്തിന് വാര്‍ഷികം ആഗോഷിക്കാന്‍ ആസ്ഥാന ബുദ്ധിജീവിചമയാന്‍ അങ്ങിനെയും ഒന്ന്. കൊലയാളിയും സ്മാരക നിര്‍മ്മാതാവും ഒന്നായത്. വെള്ളിത്തിരയില്‍ ഫ്ലാഷ്ബാക്കിലേക്ക്‌ തിരിച്ച രങ്കം ഇരുണ്ടത്. അതില്‍ കൊല്ലപ്പെട്ടവന്റെ വികാരം വായിക്കപ്പെടാതെ. ആ ഫ്രെയിംകൊണ്ടു സംവിധായകന്‍ പലതും ഉദ്ദേശിച്ചിരിക്കാം. അക്ഷരങ്ങളെ തുരത്തി കാഴ്ച്ചയുടെ നെഗളിപ്പ്! അതിനിടയില്‍ പ്രേക്ഷകന്‍ വളരാതിരുന്നത് ആരുടെ തെറ്റ്?എന്തിന് കൊല്ലപ്പെട്ടു എന്നറിയാതെ ആ സാധുക്കള്‍. ചുവന്ന ഫ്രെയിമിലൂടെ അത് കൂടുതല്‍ ഭീകരമായി. ദക്ഷിണേന്ത്യന്‍ സംഗീതത്തിനു യോചിക്കാതെ... എന്തിന് സംവിധായകന്‍ പാശ്ചാത്യം കടംകൊണ്ടു? ഒരിക്കല്‍ ഗവേഷക വിദ്യാര്‍ത്തികള്‍ ഫോസ്സിലുകള്‍ കണ്ടെത്തുമ്പോള്‍ ക്രൂരതയുടെ ഉല്‍സവം വരയില്ല."കരുവാന്‍ ചരിതത്തില്‍ എവിടെയാണ് പീഠിതന്റെ നിലവിളി? "ആ സ്വരം കുറേകൂടി അടുത്ത്. ആരാണയാള്‍? ശത്രുവോ മിത്രമോ? ഭയന്ന്, വിയര്‍ത്തു... അയാളുടെ ഉന്നം താനാണ്. വെട്ടിമാറ്റാന്‍ നിയോഗിതനായി. തുടര്‍ന്ന് അയാള്‍ താനാകും. വീട്ടിലേക്ക്, എഴുത്തുമുറിയിലേക്ക് ... നോവലും കഥകളും അപഹരിച്ചു പുനര്‍ രചനയില്‍... അങ്ങിനെ തന്‍റെ കാഴ്ചപ്പാടുകളെ തകിടം മറിച്ച്...സ്ക്രീനില്‍ കാഴ്ച്ചയെ തകിടം മറിച്ചു ബെല്‍ബോട്ടം പാന്‍റ്സ്സില്‍ നസ്സീറും ജയനും. തീവണ്ടിയുടെ കരിപുരണ്ട നീല കുപ്പായങ്ങള്‍.ആ രങ്കം ഇരുട്ടിലേക്ക്...രണ്ടു സിനിമയിലെ ഫ്രെയിമുകളുടെ സംയോജനം. ബ്ലാക്ക് ആന്‍റ് വൈറ്റിലെ നസീര്‍ ഈസ്റ്റുമാന്‍ കളറിലെ നസ്സീറിനു നേരെ തോക്ക് ചൂണ്ടി...ലോറാ നീ പറഞ്ഞിരുന്നുവല്ലോ നസ്സീറും നസ്സീറും തമ്മില്‍ തോക്ക് ചൂണ്ടുന്നിടത് പുതിയ കാല സിനിമയുണ്ടെന്ന്. അവിടെയല്ലേ പുതുചമയങ്ങളുടെ ജയഭേരിയും. നാലാം ലോകം ചുമക്കുന്ന ഇടിതീയും....തുടരും...സ്ക്രീനില്‍ അങ്ങനെയാണ് എഴുതി കാട്ടിയത്. അമ്പരപ്പോടെ പ്രേക്ഷകര്‍.തന്‍റെ സിനിമ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഞെട്ടലോടെയാണ് പുറത്തിറങ്ങിയത്. തന്‍റെ കണ്‍ വെട്ടിച്ച് എഡിറ്റര്‍ എങ്ങിനെയാണ് പഴയ സിനിമയുടെ രന്കങ്ങള്‍ തിരുകി കയറ്റിയത്?അത് തന്‍റെ സിനിമയല്ല. സംവിധായക കലയില്‍ നിന്നും എഡിറ്ററുടെ കരങ്ങളിലേക്ക്...രണ്ടാം വാരം ആറു ഷീറ്റ് പോസ്റ്ററില്‍ എഡിറ്ററുടെ മുഖം വലുതായി കൊടുത്തത്... സംവിധായകന്‍ ചെറിയ അക്ഷരങ്ങളിലേക്ക് ... താന്‍ വെട്ടി മാറ്റപ്പെട്ടിരിക്കുന്നു. പുതുകാഴ്ച്ചയുടെ മദിഭ്രമങ്ങളിലേക്ക് ഫിലിം പെട്ടിയും പ്രേക്ഷകരും....

Friday, August 21, 2009

മതേതരം തുടര്‍ച്ച...

"ഒരു മുസല്‍മാന്‍ ഏതു രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തെ നിയമം അനുസരിക്കണം.." അത് ഇസ്ലാം നിയമം ആണ്.
ഏതു രാജ്യതാണോ ജീവിക്കുന്നത് ആ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്നവന് ശെഹീദിന്റെ കൂലിയാണ് ഉള്ളത്. അവനു സ്വര്‍ഗമാണ് ഉള്ളത്..." അതും ഇസ്ലാം നിയമം.
ഒരു ജ്യൂത സ്ത്രീ നിരന്തരം പ്രവാചകന്റെ തലയില്‍ അടിച്ചു വാരിയ ചപ്പു ചവറുകള്‍ ഇടുമായിരുന്നു. പ്രവാചകന്‍ ചിരിക്കുക മാത്രം ചെയ്തു. ഒരിക്കല്‍ അവളെ കാണാതെ ആയപ്പോള്‍ പ്രവാചകന്‍ അന്വേഷിച്ചു. അവള്‍ സുഖമില്ലാതെ കിടപ്പിലായിരുന്നു. പ്രവാചകന്‍ അവളെ തേടി ചെന്ന്. സുഖ വിവരങ്ങള്‍ തിരക്കി...
അന്ന് പ്രവാചകനെ ഒരാള്‍ അങ്ങനെ തുപ്പുകയോ ചപ്പു ചവറുകള്‍ ഇടുകയോ ചെയ്തപ്പോള്‍ അദ്ധേഹത്തിന്റെ അനുചരന്മാര്‍ വാളെടുത്തു യുദ്ധത്തിനു പുറപ്പെട്ടിട്ടില്ല. എന്നാല്‍ പ്രവാചകന് എതിരെ ഒരാള്‍ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ എന്തൊക്കെ പുകിലായിരുന്നു. സല്‍മാന്‍ റുഷ്ദിക്ക് എതിരെ, ഗുമൈനിമാര്‍ പടക്കിരങ്ങിയത് നാം കണ്ടു. നമ്മുടെ കേരളക്കരയില്‍ ചേകന്നൂര്‍ മൌലവിക്ക് എന്ത് സംഭവിച്ചു? അനുയായികള്‍ എന്ന് പറഞ്ഞു നിസ്കാര തഴംബോടെ താടിയും നീട്ടി നടക്കുന്നവര്‍ പറയുന്നതൊന്നുമല്ല ഇസ്ലാം. അപ്പോള്‍ ചിലര്‍ ബോംബ് രാഷ്ട്രീയവുമായി നടക്കുന്നതിനെ നമുക്കെങ്ങനെ ഇസ്ലാമിന്റെ അനുയായികള്‍ ആയി കാണാന്‍ ആകും? കലാപകാരികള്‍ ആരായാലും അവരെ ഒറ്റപ്പെടുത്തുക. അതില്‍ ജാതിമതം കലര്‍ത്തെണ്ടതില്ല. മുസ്ലീം പിന്നോക്കം പോയതിനു ഉത്തരവാദികള്‍ മുസ്ലീങ്ങള്‍‍ എന്നാ ലേബലില്‍ നടക്കുന്ന പ്രമാണിമാര്‍ തന്നെയാണ്. നമ്മുടെ കേരളക്കരയില്‍ ഖിലാഫത്തിന്റെ നാളുകളില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം വര്‍ജിക്കണം എന്ന് പറഞ്ഞില്ലേ. അതിനു ഒരു തലമുറ കൊടുക്കേണ്ടി വന്ന വില എന്തെന്ന് നാം കണ്ടു കഴിഞ്ഞു. ഇസ്ലാം പഠിപ്പിക്കുനത് വിദ്യ നേടാനാണ്. കുര്‍ ആനില്‍ ആറായിരത്തി അറുന്നൂറ്റി അറുപത്താറു വാചകങ്ങള്‍ ഉള്ളതില്‍ ഏകദേശം ഇരുന്നൂറിലേറെ വാചകങ്ങള്‍ ആഹ്വാനം ചെയ്യുന്നത്, " പഠിക്കുക, ചിന്തിക്കുക..." എന്നൊക്കെയാണ്. മുസ്ലീമ്ങളെ ചില മുസ്ലീം പണ്ഡിതന്മാരും നേതാകളും വോട്ടു ബാങ്ക് ആക്കി വച്ചിടത്താണ് മുസ്ലീംങ്ങളുടെ ശനി ദശ തുടങ്ങുന്നത്. ആദ്യ കാലത്ത് ഒരു മുസല്‍മാന്റെ വാക്കിനു വിലയുണ്ടായിരുന്നു. അവനെ ഭഹുമാനിക്കുമായിരുന്നു. അത് നഷ്ടപ്പെടുത്തിയത് മുസ്ലീങ്ങള്‍ തന്നെയാണ്. ആദ്യം മുസ്ലീങ്ങള്‍ മുസ്ലീങ്ങള്‍ ആകട്ടെ. അപ്പോള്‍ അവന്റെ പദവി പടച്ചവന്‍ ഉയര്‍ത്തും എന്നല്ലേ കുര്‍ ആണ്‍ പറയുന്നത്.

ഒരു ലഹള അത് ഏതു മതത്തില്‍ നിന്നും വന്നാലും അതിനെ ലഹളയായി മാത്രം കാണുക. ഏതൊരു മതത്തിലും ഇര ദരിദ്രനാണ്. ഏതൊരു സുനാമിയുടെയും ഇര പാവപ്പെട്ടവനാണ്. അതുകൊണ്ട് നമുക്ക് കലാപങ്ങളെ വിമര്‍ശിക്കാം. ഓരോ നാട്ടിലും ഉള്ള കലാപകാരികളെ ആ നാട്ടില്‍ ഉള്ള ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ കലാപം ഉണ്ടാവില്ല. എന്റെ കുട്ടിക്കാലത്ത് ഞാന്‍ മഹാ വികൃതി ആയിരുന്നു. ഞാന്‍ സ്കൂളില്‍ പോകാതെ ചുറ്റി തിരിയുന്നത് ആരെങ്കിലും കണ്ടാല്‍ അവര്‍ എന്നെ ശാസിക്കും. ഒരു ബാലകൃഷ്ണന്‍ നായര്‍ എന്നെ തല്ലിയിട്ടുണ്ട്. അന്ന് അതിലൊന്നും ആരും ഒരു വര്‍ഗീയതയും കണ്ടിട്ടില്ല. എന്റെ വാപ്പക്ക് ബാലകൃഷ്ണന്‍ നായരോട് ഒരു സ്നേഹക്കുറവും ഉണ്ടായില്ല. ഇന്ന് നാം വേറിട്ടുപോയിരിക്കുന്നു. സ്വന്തം മതത്തിലുള്ള ഒരുവന്‍ വഴി തെറ്റി പോകുന്നത് കണ്ടാല്‍ ആരും ചോദിക്കാനില്ലാതെയായി. നാം അണു കുടുംബങ്ങള്‍ ആയി ചുരുങ്ങുന്നിടത്തു കുറ്റവാസനയും പെരുകുന്നുണ്ട്. ഞാന്‍ സ്കൂളില്‍ പോകുന്ന വഴി വൃശ്ചിക പുല്ലിനു തീയിട്ടത് അത് പടര്‍ന്നു വേലി കത്തിയത്. അന്ന് വെളിയില്‍ നിന്നും കടന്നാല്‍ ഇളകി എന്റെ ചുണ്ടില്‍ കുത്തി. അന്നത് ഒരു മുസ്ലീം ഹിന്ദുവിന്റെ വേലി കത്തിച്ചതായി ആര്‍ക്കും തോന്നിയില്ല. പകരം ആ സ്ത്രീ എന്നെ വീട്ടില്‍ കൊണ്ടുപോയി അടുപ്പില്‍ നിന്നും ചാരം എടുത്ത്‌ തുണിയില്‍ പൊതിഞ്ഞു എന്റെ ചുണ്ടില്‍ വച്ച് തരികയാണ്ണ്ടായത്.

എന്താണ് മതേതരത്വം?

ഇന്നും കൃത്യമായി ഉത്തരം കിട്ടാതെ പോകുന്ന ചോദ്യം. ഇന്ത്യയുടെ രണ്ടാം പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍ മതേതരത്വത്തിന് ഒരു അഭിപ്രായം കൊടുക്കുകയുണ്ടായി ( പണ്ട് വായിച്ച ഓര്‍മയാണ്, ഏതാണ്ട് ഇങ്ങനെ) അതായത് മതേതരത്വം എന്നാല്‍ എല്ലാ മതങ്ങള്‍ക്കും സംരക്ഷണം കൊടുക്കുക എന്നാണ്. ഏറെകുറെ അത് തന്നെയാണ് ഓരോ സര്‍ക്കാരും പിന്തുടരുന്നത്. അത് മത പ്രീണനത്തില്‍ എത്തി നില്‍ക്കുന്നു. ഉദാഹരണത്തിന്‌. ഷബാനു കേസില്‍ സുപ്രീം കോടതി ജീവനാംശം കൊടുക്കണം എന്ന് വിധിച്ച വേളയില്‍ മുസ്ലീം വോട്ടു ബാങ്കിനെ പ്രീണിപ്പിക്കാന്‍ രാജീവ്ഗാന്ധി പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരികയുണ്ടായി. ആ കോടതി വിധി മറികടക്കുകയായിരുന്നു ലക്‌ഷ്യം. അതിനു പകരം ഹൈന്ദവ വോട്ടിനെ പ്രീണിപ്പിക്കാന്‍ അയോധ്യയില്‍ തര്‍ക്ക സ്ഥലത്ത് പൂജ ചെയ്യാന്‍ അനുവദിക്കുകയും... അവിടെ ഒരു ബാലന്‍സിംഗ് ഉണ്ട്. അതിനു നാം കൊടുക്കേണ്ടി വന്ന വില എന്തെന്ന് കണ്ടു കഴിഞ്ഞു. മതേതരത്വം എന്നാല്‍ മതങ്ങളുടെ വരാന്തകളില്‍ രാഷ്ട്രീയക്കാരന്റെ നിരങ്ങല്‍ ആകരുത്. ഭരണാധികാരികള്‍ ഇന്ത്യയെ കാണാന്‍ ശ്രമിക്കണം. ഇന്ത്യയിലെ ജനങ്ങളെ കാണാന്‍ ശ്രമിക്കണം. പക്ഷെ ഓരോ രാഷ്ട്രീയക്കാരനും വോട്ടു നേടാന്‍ മതങ്ങളുടെ പുറകെ പോകുന്ന ദീനമായ കാഴ്ചയാണ്. ആദ്യം ന്യൂനപക്ഷം ഭൂരിപക്ഷം എന്ന തരംതിരിവ് എടുത്തു കടലില്‍ എറിയട്ടെ. അത് മാറിയാല്‍ ഇന്ത്യന്‍ എന്ന തെളിവെള്ളം കാണാനാവും. ഇവിടെ ഓര്‍ക്കപ്പെടെണ്ട മറ്റൊരു കാര്യം, ഏറ്റവും മതേതരം എന്ന് നാം വാഴ്ത്തുന്ന വി.പി.സിംഗ് സര്‍ക്കാര്‍ നബിദിനത്തിന് അവധി കൊടുത്ത് മുസ്ലീം വോട്ടു ബാങ്ക് ഉറപ്പിക്കാന്‍ ശ്രമിച്ചത്. ഒരു ഇസ്ലാമിക്‌ രാജ്യം എന്ന് അവകാശപ്പെടുന്ന സൗദി അറേബ്യയില്‍ പോലും നബി ദിനത്തിന് അവധി ഇല്ലെന്നു ഓര്‍ക്കണം. അപ്പോള്‍ ഇവിടെ അങ്ങനെ ഒരവധിയിലൂടെ ഒരു മതത്തെ പ്രീണിപ്പിക്കുന്നു. അത് തന്നെയാണ് മറ്റു മതങ്ങളിലും ചെയ്യുക. അങ്ങനെ ക്യാന്‍സര്‍ ബാധിച്ച രാഷ്ട്രീയക്കാരാണ് ഏതൊരു വര്‍ഗീയതക്കും ചുക്കാന്‍ പിടിക്കുക.


വര്ഷം ഓര്‍മയിലില്ല. കേന്ദ്ര മന്ത്രി ആയിരുന്ന മുഫ്ത്തി മുഹമ്മദു സയിദിന്റെ മകളെ ഭീകരര്‍ തട്ടി കൊണ്ട് പോയപ്പോള്‍ ലോകം ഒന്നടങ്കം മോചനത്തിനായി പ്രാര്‍ത്തിച്ചു, നിലവിളിച്ചു. വാര്‍ത്താ മാധ്യമങ്ങള്‍ വാര്ത്തയാല്‍ കുളിച്ചു. പക്ഷെ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയാല്‍ ഇവിടെ മുതലക്കണ്ണീര്‍ ഒഴുക്കാന്‍ ആരുമില്ല. അത് മതത്തിലായാലും രാഷ്ട്രീയത്തിലായാലും... ഏറ്റവും താഴെക്കിടയില്‍ കിടക്കുന്നവന് ഇല്ലാത്ത സ്വാതന്ത്ര്യം ഒരു മന്ത്രിക്കോ കുബേരനോ അനുവദിക്കരുത്. എന്റെ സ്വാതന്ത്ര്യം നിന്റെ മൂക്കിനു താഴെ മാത്രം എന്ന് ഏതോ മഹാന്‍ പറഞ്ഞിട്ടുണ്ട്. കുബേരന്റെ സ്വാതന്ത്ര്യം ദരിദ്രന്റെ ആമാശയത്തിനു അപ്പുറത്തേക്കും ആകാം. എന്നാല്‍ ദരിദ്രന് കുബേരന്റെ ഗയിറ്റിനു വെളിയില്‍ നില്‍ക്കാന്‍ പോലും അവകാശമില്ലാതെ... ഈ ഒരു വാതില്‍ വഴിയാണ് വേട്ടക്കാരനെയും ഇരയെയും തിരയെണ്ടത്.
എന്റെ ജീവിതം എന്നെ പഠിപ്പിച്ചു, മതമല്ല, തറവാടിത്തമല്ല, മനുഷ്യനെ അടുപ്പിക്കുക, ധനം മാത്രം.ദരിദ്രന്റെ കുപ്പായത്തിലൂടെ അവഗണനയുടെ കൈപ്പുനീര്‍ കുടിച്ചവനാണ് ഞാന്‍ . അതുകൊണ്ട്. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു, ഈ ലോകത്തെ പ്രശ്നം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രശ്നമാണ്. ദരിദ്രന് ഇല്ലാത്ത ഒരവകാശവും കുബേരന് ഉണ്ടാകരുത്. അതുപോലെ മനുഷ്യന് നിലനില്‍ക്കാനുള്ള സ്വ്വതന്ത്ര്യം എന്തുമാത്രം ഉണ്ടോ അത് പക്ഷി മൃഗങ്ങള്‍ക്ക്, സസ്യ ജലാതികള്‍ക്ക് ഉണ്ടാകണം. അവിടെയാണ് നാം നീതി യുടെ തെളിവെള്ളം നുകരുക.

മതേതരത്വം ....

 വര്‍ഗീയതയെ കുറിച്ചോ ഭീകരതയെ കുറിച്ചോ പറയുകയോ എഴുതുകയോ ചെയ്യുമ്പോള്‍ ജാതി മത ചിന്തകള്‍ ഉപേക്ഷിക്കേണ്ടതുണ്ട്. വര്‍ഗീയതയോ ഭീകരതയോ മതപരമാകട്ടെ രാഷ്ട്രീയപരമാകട്ടെ അത് എതിര്‍ക്കപ്പെടേ  ണ്ടത് തന്നെ. അതിനെ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ തിരിക്കാതിരിക്കുക. മതേതര രാഷ്ട്രത്ത് ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ തരം തിരിക്കുന്നത് തന്നെ ആപത്താണ്. അത്തരം തിരിവുകളിലൂടെ ഭാരതിയാര്‍ എന്ന കാഴ്ചപ്പാട് നഷ്ടപ്പെടുകയാണ്. അതുവഴി മതേതരം എന്ന ചിന്ത തന്നെ ഇല്ലാതാവുകയും.

വര്‍ഷങ്ങള്‍ക്കു മുമ്പ് സിമി എന്ന ഭീകര സംഘടന പരസ്യമായി വാര്‍ത്താ ബോര്‍ഡില്‍ എഴുതുകയുണ്ടായി. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന്. എന്നാല്‍ അടുത്ത ദിവസം ആര്‍ .എസ്.എസിന്റെ വക എഴുത്ത് വന്നു. ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ എന്ന്. സിമിയുടെ സ്വരം ഇസ്ലാമിന്റെ സ്വരമല്ല. അതുപോലെ ആര്‍ .എസ്.എസിന്റെ സ്വരം ഹിന്ദുവിന്റെയും അല്ല. നാം അതാണ്‌ മനസിലാക്കേണ്ടത്. ഏതൊരു കലാപവും നയിക്കുന്നത് ഭ്രാന്തിനു അടിപ്പെട്ടവര്‍ . അവരെ മതങ്ങളുടെ അക്കൌണ്ടില്‍ ആക്കുന്നത് ഭ്രാന്തിനു വളരാന്‍ ഇടയാക്കുന്നു..

 എനിക്ക് നേരിട്ട് അറിയാവുന്ന ഒരു സംഭവം പറയാം. ഇവിടെ അടുത്ത് ഒരു പള്ളിയിലെ ഖത്തീബ് പ്രസംഗിച്ചു നേരെ ചൊവ്വേ നിസ്കരിക്കാത്തവന്മാര്‍ ആണ് ഡിസംബര്‍ ആറിനു പോസ്റ്റര്‍ ഒട്ടിക്കാന്‍ നടക്കുന്നതെന്ന്. ഉടനെ ഖത്തീബിനു പള്ളിയിലെ ജോലിയും നഷ്ടമായി.

ആരാണ് ഇര? ഓരോ രാജ്യത്തും ഓരോ സമൂഹം ഇരയായുണ്ട്. പക്ഷെ ആത്യന്തികമായി ഇര എന്നാല്‍ ഇല്ലാത്തവന്‍ , ദരിദ്രന്‍ , കുട്ടികളും സ്ത്രീകളും. കറുത്തവനും... എവിടെയും വേട്ടക്കാരന്‍ ധനികനാണ്. ഈ ലോകത്തെ പ്രശ്നം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രശ്നമാണ്. ഏതൊരു കെടുതിയുടെയും യുദ്ധങ്ങളുടെയും, ഭീകരതയുടെയും ഇര ദരിദ്രന്‍ തന്നെ. 

സൗദി അറേബ്യയില്‍ ഷിയാക്കള്‍ താമസിക്കുന്ന ഇടങ്ങളുണ്ട്. ഉദാഹരണത്തിന്‌ ഖത്തീഫ്‌, അല്‍ ഹസ്സ എന്നീ സ്ഥലങ്ങളില്‍ ചെന്നാല്‍ ഒരു കാര്യം മനസിലാക്കാം. ഷിയാക്കള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ നല്ല റോഡുകളില്ല വികസനം ഇല്ല. അവര്‍ അവിടെ അവഗണിക്കപ്പെടുകയാണ്. അവിടെ കാര്യപ്രാപ്തി ഉള്ളവന്‍ വെളുത്തവരായ സുന്നി അറബികള്‍. അവിടെയും കറുത്തവര്‍ അവഗണിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഏതൊരു ആരാധനാലയത്തില്‍ നിന്നും സര്‍ക്കാരിനെ കുറ്റപ്പെടുത്താം. പക്ഷെ സൗദി അറേബ്യയില്‍ അത് നടപ്പില്ലെന്ന് ഓര്‍ക്കണം. ഞാന്‍ സൗദി അറേബ്യയില്‍ ഉണ്ടായിരുന്ന കാലത്ത് ഇറാഖിലെ ജനതക്കായി പ്രാര്‍ത്തിച്ച ഒരു പള്ളി ഇമാമിനെ പിന്നീട് കണ്ടവരില്ല. അതുപോലെ ഇറാഖ് യുദ്ധത്തിനെതിരെ അതിനു തണല്‍ ഏകിയ സൗദി രാജാവിന് എതിരെ അല്‍ ഖസീം എന്ന സ്ഥലത്ത് സംഘടിച്ച മുസ്ലീം പണ്ഡിതരെ അറസ്റ്റു ചെയ്തതായി കേട്ടിട്ടുണ്ട്. പക്ഷെ ഇന്ത്യയില്‍ അതല്ല സ്ഥിതി. ഏതൊരു ഇരക്കും ശബ്ദിക്കാനുള്ള സ്വാതന്ത്ര്യം കിട്ടുന്നുണ്ട്‌.

Monday, July 13, 2009

ദുരൈലാല്‍ മതിഭ്രമ ഏടുകള്‍ ( പുസ്‌തകനിരൂപണം. )

ദുരൈലാല്‍ മതിഭ്രമ ഏടുകള്‍
സി.പി. അബൂബക്കര്‍
ജീവിതദുരന്തങ്ങളുടെ കനല്‍ച്ചാലുകള്‍
( പുസ്‌തകനിരൂപണം. )
ദുരൈലാല്‍- മതിഭ്രമ ഏടുകള്‍
ഗ്രന്ഥകര്‍ത്താവ്‌- എം. കെ. ഖരിം.
വില- 110 രൂപ
പ്രസാധനം- മെലിന്‍ഡ ബുക്‌സ്‌
മാതൃത്വത്തിന്റെസ്‌പര്‍ശമറിയാതെ വളരുന്ന ദുരൈലാല്‍ വലിയ പീഡനങ്ങള്‍ സഹിച്ച്‌ കോളേജേധ്യാപകനും കവിയുമായിത്തീരുന്നു. പിതാവില്‍നിന്നേല്‌ക്കുന്ന പീഡനങ്ങള്‍ ഒരു വലിയ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും പ്രകടനമാണെന്ന തിരിച്ചറിവിലെത്തുമ്പോള്‍ കത്തിയെരിഞ്ഞുപോവുന്ന ജീവിതമാണ്‌ ദുരൈലാലിന്റേത്‌. അതിനേക്കാള്‍ വലിയ വെളിപാടുകളിലേക്കാണ്‌ ദുരൈലാലിന്റെ യാത്ര. ജീവിതദുരന്തങ്ങളുടെ കനല്‍ച്ചാലുകളിലൂടെ ഒഴുകുകയാണ്‌ ദുരൈലാലിന്റെ കവിത. പൊള്ളുന്നലാവയിലൂടെ ഒഴുകുമ്പോഴും സൗമ്യവും മധുരവുമായസ്‌നേഹത്തിന്റെസ്‌പര്‍ശം സൂക്ഷിക്കാന്‍ ദുരൈലാലിന്‌ സാധ്യമാവുന്ന ആ രസതന്ത്രമെന്താണ്‌? വര്‍ത്തമാന ഇന്ത്യയുടെ ദജീവല്‍സ്‌പന്ദം സംവഹിച്ച്‌, ഒ.വി. വിജയന്‍ അവാര്‍2008 നേടുന്ന ഒരു നോവലിസ്‌റ്റ്‌ നിസ്സാരനാവാന്‍ ഒരു വഴിയുമില്ല. വര്‍ത്തമാനഭാരതത്തിന്റെ പാര്‍ശ്വവത്‌കൃതസമൂഹത്തിന്റെ ജീവിതഗന്ധവും ദുര്‍ഗ്ഗന്ധവും ഒരുപോലെ ഈ നോവലിലുണ്ട്‌.
"ശവത്തിന്റെ മിഴികള്‍ പാരപ്പെറ്റിന്‍ നിഴല്‍വീണമുറ്റത്തുനിന്ന്‌ വീടിനോട്‌ വിടചൊല്ലുന്നു. രാത്രിവീഥിയിലെ നിശ്ശബ്ദതയിലേക്ക്‌ തിരിക്കും മുമ്പ്‌ ആത്മാവിന്റെ വിങ്ങല്‍..... ഏകാന്തതയുടെ മുല്ലവള്ളികളില്‍ മഞ്ഞുകണമായുി ചേരും മുമ്പ്‌ ഒടുക്കത്തെ കോട്ടുവാ... സ്വന്തം ശരീരത്തിന്റെ മുഷിപ്പ്‌ അഴുകിയ ഇന്നലെകള്‍... ഇണര്‍പ്പ്‌ പൊട്ടിയ തൊണ്ടയില്‍ ഇടര്‍ച്ചയോടെ ജീവന്‍...."
അവസാനിക്കാത്ത അനേകം കവിതകളുംകഥകളും എഴുതിയ ദുരൈലാലിനോട്‌ നോവലിലെ കഥാപാത്രമായ ഹാറൂണ്‍ പറയുന്നുണ്ട്‌, അയാളുടെ രചനകളെ നോവലെന്നോ കഥയെന്നോ കവിതയെന്നോ വര്‍ഗ്ഗീകരിക്കാനാവില്ലെന്ന്‌. സാഹിത്യം രൂപത്തിലൂടെയല്ല നില്‌ക്കുന്നത്‌ എന്ന്‌ സൂചിപ്പിക്കുകയാണോ ഹാറൂണ്‍ചെയ്യുന്നത്‌/?ആവോ.
2006ല്‍ അറ്റ്‌ലസ്‌ കൈരളി അവാര്‍ഡും ഈ നോവലിന്റെ കര്‍ത്താവായ എം.കെ. ഖരിമിന്നാണ്‌ ലഭിച്ചത്‌. സെന്‍സര്‍കിട്ടാതെ പോയ സിനിമ- ഏതാനും ഭാഗങ്ങള്‍പോലുള്ള കഥകളും കൂടിയാവുമ്പോള്‍ ഖരിമിന്റെ ദര്‍ശനം പൂര്‍ണമായിവ്യക്തമാവുന്നു. സാമ്രാജ്യത്വത്തിനുൂം ആഗോളീകരണത്തിനും മുതാളിത്തത്തിന്റെ വില്‌പനസംസ്‌കാരത്തിനും എതിരാണ്‌ ഖരിമിന്റെ വീക്ഷണം.
ദര്‍ശനത്തിന്റെ കാലിലല്ലാതെ സാഹിത്യത്തിനു നിലനില്‌പില്ലെന്ന്‌ ഈ നോവലിസ്‌റ്റ്‌ പൂര്‍ണമായി വിശ്വസിക്കുന്നുണ്ടാവണം.
എന്നാല്‍ദര്‍ശനം വഹിക്കുന്ന കേവലമായ ഒരു സഞ്ചിയാണ്‌ സാഹിത്യം എന്ന യാന്ത്രികസമീപനമൊന്നും ഖരിം ഒട്ടും അംഗീകരിക്കുന്നില്ല.
നോക്കൂ, അവസ്ഥകളാണ്‌ ഈ നോവലിലെ പ്രതിപാദ്യം. ഇതില്‍ വ്യക്തിശത്രുക്കളില്ല. ഓരോ അവസ്ഥയുടേയും ഇരകളാണ്‌ മനുഷ്യര്‍. വേട്ടക്കാരന്‍ സാമൂഹികവ്യവസ്ഥയാണ്‌. മദന്‍ലാലിന്റെ പുത്രസ്ഥാനത്തുനിന്ന്‌ അയാളെ ആശ്രയിച്ച്‌്‌. രസതന്ത്രം പഠിക്കാനും പിന്നീട്‌ ആ വിഷയത്തില്‍ അദ്ധ്യാപകനാകാനും കഴിഞ്ഞ ദുരൈലാലിലെ കവി ഞെരുങ്ങിയമര്‍ന്നുപോവുമായിരുന്നു. ഹാറൂണിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍. പണമാണ്‌ മുതലാളിത്തസമൂഹത്തില്‍മുഖ്യം.
നിരാശ്രയരായ സ്‌ത്രീകഥാപാത്രങ്ങളാണ്‌ ഈനോവലിന്റെ നട്ടെല്ലായി വരുന്നത്‌. ഫൂല്‍വാനി( ഈ പേര്‌ പിന്നീട്‌ ഭദ്രയെന്നായി മാറുന്നുണ്ട്‌), ദിവ്യ, വിന്ധ്യ, മാധുരി, ഗീത എന്നിവര്‍ മങ്ങിയും തിളങ്ങിയും നില്‌ക്കുന്ന കസവിഴകളായി ഈ നോവലിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു. ഒരു ഭ്രാന്തിയാണെന്ന്‌ തോന്നുന്ന ഭദ്രയെ പോലീസ്‌ കൈകാര്യം ചെയ്യുന്ന ഒരു രംഗമുണ്ട്‌ നോവലിന്റെ ആദ്യഭാഗത്ത്‌. അവളുടെ മുതുകത്തും, ശരീരമാസകലവും പോല അവളുടെ മുതുകത്തും, ശരീരമാസകലവും പോലീസ്‌ വേട്ടയാടുന്നു. പുരുഷന്‍പോലീസായാലെന്ത്‌, സാഹിത്യകാരനായാലെന്ത്‌, വേട്ടനടക്കുന്നു, ഇര എപ്പോഴും സ്‌ത്രീയായിരിക്കും. ദിവ്യ പഠിപ്പിക്കുന്ന ലൈംഗികതയുടെ ബാലപാഠങ്ങള്‍ ദുരൈലാലിലെ മനഷ്യനേയും കഠിനഹൃദയനാക്കുന്നുണ്ട്‌. അവസാനം സ്‌ത്രീസംസര്‍ഗ്ഗമുള്ള്‌പ്പോള്‍പോലും പുരുഷവേശ്യയുമായി സംഗമിക്കുവാന്‍ ഒരു മടിയുമില്ല, അയാള്‍ക്ക്‌.
പണമുണ്ടെങ്കിലും വ്യവസ്ഥയോടുള്ളപ്രതികാരം വീട്ടുന്നതിന്‌ നാടകത്തിന്റെ വഴി സ്വീകരിക്കുന്ന ഹാറൂണ്‍ ഏകാകി രാഷ്ട്രീയത്തിന്റെ ഇരയായിമാറുന്നു. നാടകം വഴി സമൂഹപരിഷ്‌കാരം, എന്തിനു വിപ്ലവം തന്നെ, സാധിക്കാമെന്നാണ്‌ അയാളുടെ കണക്കുകൂട്ടല്‍.
കഥാപാത്രങ്ങളുടെയെല്ലാം മനസ്സിലേക്ക്‌ കടക്കുമ്പോഴാണ്‌, അവരുടെ നിസ്സഹായത നമുക്ക്‌ മനസ്സിലാവുന്നത്‌. ആരും സ്വതന്ത്രരല്ല. ആഗോളീകരണബൊമ്മക്കൊലുവിലെ ബൊമ്മകളാണ്‌ ദുരൈലാലുംസംഘവും. അല്‌പസ്വല്‌പം പണമുള്ള ശര്‍മ്മാജിയും, രചനയുടെ അപര്യാപ്‌തതകളുടെ പേരില്‍ ദുരൈലാലിനെ വേട്ടയാടി നടന്ന ബുക്കര്‍ജേതാവായ ഗീതയുംഎല്ലം അരിച്ചെത്തുന്നത്‌ ദുരൈലാലിലേക്കാണ്‌. ഒരു കവിതയിലേക്ക്‌, കവിയിലേക്ക്‌ സമൂങം അരിച്ചെത്തുന്നുവെന്നത്‌, കേവലമായ ഒരു കാല്‌പനികസാഫല്യം മാത്രമല്ല. മറിച്ച്‌, സത്യത്തിലേക്ക്‌ നടന്നടുക്കുന്ന ഒരു സമൂഹത്തിന്റെ പരിഛേദം അറിയാതെ നമ്മുടെ കവിതയിലും കഥയിലും വന്നെത്തുന്നതിന്റെ നാന്ദിയാണ്‌.
ഇന്ത്യന്‍ മുതലാളിത്തജനാധിപത്യത്തിന്റെ കൗശലങ്ങളെപ്പറ്റി നോവലിസ്‌റ്റ്‌ ഏറെ ബോധവാനാണ്‌. ഒരു സംഭാഷണശകലം നോക്കൂ:
"എനിക്ക്‌പകരം മറ്റാരെയെങ്കിലും നോക്ക്‌. ..... പ്രഭാഷകരായി കുറെ പേരുണ്ടല്ലോ"
"അങ്ങനെയല്ല ലാല്‍ജീ... "
"ലോകത്തിനോ ജനതക്കോ ഗുണകരമല്ലാത്തവേദികള്‍..പൊങ്ങച്ചം വിളമ്പുക....സഹജീവികളെ വെട്ടിനിരത്തുക....അതിന്‌ സെമിനാര്‍ എന്നു പറയുക"
" ഒറ്റത്തവണ ലാല്‍ജീ, പിന്നെ അങ്ങയെ ബുദ്ധിമുട്ടിക്കുകയില്ല"
വര്‍ഗ്ഗീയതയ്‌ക്കെതിരെ ബുദ്ധിജീവികളെ അണിനിരത്തുന്ന പത്രവാരികകള്‍...കുത്തകയുടെ മറ്റൊരു തന്ത്രം.. അവര്‍ക്ക്‌ കോ്‌പികള്‍വര്‍ദ്ധിപ്പിക്കണമെന്നേയുള്ളൂ. രാജ്യത്തോടോ ജനങ്ങളോടോ കൂറില്ലാതെ ബാങ്ക്‌ ബാലന്‍സ്‌ വര്‍ദ്ധിപ്പിക്കണമെന്നേയുള്ളൂ......
ഇതുപോലുള്ള ശരിയായ ഏറെ നിരീക്ഷണങ്ങളുണ്ട്‌ ഈ നോവലില്‍. എന്നാല്‍ ഈ നിരീക്ഷണങ്ങള്‍ അസ്ഥാനത്തുപറയുന്ന വേദാന്തമൊന്നുമല്ല. ഈ നിരാക്ഷണങ്ങളുടെ അസാന്നിധ്യത്തില്‍ നോവല്‍ അപ്രസക്തമാവുമായിരുന്നു.
ഈ നോവലില്‍ പാരന്റല്‍ ( രക്ഷാകര്‍ത്തൃ) പദവിയുള്ള ചിലകഥാപാത്രങ്ങളുണ്ട്‌. ഒരാള്‍ മദന്‍ ലാലാണ്‌. ദരിദ്രനായ ഒരു തൊഴിലാളിയാണയാള്‍. തന്റെ മകനായി ജീവിക്കുന്ന ദുരൈലാലിനെ പോറ്റി വളര്‍ത്തുന്നതിനുവേണ്ട
ി സ്വന്തം രോഗാവസ്ഥവരെ മറന്നു ജോലിചെയ്യുന്ന നിരാശ്രയനായ ഒരു മനുഷ്യന്‍. ഒരു റെയില്‍വേ സിഗ്നല്‍മാന്‍. അയാള്‍ നിതാന്തരോഷാകുലനാണ്‌. എ്‌തിനാണ്‌ മനുഷ്യന്‍ തന്റേതല്ലാത്ത ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നത്‌ എന്ന്‌ല്ല, മറിച്ച്‌ മാനവികതയുടെ ആഴം കണ്ടറിയുവാന്‍ തൊഴിലെടുക്കുന്ന മനു,്‌യരിലേക്ക്‌ പോവണം എന്ന പാഠം മദന്‍ലാല്‍ നമുക്ക്‌ നല്‌കുന്നു. മറ്റൊരാള്‍ ശര്‍മ്മാജിയാണ്‌. അയാള്‍ക്‌്‌ക എല്ലാതരം കച്ചവടങ്ങളുമുണ്ട്‌. ഗ്രാമത്തിലെ വേശ്യയായ ചമേലിയുടെ കൂട്ടിക്കൊടുപ്പുകാരനും അയാളാണ്‌. ചമേലിക്ക്‌ മദന്‍ലാലിന്റെ ഉറുക്കാണെന്ന്‌ പുറത്ത്‌ നിന്ന്‌ തോന്നുന്ന ശരീരം ഒന്നാസ്വദിക്കണമെന്ന്‌ പറയുമ്പോള്‍ പോലും നിസ്സം ഗനായി വലിയ ചിറികള്‍കാട്ടിച്ചിരിക്കുന്ന കച്ചവടക്കാരന്‍.
എന്നാല്‍ പാരന്റല്‍ പദവിയില്‍ ഏറ്റവും ഉയര്‍ന്നുനില്‌ക്കുന്നത്‌ അവിനാശ്‌ മുഖര്‍ജിയെന്ന കലാകാരനാണ്‌. നോവലിന്‍ കാലയളവില്‍ അയാളൊരു സാന്നിദ്ധ്യമല്ല. എന്നിട്ടും നോവലിലെ നിറസാന്നിദ്ധ്യമാണയാള്‍. ചിത്രകാരനും സ്‌ത്രീലമ്പടനുമാണ്‌ അയാള്‍. അയാള്‍ ജീവിച്ചേടത്ത്‌ ഒരു പുരുഷനും ഒരു സ്‌്രീയെ വേള്‍ക്കാനോ വരിക്കാനോ കഴിയില്ല. വലിയ പാപകര്‍മ്മങ്ങളിലേക്കുള്ള ചുവടായിരിക്കും ഏത്‌ ശ്രമവും. മാധുരിയുമായി ഉണ്ടായ ബന്ധത്തിലൂടെ അവസാനിക്കാത്ത പാപബോധം ദുരൈലാലില്‍ ഉള്‍ച്ചേര്‍ക്കുന്നത്‌ ഈ മനുഷ്യനാണ്‌. അയാള്‍ എല്ലാവരേയും നാശത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നു, മരണത്തിലേക്കും.
വിസ്‌തരിച്ച്‌ വികൃതമാക്കാനോ, വ്യാഖ്യാനിച്ച്‌ വികലമാക്കാനോ ശ്രമിക്കാതെ ഈ നോവല്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്‌. കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞകഥയ്‌ക്കുശേഷം മലയാളത്തില്‍ ഞാന്‍ വായിച്ച ഏറ്റവും നല്ല നോവലാണിത്‌ എന്ന്‌ എനിക്ക്‌ നിസ്സംശയം പറയാന്‍ കഴിയും. ആഗോളീകരണകാലത്തെ ഇന്ത്യന്‍ മനസ്സാക്ഷിയാണ്‌ ഈ നോവലിസ്‌റ്റ്‌ അവതരിപ്പിക്കുന്നത്‌. പാര്‍ശ്വവത്‌കൃതഇന്ത്യക്കാരന്റെ ദാരുണമായ കാഴ്‌ചകള്‍ ഉയര്‍ന്ന രാഷ്ട്രീയബോധത്തോടെ, എന്നാല്‍ അസാമാന്യമായ കലാബോധത്തോടെ, അര്‍ഹിക്കുന്ന പരിണാമഗുപ്‌തിയും സുതാര്യതയും എല്ലാം സംവഹിച്ച്‌ രചിക്കപ്പെട്ട അര്‍ത്ഥവത്തായ രചനയാണ്‌ ഈ കൃതി.

Friday, May 22, 2009

അഭിമുഖം -- 3

മലയാളിയുടെ പ്രീയപ്പെട്ട എഴുത്തുകാരന്‍ ശ്രീ എം.കെ. ഖരീമുമായി പാഥേയം കോ‌ഓണര്‍ ശ്രീ ഹരി വില്ലൂര്‍ നടത്തുന്നമലയാളിയുടെ പ്രീയപ്പെട്ട എഴുത്തുകാരന്‍ ശ്രീ എം.കെ. ഖരീമുമായി പാഥേയം കോ‌ഓണര്‍ ശ്രീ ഹരി വില്ലൂര്‍ നടത്തുന്ന അഭിമുഖം...


ഹരി വില്ലൂര്‍.
അഭിമുഖം - എം. കെ. ഖരീം.
എം.കെ. ഖരീം. ജനനം : 1966 ആഗസ്റ്റ്‌ 15.സ്ഥലം: എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍. നോവലുകള്‍: ഗുല്‍മോഹര്‍.

ഗോലുവിന്റ്റെ റേഡിയോ പറയാതെ വിടുന്നത്.
ദുരൈലാല്‍ മദിഭ്രമ ഏടുകള്‍.
മരിച്ചവര്‍ സംസാരിക്കുന്നത്.
പുരുഷ ദേശങ്ങളുടെ ഉടല്‍...

നോവലെറ്റുകള്‍: രാ.
നഗ്ന ചിത്രം.
അലി ഒരു പുനര്‍വായന .

കഥകള്‍: കോട്ടയം ബസ്സില്‍ ഓ.വി.വിജയന്‍.
ഗാട്ടിനു ശേഷം.
മരണം ചാറി നില്ക്കുന്നു.
ക്രൂരതയുടെ ഫലിത നിഘണ്ടൂ.
സെന്‍സര്‍ കിട്ടാതെ പോയ സിനിമയിലെ ഏതാനും ഭാഗങ്ങള്‍.
വഴിവെട്ടുകാര്‍.
ശ്മശാനം.
അസ്ഥികളുടെ രാജ്യാന്തര യാത്രകള്‍.
ആഗോളീകരണ കാഴ്ചകള്‍.
അഭിരാമി.
ഇരുണ്ട നൂലുകളില്‍.
നരക നിര്‍മ്മിതികള്‍.
സൂര്യന്‍ കരിയുന്നു.


1989 ല്‍ ബീം അവാര്‍ഡ് ചെറുകഥക്ക് .
2007 ല്‍ "മരിച്ചവര്‍ സംസാരിക്കുന്നത് "എന്ന നോവലിന്, അറ്റ്ലസ് കൈരളി അവാര്‍ഡ്.
2008 ല്‍ "ദുരൈലാല്‍ മദിഭ്രമ ഏടുകള്‍ "എന്ന നോവലിന് ഓ.വി.വിജയന്‍ സ്മാരക പുരസ്കാരം.


ഇപ്പോള്‍ "രാതെളിമയുടെ കുളമ്പടികള്‍ " എന്ന നോവലിന്റെ പണിപ്പുരയില്‍.

എഴുത്തുകാരുടെ ലോകത്ത് ഒരു കേറിട്ട ശബ്ദം. അതാണ്‌ ശ്രീ എം കെ. ഖരീം. സ്വാതന്ത്ര്യ ദിവസത്തില്‍ പിറന്നതു കൊണ്ടെന്ന് തോന്നിപ്പിക്കുന്ന പോലെ വേറിട്ട സ്വതന്ത്ര ചിന്തകളുടെ, എന്തും പറയാന്‍ ചങ്കുറ്റം കാട്ടുന്ന എഴുത്തുകാരന്‍. അതുകൊണ്ടൊക്കെ തന്നെ കഴിവിനനുച്ചുള്ള അംഗീകാരം അദ്ദേഹത്തിന്‌ ലഭിച്ചുവോ എന്നത് വെറുമൊരു ചോദ്യമായി മാറുന്നു. തന്‍‌റ്റെ ജീവിത യാത്രയില്‍ കാണുന്ന മുഖങ്ങള്‍, ചിലപ്പോള്‍ തന്‍‌റ്റെ തന്നെ പ്രതി രൂപങ്ങള്‍, താന്‍ കാണുന്ന കാഴ്ചകള്‍ ഒക്കെ കഥാപാത്രങ്ങളായി മാറ്റാനുള്ള അസാധാരണമായ കഴിവു കൊണ്ടാകാം അദ്ദേഹത്തിന്‍‌റ്റെ പല കഥാപാത്രങ്ങളും എല്ലായിപ്പോഴും നമ്മോടൊപ്പം തന്നെ കുടികൊള്ളൂന്നതും. സൂഫിയും ദുരൈലാലും വെറും കഥാപാത്രമായി നമുക്ക് കാണാന്‍ കഴിയാതെ പോകുന്നതും ഇവരില്‍ നമ്മളുടെ ഒക്കെ പ്രതി രൂപങ്ങള്‍ കാണുന്നതു കൊണ്ടു തന്നെയാണ്‌. നമുക്ക് അദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം...

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
ഹരി വില്ലൂര്‍ : നമസ്ക്കാരം.

എം.കെ. ഖരീം: നമസ്തേ.
ഹരി വില്ലൂര്‍ : ഞാന്‍ പാഥേയത്തിനു വേണ്ടി ഹരി വില്ലൂര്‍.
എം.കെ. ഖരീം: ഞാന്‍ എം.കെ. ഖരീം.
ഹരി വില്ലൂര്‍ : വിദ്യാഭ്യാസം എവിടെയായിരിന്നു?
എം.കെ. ഖരീം: എറണാകുളം ജില്ലയില്‍.
ഹരി വില്ലൂര്‍ : സ്കൂള്‍, കോളജുകള്‍?
എം.കെ. ഖരീം: സൈന്റ് ജോസഫ് എല്‍. പി. സ്കൂള്‍, തൃക്കാക്കര; എം. എ. എച്ച്. എസ്., കാക്കനാട്; ഐ.ടി.ഐ.കളമശ്ശേരി; കൊച്ചിന്‍ ആര്‍ട്സ് കോളേജ്, എറണാകുളം.
ഹരി വില്ലൂര്‍ : "വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍". ഇതൊന്ന് വിശദീകരിക്കുമൊ?
എം.കെ. ഖരീം: കച്ചവടക്കാരനായ പിതാവ്. അറിയപ്പെടുന്ന തറവാട്. ബന്ധുക്കളും പരിചയക്കാരും കയറിയിറങ്ങിയത്‌ ഒരു മങ്ങിയ ഓര്‍മയായി എന്നും എന്നിലുണ്ട്‌. കച്ചവടം തകര്‍ന്നതോടെ വീടും സ്ഥലവും വിറ്റത്. അന്ന് എനിക്ക് ഏഴോ എട്ടോ വയസ്സ്. അന്ന് ആ സഞ്ചാരം ദാരിദ്ര്യത്തിലേക്കുള്ള യാത്ര എന്നറിയാതെ ആ അംബാസിഡര്‍ കാറില്‍ സഞ്ചരിക്കാനുള്ള ആവേശത്തോടെ ഇരുന്നത്. പിന്നീടങ്ങോട്ട് ഇല്ലായ്മയുടെയും അവഗണനയുടെയും നാളുകള്‍. അന്നാണ് ഞാന്‍ അറിഞ്ഞു തുടങ്ങിയത്; തറവാട് മഹിമയിലോ, ബന്ധങ്ങളിലോ അര്‍ത്ഥമില്ലെന്ന്. അക്കാലത്ത് ബന്ധുക്കളുടെ വീടുകളില്‍ കല്യാണത്തിനും മറ്റും ചെല്ലുമ്പോള്‍ നാലാം തരം പൗരനെ പോലെ ഒതുങ്ങി പോയിട്ടുണ്ട്. അപ്പോഴൊക്കെ എന്നില്‍ വല്ലാത്ത വെറുപ്പും പകയുമൊക്കെ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ വലിയ ആള്‍ ആകണം എന്നും അന്ന് എന്നെ അവഗണിച്ചവരുടെ മുന്നില്‍ ഞെളിഞ്ഞു നില്‍ക്കണം എന്നും. എന്‍റെ തരക്കാരൊക്കെ നല്ല വസ്ത്രം അണിഞ്ഞ്, നല്ല ഭക്ഷണം കഴിച്ചു സ്കൂളിലേക്ക് പോകുക. അവിടെയും ഇല്ലായ്മയുടെ പേരില്‍ അവഗണന. എന്തിനു ഒത്തു പള്ളിയില്‍ പോലും ആ അവഗണന. അതിനിടയില്‍ ഞാന്‍ അറിഞ്ഞത് പണമാണ് എന്നാണ്‌ . ജാതി - മതങ്ങളോ തറവാട്ടു മഹിമയോ അല്ല മനുഷ്യനെ ഒന്നിപ്പിക്കുന്നത്.പാടവരമ്പില്‍ ചാഞ്ഞു നീങ്ങിയ തീവണ്ടി എങ്ങനെയാണ് എന്നില്‍ യാത്രയുടെ വിളി കേള്‍പ്പിച്ചത്? അറിയില്ല. വാതില്‍ക്കല്‍ നാട്ടുപ്രമാണിമാരെ പോലെ ഞെളിഞ്ഞു നിന്ന സഞ്ചാരികള്‍ ... തീവണ്ടി ഒഴിഞ്ഞ പാളത്തിന്റെ ശൂന്യത. അവിടെ തളം കെട്ടിയ തീട്ടത്തിന്റെ തുരുമ്പിന്‍റെയും മണം. അതൊക്കെ എങ്ങനെയോ എന്നില്‍ ലയിക്കുന്നുണ്ടായിരുന്നു. തുടരും....

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
അദ്യം ആ തീവണ്ടിയില്‍ ഒന്ന് കയറിയാല്‍ മതി എന്ന ചിന്ത, പിന്നീടത്‌ ദീര്‍ഘ ദൂര സഞ്ചാരത്തിലേക്ക്... സഞ്ചാരമാണ് മനുഷ്യനെ പരുവപ്പെടുത്തുക. കെട്ടികിടക്കുന്ന ജലത്തില്‍ മാത്രമേ അഴുക്കുണ്ടാകൂ.. അതുകൊണ്ട് ഒഴുകി പരക്കാനുള്ള ആ ആവേശം ഇപ്പോഴും കെടാതെ.... ഹരി വില്ലൂര്‍ : എന്‍‌റ്റെ ചോദ്യം ഇതായിരിന്നു: "വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍". അതിനെ പറ്റി പറയൂ?

എം.കെ. ഖരീം: ഇരുപത്താറു ദിനങ്ങള്‍ , കടന്നു പോന്ന ആ നാളുകള്‍. എത്ര മറക്കാന്‍ ശ്രമിച്ചിട്ടും അലകള്‍ കണക്കെ അതെന്നിലേക്ക്. പിതൃവിയോഗംപകര്‍ന്ന ശൂന്യത. ആ ഞായറാഴ്ച, അന്ന് എന്‍റെ വാപ്പ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തണുത്ത കാലുകള്‍. പലവട്ടം ഞാന്‍ അതില്‍ പിടിച്ചു നോക്കി. മടിയില്‍ കിടത്തി അങ്ങിനെ ആ മങ്ങിയ കണ്ണിലേക്കും കാലുകളിലെക്കും നോക്കുമ്പോള്‍ പഴയ ഒരോര്‍മ എന്നിലേക്ക്‌ ഇരമ്പുന്നുണ്ടായിരുന്നു. അന്നെനിക്ക് അഞ്ചു വയസ്സ്. ഒന്നാം ക്ലാസ്സിലേക്ക് ഉമ്മയുടെ കൈ പിടിച്ചു പോയത്. ഓടു മേഞ്ഞ ആ സ്കൂള്‍ വരാന്തയില്‍ കയറുമ്പോഴുണ്ട് എങ്ങു നിന്നോ പാഞ്ഞു വന്ന വാപ്പ. വേഗം വീട് പൂട്ടാനും അടുത്ത വീട്ടില്‍ പൊയ് ഇരിക്കാനും. യാതൊന്നും അറിയാത്ത ആ കാലത്തു ഞാന്‍ കേട്ടത് എന്‍റെ വീട് ജപ്തി ചെയ്യാന്‍ പോലീസുകാര്‍ എത്തുന്നു എന്ന്. കുബേര പുത്രനായി ജനിച്ചു ദാരിദ്രത്തിലേക്ക് എടുത്തെറിഞ്ഞ നാളുകള്‍. പോലീസിന്‍റെ ആ കാക്കി ട്രൌസറും കൂര്‍ത്ത തൊപ്പിയും ഇന്നും എന്നില്‍ ഭീതി വിതച്ചുകൊണ്ട്. വാപ്പയുടെ കാലിലെ തണവു ഉള്‍കൊള്ളൂമ്പോള്‍ ഞാന്‍ ഓര്‍ത്തു ഒരിക്കല്‍ എത്ര വേഗത്തില്‍ സഞ്ചരിച്ച ആള്‍, ഇതാ ഇനി എവിടേയ്ക്കും നടക്കാനാവാതെ എന്‍റെ മടിയില്‍.... ഒരിക്കല്‍ ഞാനും അങ്ങിനെ എത്തുമല്ലോ... ഹരി വില്ലൂര്‍ : താങ്കളുടെ "ബോംബെ" ജീവിതത്തെ പറ്റി ഒന്നു പറയാമോ?
എം.കെ. ഖരീം: ബോംബെ...ആകാശം മുട്ടെ കുഴലുകള്‍... കൂറ്റന്‍ കെട്ടിടങ്ങള്‍, തേരട്ട കണക്കെ സബര്‍ബന്‍ വണ്ടികള്‍... ബോംബെ... മുംബെയ് എന്ന് പറയാന്‍ വയ്യ. പേരു മാറിയത് കൊണ്ടു പട്ടിണികോലങ്ങളുടെ വിശപ്പ്‌ അടങ്ങില്ലല്ലോ! തീവണ്ടി മുറിയില്‍ വാതില്‍ക്കല്‍ നിന്നു എടുത്താല്‍ പൊങ്ങാത്ത ബാഗുമായി. സ്വപ്നത്തിലേക്കുള്ള കവാടം ആ നഗരത്തില്‍ തുറക്കപ്പെടും. തുടരും....

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി , തലേന്നാള്‍ കഴിച്ച ബീഫും പൊറോട്ടയും മലച്ചു കിടക്കുന്ന അയാളുടെ വയറ്റില്‍ കുത്തി മറിയുന്നുണ്ടാവും, ദഹിക്കാതെ.... ആരാന്‍റെ പണം എന്ന് കരുതി വെട്ടി വിഴുങ്ങുകയായിരുന്നില്ലേ. ഏജന്റ്, എല്ലാ ഗള്‍ഫുകാരനും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത കഥാപാത്രം. അയാളുടെ കയ്യില്‍ തൂങ്ങിയാണ് കൊച്ചിയില്‍ നിന്നും ഞാന്‍.... ഗള്‍ഫിലേക്ക്....പാളങ്ങള്‍... ഓരത്ത് വെളുപ്പാന്‍ കാലത്തു കുന്തിചിരിക്കുന്നവര്‍. അവരെ മനുഷ്യരായി ലോകം അഗീകരിചില്ലെങ്കിലും... അവരും ഈ ലോകത്തുണ്ട്, നമ്മെ പോലെ വായു ശ്വസിച്ചു... പെട്ടെന്ന് ഓടിക്കയറിയ ശൂന്യത. മടങ്ങിയാലോ! എത്രയോ അകലെയാണ് എന്‍റെ വീട്. ആ കല്‍പ്പൊടി മണം. എന്‍റെ കാല്‍പ്പാടുകള്‍... ചിലപ്പോള്‍ കപ്പലിന്‍റെ സൈറന്‍ മുഴങ്ങുന്ന മറൈന്‍ ഡ്രൈവ്... എനിക്ക് ഗള്‍ഫ് വേണ്ട. തിരിച്ചു പോകുക... ഫ്ലാറ്റ്ഫോമില്‍ കാലു കുത്തുമ്പോള്‍ ഒരു തകര്‍ന്ന ജീവി കണക്കെ. അതെ എന്‍റെ ഭാവി അവിടെയാണ് എഴുതപ്പെടുക എന്നൊരു തോന്നല്‍. ഒരിക്കല്‍ കൂടി ഓര്‍ത്തു പാസ്പോര്‍ട്ടും പണവും.. ഇല്ല ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല. മടങ്ങിയാലോ! ഉള്ളിന്‍റെ ഉള്ളില്‍ നിന്നും ആരോ കലമ്പല്‍ കൂട്ടി, പോകരുത്, പോകരുത്... ഭയങ്കരമായൊരു പിടിവലി. ആ സഞ്ചാരമാണ്‌ പിന്നീട് " മരിച്ചവര്‍ സംസാരിക്കുന്നത് " എന്ന നോവല്‍ രൂപപ്പെടാന്‍ കാരണം. ബാധ്യതയുടെ ഭാണ്ഡം മുറുക്കി എണ്ണപ്പാടം തേടുന്നവന്‍. അവന്‍റെ സ്വപ്‌നങ്ങള്‍... ഹരി വില്ലൂര്‍ : ഓണ്‍ ലൈന്‍ രംഗത്ത് എത്തിയിട്ട് എത്ര കാലമാകുന്നു?

എം.കെ. ഖരീം: അഞ്ചു വര്‍ഷത്തിലേറെയായി..
.ഹരി വില്ലൂര്‍ : "എഴുത്തു പുര" എന്ന കമ്മ്യൂണിറ്റി തുടങ്ങാന്‍ കാരണം?
എം.കെ. ഖരീം: ഞാന്‍ തുടങ്ങിയതല്ല, മറ്റൊരാള്‍ എന്നെ ഏല്‍പ്പിച്ചതാണ്‌.
ഹരി വില്ലൂര്‍ : "എഴുത്തു പുര" എന്ന ആ കമ്യൂണിറ്റിയുടെ ലക്‌ഷ്യം എന്താണ്‌?
എം.കെ. ഖരീം: പുതിയ എഴുത്തുകാര്‍ക്ക് വഴി തുറക്കുക.
ഹരി വില്ലൂര്‍ : ആ ലക്‌ഷ്യത്തില്‍ എത്ര ശാതമാനത്തോളം വിജയിക്കാന്‍ കഴിഞ്ഞു?
എം.കെ. ഖരീം: ഒട്ടും വിജയിച്ചില്ല. നിരാശാജനകം.
ഹരി വില്ലൂര്‍ : വിശ്വസിക്കുന്ന രാഷ്ട്രിയം.
എം.കെ. ഖരീം: കമ്മ്യൂണിസം.
ഹരി വില്ലൂര്‍ : രാഷ്ട്രീയത്തെ പറ്റി? വിശദമാക്കാമോ? തുടരും....

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
എം.കെ. ഖരീം: ഞാന്‍ കമ്മ്യൂണിസ്റ്റ്. ഇന്നത്തെ കമ്യൂണിസമല്ല. ഭൂരിപക്ഷ - ന്യൂന പക്ഷമെന്ന വേര്‍തിരിവില്ലാതെ, ജാതി മതങ്ങളുടെ തിണ്ണ നിരങ്ങാത്ത രാഷ്ട്രീയം. ഭരിക്കാന്‍ വേണ്ടിയല്ലാത്ത ജന സേവനം ലക്ഷ്യമാക്കി രാഷ്ട്രീയ കക്ഷികള്‍ വളരുക.

ഹരി വില്ലൂര്‍ : "ഈ തിരഞ്ഞെടുടുപ്പും പതിവ് പോലെ കുതിര കച്ചവടത്തില്‍ ചെന്ന് ചേരും. ദില്ലിയില്‍ അവര്‍ ഇടതു എന്നോ വലതോ എന്നില്ലാതെ ഒത്തു ചേരും. നാം വിഡ്ഢികള്‍. വെറും കീടങ്ങള്‍". ഇതിനെന്താണൊരു പ്രതിവിധി?
എം.കെ. ഖരീം: നാം ഉണരുക. നല്ലത് തിരിച്ചറിയുക. മതങ്ങളുടെ തിണ്ണ നിരങ്ങുന്നവരെ ഒറ്റപ്പെടുത്തുക.ഹരി വില്ലൂര്‍ : "നമുക്ക് പട്ടിണി മാറുന്നതിനേക്കാള്‍ അത്യാവശ്യം ജാതി മത രാഷ്ട്രീയം കളിക്കുന്ന ഈ കുട്ടി തേവാങ്കുകളെ പടിയടച്ചു പിണ്ഡം വയ്ക്കുകയാണ്." ഇതിനെ പറ്റി?
എം.കെ. ഖരീം: അഴിമതി എങ്ങനെയും സഹിക്കാം. പക്ഷെ ജാതി - മതം കൊണ്ടുള്ള ഈ കളി അവസാനിപ്പിച്ചേ തീരൂ.. നമ്മെ സാമ്രാജ്യത്വത്തിന് പണയം വയ്ക്കുന്നവരെ തൂത്തെറിയുക, നാം ഇന്ത്യാക്കാര്‍. ആ ചിന്തയിലേക്ക് നാം എത്തിയെങ്കിലേ രാജ്യം നന്നാവൂ. കാന്‍സര്‍ പുറ്റുകളായ രാഷ്ട്രീയക്കാരെ അകറ്റുക. പട്ടിണി വന്നാല്‍ എന്തെങ്കിലും കടിച്ചു പറിച്ചു തിന്നു ചുരുണ്ട് കൂടാം. വര്‍ഗീയ കലാപം വന്നാലോ? വര്‍ഗീയ വിഭാഗീയത നമുക്ക് വേണ്ട.
ഹരി വില്ലൂര്‍ : വര്‍ഗ്ഗീയതയാണ്‌ നമ്മുടെ രാജ്യം നേരിടുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ ശാപം. ഇതിനെപറ്റി?
എം.കെ. ഖരീം: ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ നമ്മെ അവര്‍ ജാതി - മത കെണികളില്‍ തളച്ചിടുന്നു. പണ്ട് ബ്രിട്ടിഷുകാര്‍ ചെയ്ത, ഭിന്നിപ്പിച്ചു ഭരിക്കുക എന്നാ നയം തുടരുന്നിടത്തോളം നമുക്ക് രക്ഷയില്ല.
ഹരി വില്ലൂര്‍ : താങ്കളുടെ ഇന്ത്യാ എങ്ങനെയുള്ളതാവണം?
എം.കെ. ഖരീം: ഇന്ത്യ ഒരു കാര്‍ഷീക രാജ്യം. ആ വഴിക്കുള്ള വികസനം ഉണ്ടാവണം. കുറെ പാലങ്ങള്‍, റോഡുകള്‍, സ്റ്റേഡിയങ്ങള്‍ ഒക്കെ വന്നാല്‍ വികസനം ആയില്ല. പാലം, റോഡുകള്‍ കൊണ്ടു സ്ഥലങ്ങളെ തമ്മില്‍ അടുപ്പിക്കാം, മനുഷ്യമനസ്സുകള്‍ തമ്മിലോ? എന്‍റെ ഇന്ത്യ എങ്ങിനെ ആകണം?ആദ്യമേ രാഷ്ട്രീയവും മതങ്ങളും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുക. രാഷ്ട്രീയക്കാരന്‍ ആരാധനാലയങ്ങളുടെ തിണ്ണ നിരങ്ങരുത്. തുടരും....

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
മതേതരത്വം എന്നാല്‍ മതങ്ങളെ സംരക്ഷിക്കല്‍ അല്ല. മതപ്രീണനം അവസാനിപ്പിച്ചു ഇന്ത്യക്കാര്‍ ആയി കാണുക. വിദ്യാകച്ചവടം നിര്‍ത്തുക.ഒരേ നിലവാരമുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ കൊടുക്കുക. പത്താം ക്ലാസ് കഴിയുന്ന മുറയ്ക്ക് നിര്‍ബന്ധിത സൈനീക സേവനം. ഒരു വര്‍ഷത്തേക്ക്.... ആ വേളയില്‍ പൊതു സ്ഥലം, പൊതു കക്കൂസ് ഒക്കെ വൃത്തിയാക്കാന്‍ പരിശീലിപ്പിക്കുക. തുടര്‍ന്ന് അഭിരുചിക്കൊത്തു പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക. അങ്ങിനെ നമുക്കു നല്ല തലമുറയെ വാര്‍ത്തെടുക്കാം. പ്രജകള്‍ നന്നായില്ലെങ്കില്‍ രാജ്യം നന്നാവില്ല.

ഹരി വില്ലൂര്‍ : കേരളത്തെ പറ്റി എന്താണ്‌ താങ്കളുടെ കാഴ്ചപ്പാട്?
എം.കെ. ഖരീം: കേരളം ഇന്നും ഭ്രാന്താലയം. കപടഭക്തി, പണമുണ്ടാക്കാനുള്ള പരക്കംപാച്ചില്‍, അണുകുടുംബങ്ങള്‍.... മാതാ പിതാക്കളെ പോലും തഴഞ്ഞുകൊണ്ട്... മലയാളിയെ പോലെ അഹങ്കാരികള്‍ മറ്റെങ്ങുമില്ല. ലക്ഷങ്ങള്‍ ഒരുമിച്ചു കൈയ്യില്‍ എത്തിയാല്‍ ഈശ്വരനെ പോലും വെല്ലു വിളിക്കും...
ഹരി വില്ലൂര്‍ : നമ്മുടെ പത്ര, ദൃശ്യ മാധ്യമങ്ങള്‍ പലതും വിഴുങ്ങുന്നു എന്ന് താങ്കള്‍ പറയുകയുണ്ടായി. അതായത് "മംഗലാപുരത്ത് നടന്നത് സത്യത്തില്‍ എന്താണ്? ഞാന്‍ അത് ഇങ്ങനെ വായിക്കുന്നു " ലോക സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ബി.ജെ.പി സര്‍ക്കാരിനെ മോശമാക്കി ചിത്രീകരിക്കാന്‍ അങ്ങിനെ ഒരു സംഭവം കൊണ്ഗ്രസ്സുകാര്‍ ആസൂത്രണം ചെയ്തത് ആയികൂടെ?". അപ്പോള്‍ ഒരു സാധാരണക്കാരന്‍ എന്താണ്‌ വിശ്വസിക്കേണ്ടത്?
എം.കെ. ഖരീം: പത്ര ദൃശ്യ മാധ്യമങ്ങള്‍ ചില അജണ്ടകള്‍ നടപ്പാക്കുന്നു. സാംസ്കാരീക അധിനിവേശം അ‌തുവഴി കടന്നു വരുന്നു. ചില അജണ്ടകള്‍ നടപ്പാക്കുന്നു.
ഹരി വില്ലൂര്‍ : എഴുത്തിലേക്കുള്ള പ്രവേശം എങ്ങനെ ആയിരിന്നു?
എം.കെ. ഖരീം: പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എഴുത്തില്‍ എനിക്ക് മാതൃകകള്‍ ഇല്ല. അങ്ങിനെ ഒരു പാരമ്പര്യം ഉള്ളിടത്ത് നിന്നുമല്ല എന്‍റെ വരവ്... ഏറെക്കുറെ അക്ഷരലോകവുമായി അകന്നു കഴിയുന്ന ഒരു കുടുംബം... അവിടെ എന്നില്‍ എങ്ങിനെ ഒരു എഴുത്തുകാരന്‍ ജനിച്ചു എന്ന് ഇന്നും അറിയാതെ... മറ്റുള്ളവരെ പോലെ എനിക്ക് യഥേഷ്ടം വായിക്കാന്‍ പുസ്തകം കിട്ടിയിട്ടില്ല. തുടരും....

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
ഒരു നേരം കഷ്ടിച്ച് ഉണ്ണാന്‍ കിട്ടിയിരുന്ന ആ പശ്ചാത്തലത്തില്‍ അതെല്ലാം അപ്രാപ്യമായ ഒന്ന്. വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍. അക്കാലത്ത് ദാരിദ്ര്യം ഒരു തെറ്റോ ശാപമോ? ആലോചിച്ചിട്ടുണ്ട്. പക്ഷെ ഒന്നുണ്ട്. ദാരിദ്ര്യം അവഗണിക്കപെടാന്‍ ഒരു കാരണം. പണം ഇല്ലാത്തവന്‍ ജീവിക്കാന്‍ അര്‍ഹനല്ല എന്നൊരു അലിഖിത നിയമം എവിടെയൊക്കെയോ...

ഹരി വില്ലൂര്‍ : താങ്കളുടെ ഗുരു "സഞ്ചാരം" ആണെന്ന് പറയുന്നു. അതിനെ പറ്റി?
എം.കെ. ഖരീം: സഞ്ചാരമാണ് ഗുരു. സഞ്ചാരം മനുഷ്യന്‍ അല്ലാത്തത് കൊണ്ട്. മനുഷ്യന്‍ അഹന്തയുടെ, സ്വാര്‍ത്ഥതയുടെ, അഹങ്കാരത്തിന്റെ പര്യായം... പണ്ട് ഏകലവ്യനു തള്ളവിരല്‍ നഷ്ടമായെങ്കില്‍ ഇക്കാലത്ത് തല തന്നെ ഗുരു പിഴുതെടുക്കാം. സഞ്ചാരം അങ്ങനെയല്ലല്ലോ. മാതാ, പിതാ, ഗുരു ദൈവം ... പിതാവ് കാട്ടി തന്ന ഗുരുവിനെ മറികടന്നു ഞാന്‍ സഞ്ചാരം എന്നാ ഗുരുവില്‍ എത്തി ചേര്‍ന്നു. അതാണ്‌ അക്ഷരലോകത്തേക്കുള്ള, എന്തിനു ഈശ്വരനിലേക്കുള്ള പാത വെട്ടുക. പണം എന്താണ്? വെറും കടലാസ്. അത് വേണ്ട എന്നല്ല പറയുന്നത്. കോടി കണക്കിന് ഉറുപ്പിക കയ്യിലുണ്ടെങ്കിലും കാല്‍ തട്ടി ഒന്ന് വീണാല്‍ ആ പണം നമ്മെ രക്ഷിക്കില്ല. തൊണ്ട കുഴിയില്‍ നിന്നും ലേശം വെള്ളം ഇറങ്ങണം എങ്കില്‍ പണം ഉണ്ടായത് കൊണ്ടായില്ല. പണം ആണ് ലോകത്തെ നിയന്ത്രിക്കുന്നത്. അത് ശരിയായി കാണുമ്പോഴും പണാദിഷ്ടമായ ഒരു ജീവിതം അല്ല എന്റേത്. പണം, പെണ്ണ്, പദവി, പ്രശസ്തി ഒക്കെ നമ്മെ തേടി വരണം. നാം അതിനു പിന്നാലെ പോകരുത്. ഹരി വില്ലൂര്‍ : എഴുത്തില്‍ താങ്കള്‍ പിന്തുടരുന്ന ആരെങ്കിലും?
എം.കെ. ഖരീം: എഴുത്തില്‍ മാതൃകകള്‍ ഇല്ല. ഞാന്‍ എന്റെ വഴി വെട്ടുന്നു.
ഹരി വില്ലൂര്‍ : "എഴുത്ത്" എന്നതിനെ താങ്കള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു?
എം.കെ. ഖരീം: എന്താണ് എനിക്ക് എഴുത്ത്? പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ചിലപ്പോള്‍ അത് ഇങ്ങിനെ ആകാം. എനിക്കെന്തോ പറയാനുണ്ട്. എന്നില്‍ എന്തൊക്കെയോ ഉണ്ട്. അതത്രയും പറയാന്‍ ഒരു വഴി. അതിന് ഞാന്‍ കണ്ടെത്തിയത് ഇതാവാം. എന്നില്‍ എന്നും പീഡിതന്റെ നിലവിളി ഉണ്ട്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഏങ്ങലടികള്‍... അവിടെയാവാം ഒരു ശത്രു പരുവപ്പെട്ടത്.തുടരും....

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
കാണാമറയത്തായി.... അതൊരു വ്യക്തിയല്ല. വ്യവസ്ഥിതി ആകാം. പ്രസ്ഥാനങ്ങള്‍ ആകാം... അങ്ങിനെ എന്തൊക്കെയോ.... അതൊന്നും മാറ്റാം, അല്ലെങ്കില്‍ തകിടംമറിക്കാം എന്ന വിശ്വാസം ഇല്ല. എതിര്‍ക്കുന്തോറും വളരുന്ന ആ സ്വത്വം... നമ്മെ വിഴുങ്ങാന്‍ പാകത്തില്‍...

ഹരി വില്ലൂര്‍ : "എഴുത്തുകൊണ്ട് എതിരിടാമെന്നു കരുതീട്ടില്ല. വ്യവസ്ഥിതി എന്ന ക്ലീഷേയെ മാറ്റാമെന്നുമില്ല. എങ്കിലും എഴുതുന്നു.എഴുതാതിരിക്കാന്‍ ആവാത്തതുകൊണ്ടു..." എഴുതാതിരിക്കുക എന്നാല്‍ അത് എന്‍‌റ്റെ മരണമാണെന്ന് താങ്കള്‍ പറഞ്ഞല്ലോ? അതിനെ പറ്റി?
എം.കെ. ഖരീം: എന്തോ...സ്നേഹവും സംഘട്ടനങ്ങളും;വെറുപ്പും വിദ്വേഷവും ആത്യന്തികമായ നിസ്സംഗതയും...കാണാമറയത്തെ ശത്രുവോട് യുദ്ധം. എഴുത്തുകൊണ്ട് എതിരിടാമെന്നു കരുതീട്ടില്ല.വ്യവസ്ഥിതി എന്ന ക്ലീഷേയെ മാറ്റാമെന്നുമില്ല.എങ്കിലും എഴുതുന്നു.എഴുതാതിരിക്കാന്‍ ആവാത്തതുകൊണ്ടു...
ഹരി വില്ലൂര്‍ : "എല്ലാ രൂപത്തിലുള്ള സാമ്രാജ്യത്വവും മൌലീക വാദവും മനുഷ്യര്‍ക്ക്‌ മാത്രമല്ല എഴുത്തിനും എതിരാണ്". വിശദീകരിക്കാമോ?
.കെ. ഖരീം: എല്ലാ രൂപത്തിലുള്ള സാമ്രാജ്യത്വവും മൌലീക വാദവും മനുഷ്യര്‍ക്ക്‌ മാത്രമല്ല എഴുത്തിനും എതിരാണ്. മതത്തിന്‍റെ, രാഷ്ട്രീയത്തിന്‍റെ, മറ്റെന്തിന്റെയും ആകട്ടെ സാമ്രാജ്യത്വം മനുഷ്യര്‍ക്ക്‌ മാത്രമല്ല സാഹിത്യത്തിനും എതിരാണ്‌. എല്ലാ യുദ്ധവും, യുദ്ധം നടത്താനുള്ള ഗൂഢാലോചന പോലും എഴുത്തിനെതിരെയുള്ള യുദ്ധമാണ്. എല്ലാ ഗ്യാസ് ചേംബറുകളൂം ശ്വാസം മുട്ടിക്കുന്നത്‌ സാഹിത്യകാരനെയാണ്‌. എല്ലാ തൂക്കുമരങ്ങളും ഞെരിക്കുന്നത്‌ എഴുത്തുകാരന്റെ തുറന്ന കണ്ടനാളത്തെ. ഓരോ ഹിംസയും അനീതിയും ലോകത്ത് പറയുന്ന ഓരോ നുണയും എഴുത്തിനെതിര്...
വില്ലൂര്‍ : പ്രണയത്തെ പറ്റി താങ്കള്‍ ഒരുപാടെഴുതിയിട്ടുണ്ട്? താങ്കളുടെ യഥാര്‍ത്ത പ്രണയത്തെ പറ്റി? എം.കെ. ഖരീം: എന്‍റെ പ്രണയം ഉടലുകളുടെ ആഘോഷമല്ല. ആത്മാവില്‍ ആത്മാവ് കലരുന്നതാണ്‌.
വില്ലൂര്‍ : "പാതിരാവിലെ പ്രണയം, നട്ടുച്ചയിലെ പ്രണയം... ഭാവം രണ്ടെങ്കിലും ഒന്നല്ലേ." പ്രണയത്തിന്‌ അങ്ങനെ ഒരു വേര്‍തിരിവുണ്ടോ??
എം.കെ. ഖരീം: പ്രണയത്തിനു വേര്‍തിരിവുണ്ട്. നമ്മുടെ ആഗ്രഹം പോലിരിക്കും അതിന്റെ മാറ്റവും. ഞാന്‍ പ്രണയത്തെ പ്രകൃതിയുമായി ബന്ധിപ്പിക്കുന്നു.


ഹരി വില്ലൂര്‍ : "ദുരൈലാല്‍ മദിഭ്രമ ഏടുകള്‍" എന്ന നോവലിലെ കുട്ടിയായ ദുരൈലാലില്‍ താങ്കളൂണ്ട്, വള്ളി നിക്കറും ഇട്ടു കളിക്കൂട്ടുകാരിയോടൊപ്പം..." ആ ദുരൈലാലിനേയും ആ കളിക്കൂട്ടുകാരിയേയും പറ്റി ഒന്നു പറയുമോ?
എം.കെ. ഖരീം: എന്‍റെ ബാല്യം, ദാരിദ്ര്യത്തിന്റെ ഏകാന്തതകള്‍. ഒന്നാം ക്ലാസ്സില്‍ ഒറ്റ ബെഞ്ചില്‍ ഇരുന്നു പഠിച്ചവള്‍. ഇന്ന് ആ മുഖമോ പേരോ ഓര്‍മയില്ല. എങ്കിലും ആ ഭാവം, മറക്കാനാവാതെ...ഹരി വില്ലൂര്‍ : താങ്കളുടെ ഗള്‍ഫ് ജീവിതത്തെ പറ്റിയാണ്‌ "മരിച്ചവര്‍ സംസാരിക്കുന്നത്" എന്ന നോവല്‍ എഴുതിയിട്ടുള്ളത് എന്ന് കേട്ടിട്ടുണ്ട്‌. അതിനെ പറ്റി?
എം.കെ. ഖരീം: പ്രവാസം. ഒരു തരം അസ്ഥി വേവിച്ച് പണം നേടുന്നത്. ഹരി വില്ലൂര്‍ :"ഉഷണരോഗത്തെരുവില്‍ അലയുമ്പോള്‍ഒരു കുപ്പി ചാരായത്തില്‍ മയങ്ങിപ്രതികരണ ശേഷിയില്ലാതെപഴയ കാമിനിയെ, പുസ്തകത്തെയോര്‍ത്ത്..." ഒരു തരം ദു:ഖഭാവം നിഴലിക്കുന്നില്ലേ ഈ വരികളീല്‍
എം.കെ. ഖരീം: ഉഷ്ണരോഗത്തെരുവ് ... സിനിമയില്‍ ഒക്കെ കണ്ട ആ ഇടം ഒന്നു നേരില്‍ കാണുക. ദാദറില്‍ വണ്ടിയിറങ്ങുമ്പോള്‍ അതായിരുന്നു ചിന്ത. ദാദര്‍ ഏതോ ഗുണ്ടയുടെ നാമവും പേറി അങ്ങിനെ മലച്ചു കിടന്നു. നടക്കുമ്പോള്‍ അറിയാത്ത ആ ഗുണ്ടയും ആനന്ദിന്‍റെ ആള്‍കൂട്ടം എന്ന നോവലും കലമ്പല്‍ കൂട്ടി കൊണ്ടിരുന്നു. ഇടയ്ക്ക് ഓര്‍ക്കാതെയല്ല കൂട്ടിനു ഒരാളെ വേണം. പക്ഷെ പറ്റിയ ഒരാള്‍, അതും ആ തെരുവിലേക്ക് ധൈര്യമായി പോരാന്‍ പറ്റിയ ഒരാള്‍. അങ്ങിനെ ഒരാള്‍, റഷീദ് ഉണ്ട്. പക്ഷെ അയാളെ വിശ്വസിക്കരുതെന്ന് ലോഡ്ജില്‍ നിന്നും കിട്ടിയ അറിവ്. അയാള്‍ കള്ളനാണ്. ഞാനും അത് ശിരസാ വഹിച്ചു. എങ്കിലും ലോഡ്ജില്‍ സഹായി ആയി എത്തുന്ന ആ ആളെ ആര്‍ക്കും അങ്ങിനെ അവഗണിക്കാന്‍ ആവില്ല. നഗരത്തെ കലക്കികുടിച്ച ആള്‍ . വിശാലമായ നിരത്തും കൂറ്റന്‍ കെട്ടിടവും. ചുവന്ന തെരുവ്. ഇടം വലം നോക്കാതെയാണ്‌ നടപ്പ്. വരാന്തയില്‍ പേന്‍ നുള്ളി ആള്‍കൂട്ടത്തെ മാടി വിളിച്ചു വേശ്യകള്‍. നേരെ നോക്കിയാല്‍ അവര്‍ ഓടി വന്നു വലിച്ചു കൊണ്ടു പോകും. ആ ഭീതിയോടെ. ഏതോ കുടുംബത്തില്‍ അല്ലലില്ലാതെ വളര്‍ന്നവര്‍ ആ കൂട്ടത്തില്‍ എത്ര വേണമെങ്കിലും കണ്ടേക്കും. ആരുടെയെല്ലാമോ ചതിയില്‍ പെട്ട് അങ്ങിനെ മുഷിഞ്ഞ കൊലങ്ങളായി അവസാനിക്കാന്‍...നേരെ നടന്നു. എല്ലാ വഴിയും ഒരു പോലെ. ഇടയ്ക്ക് മുകുന്ദന്‍ കഥാപാത്രങ്ങള്‍ ഇരമ്പി കയറി. അരവിന്ദനും മറ്റും... മനസ്സില്‍ കുറിച്ചു നാളേക്ക് ഓര്‍മിക്കാന്‍ ഒരു സഞ്ചാരം..... തുടരും....

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
ഹരി വില്ലൂര്‍ : 'മരിച്ചവര്‍ സംസാരിക്കുന്നത്' എന്ന നോവലിലെ സൂഫി കഥാപാത്രം താങ്കള്‍ മരുഭൂമിയില്‍ വച്ച് കണ്ട ഒരാളാണെന്ന് പറഞ്ഞല്ലോ? എന്തായിരിന്നു ആ സംഭവം...

എം.കെ. ഖരീം: ഏതോ ഒരു വെളുപ്പാന്‍ കാലത്ത് ഇറങ്ങി നടന്നു. നിരത്തുകള്‍ ഏറെക്കുറെ വിജനം. അറബികള്‍ ഒഴിവു ദിനത്തിന്റെ ലഹരിയില്‍ ഉറക്കത്തിലാകണം. നടന്നു. എവിടേക്ക്, അറിയില്ല. ദമ്മാമില്‍ പോയാലോ, കോബാറില്‍... അങ്ങനെ ചില ചിന്തകള്‍ ഉണ്ടാകാതെയല്ല. തെല്ലു ദൂരം ചെന്നപ്പോള്‍ അതു വഴി വന്ന മഞ്ഞ ടാക്സിയില്‍ കയറി. അത് അല്‍ ഹസ്സയിലെക്കുള്ളത്. വണ്ടിയിലേക്ക് ഓളം വെട്ടി തുടങ്ങിയ മരുക്കാറ്റ് . വിജനമായ ആ നാല് വരി പാതയില്‍ വണ്ടി നിര്‍ത്തിച്ചു ഇറങ്ങി. ഏകാന്തമായ മരുഭൂമിയിലെ ഞൊറിവുകള്‍. ഒട്ടു ദൂരം ചെന്നപ്പോഴാണ് ഒരാളെ കണ്ടത്. ആടുകളെ മേയ്ച്ചുകൊണ്ട് ഒരു കാട്ടറബി. അവര്‍ എന്നും രണ്ടാം തരം പൗരന്മാര്‍. വെളുത്തവന്റെ കീഴടക്കലില്‍ അങ്ങനെ നരകിച്ച്‌. ലോകം മുഴുവന്‍ അങ്ങനെ എന്ന് ധരിച്ചു , എങ്ങും കീഴ്പ്പെടുത്തലിന്റെ ഗാഥകള്‍. അയാളില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചു, തീ വാങ്ങി സിഗരട്ട് കത്തിച്ചു. പിന്നീട് ഒന്നും മിണ്ടാതെ സഞ്ചാരം. കാക്കക്ക് ഇരിക്കാന്‍ പോലും തണല്‍ ഇല്ലാതെ. ദിക്കുകള്‍ നഷ്ട്ടപ്പെടുകയായിരുന്നു പെരുംകാറ്റില്‍ ഭ്രാന്തമായി ആ മണല്‍ തരികള്‍. ദൂരെ കാറ്റ് കൂമ്പാരം ഏറ്റിയ മണല്‍. അതിന്റെ നിഴലില്‍ തെല്ലു വിശ്രമിക്കാം എന്ന് കരുതാതെയല്ല. അപ്പോഴേക്ക് ഭീതിയോടെ ഓര്‍ത്തു. ഇനി എവിടെക്കാണ്‌ നടക്കുക? തിരിഞ്ഞു നടക്കണമെങ്കില്‍ ദിക്ക് അറിയണ്ടേ? എങ്ങനെയാണ് മടങ്ങുക. ആകെ കൂടി തളര്‍ച്ച. അപ്പോള്‍ പണ്ട് കണ്ട സിനിമയിലെ രംഗം ഓര്‍ത്തു. മരുഭൂമിയിലൂടെ വഴി തെറ്റി മേയുന്നവര്‍. ഇത് അവസാന യാത്ര. നേരം ഇരുളും മുമ്പ് എങ്ങനെയാണ് നിരത്തില്‍ എത്തുക. നിരത്ത് കണ്ടെത്തിയാല്‍ പിന്നെ സഞ്ചാരം എളുപ്പമാകും. ഒരു നിലവിളി ഉള്ളില്‍ കെട്ടി മറിഞ്ഞു. ദാഹവും വിശപ്പും. എത്രയോ അകലെയാണ് താമസിക്കുന്ന ഇടം. അതിനും എത്രയോ അകലെ എന്‍റെ വീട്. വയ്യ. എന്തും വരട്ടെ എന്ന് കരുതി നടന്നു. നേരത്തെ കണ്ട ആ സഞ്ചാരിയെ കണ്ടെത്തുക. അയാള്‍ വഴി പറഞ്ഞു തരും. പക്ഷെ എത്തിയത് മറ്റൊരിടത്ത്. അവിടെ ഒരു തമ്പ് കാണായി. ആശ്വാസത്തോടെ അവിടേക്ക്... തുടരും....

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
മുത്തുമാല ജപിച്ചുകൊണ്ട്‌ ഒരാള്‍. മങ്ങിയ അറബി വേഷം, നീണ്ട ദീക്ഷ. പണ്ട് വായിച്ച സൂഫി കഥാപാത്രത്തെ ഓര്‍ത്തുകൊണ്ട്‌... അയാള്‍ക്ക് ആട് മേയ്ക്കല്‍ ആണ് തൊഴില്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊണ്ടോട്ടിയില്‍ നിന്നും ഉരുവില്‍ കയറിക്കൂടിയ ഒരാള്‍. പാസ്പോര്‍ട്ടും വിസയും നഷ്ട്ടപെട്ടിരുന്നു. അയാള്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു. എനിക്ക് ഉണങ്ങിയ കുബ്ബൂസും സുലയ്മാനിയും തന്നു. കൂട്ടത്തില്‍ ഏതാനും ഈന്തപ്പഴവും അകത്തു ചെന്നപ്പോള്‍ തളര്‍ച്ച ...

ഹരി വില്ലൂര്‍ : "ഗിനിപന്നി വാചാലമാകുന്നു..." എന്ന താങ്കളുടെ കവിതയെ പലരും വിമര്‍ശിച്ചു കണ്ടൂ. അതിലെ വാക്കുകള്‍ അല്പം മോശമായി പോയി എന്നും കണ്ടു. അതിനെ പറ്റി?
എം.കെ. ഖരീം: പുതുകാല കവിതകള്‍ ഒരുതരം പച്ചയായ ആവിഷ്കാരം ആണ്. ഗിനിപന്നി എന്നത് നാലാം ലോകവും. അത് ഒന്നാം ലോകത്തിന്റെ അടിച്ചമര്‍ത്തലില്‍ മരിച്ചു കൊണ്ടേയിരിക്കുന്നു. അവര്‍ക്ക് വേണ്ടി നാം എന്ന കാഴ്ചപാടും നമ്മെ ഒറ്റ് കൊടുക്കുന്ന ആധൂനീക രാഷ്ട്രീയവും.
വില്ലൂര്‍ : താങ്കള്‍ക്ക് ഇതുവരെ കിട്ടിയതില്‍ വച്ച് ഏറ്റവും വിലപിടിപ്പുള്ളത് എന്ന് കരുതുന്ന അവാര്‍ഡ്? എം.കെ. ഖരീം: രണ്ടായിരത്തി എട്ടിന്റെ അന്ത്യ രാവില്‍ എന്‍റെ നാട്ടില്‍ ഏറ്റു വാങ്ങിയ സ്വീകരണം... കസേരയില്‍ ഇരിക്കുമ്പോള്‍ ആ പഴയ ഇന്നലെകളെ ഓര്‍ത്തു പോയി. ഒരു പഴയ പയ്യന്‍റെ നിസ്സഹായതയും, ഒറ്റപ്പെടലും അങ്ങിനെ പലതും. അക്കാലത്ത് എന്നില്‍ ചൊരിയപ്പെട്ട പരിഹാസങ്ങള്‍. പുതിയ വേദിയില്‍ അങ്ങിനെ നില്‍ക്കുമ്പോള്‍ അഭിമാനമോ ഒരു തരം നിര്‍വൃതിയോ? അവര്‍ അണിയിച്ച പൊന്നാട, വച്ചു തന്ന ട്രോഫി... എന്‍റെ സ്വരത്തിനായി കാതോര്‍ത്തവര്‍. ഒരിക്കല്‍ എന്നെ കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ലല്ലോ! എല്ലാം കഴിഞ്ഞു വേദിക്ക് പുറത്തു കടന്നപ്പോള്‍ എങ്ങു നിന്നോ ഒരു മുഷിഞ്ഞ കോലം എന്‍റെ കൈ പിടിച്ചു. ചെരുപ്പ് കുത്തി. അയാള്‍, ആ തമിഴന്‍ വല്ലാത്ത ആവേശത്തോടെ അയാളുടെ പണിപ്പുരയിലേക്ക് കൈ ചൂണ്ടി. ഞാന്‍ പറഞ്ഞു പിന്നീട് വരാം. മടങ്ങുമ്പോള്‍ അറിഞ്ഞു എന്‍റെ കഥാപാത്രം. ഏതൊരു അവാര്‍ഡിനെക്കാളും വലുത് നിഷ്കളങ്കമായ ആ സംസാരം... തുടരും....

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
ഹരി വില്ലൂര്‍ : ഒരു കഥയോ കവിതയോ എഴുതി കഴിഞ്ഞാല്‍ പിന്നെ അതിനെ പറ്റി കഥാകാരന്‍ എങ്ങനെയാണ്‌ വിലയിരുത്തേണ്ടത്?

എം.കെ. ഖരീം: കവിത നന്നോ ചീത്തയോ എന്ന് കവി ചോദിക്കരുത്. അത് വായനക്കാര്‍ തീരുമാനിക്കട്ടെ. എഴുതി പേന എടുക്കുന്നിടത്ത് മറ്റൊരു രചന നടക്കുന്നുണ്ട്. ഒരു കൃതി എഴുതിയാല്‍ കവിക്ക്‌ ആ കവിത ഏറ്റവും മോശമായി അനുഭവപ്പെടനം. എങ്കിലേ അടുത്ത സൃഷ്ടി മെച്ചപെടൂ. അങ്ങനെ മെച്ചമായ ഒന്നിന് വേണ്ടി തൂലിക ചലിപ്പിച്ചു കൊണ്ടിരിക്കുക. എഴുത്തുകാര്‍ അങ്ങനെ വേണം. താന്‍ എഴുതിയത് ഏറ്റവും ലോകോത്തരം എന്നും, മറ്റൊരാളുടെ ചവറും എന്ന് ധരിക്കരുത്. എന്റെ കവിത താങ്കള്‍ക്ക് നല്ലത് ആകുമ്പോള്‍ മറ്റൊരാള്‍ക്ക് അങ്ങനെ ആകണം എന്നില്ല. മൂന്നാമതോരാള്‍ക്ക് മറ്റൊരു വിധം ആകും. എന്‍റെ ഈ ചെറിയ അനുഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചത്, കവിയോ നോവലിസ്റ്റോ സ്വന്തം കൃതി എന്തെന്ന് വിശദീകരിക്കാന്‍ തുനിയരുത്. സത്യത്തില്‍ എന്‍റെ നോവല്‍ എങ്ങനെ ആണെന്ന്, അതിന്റെ വായനാസുഖം എന്തെന്ന്, അങ്ങനെ എല്ലാം ഞാന്‍ മനസിലാക്കിയത് വായനക്കാരില്‍ നിന്നുമാണ്. എന്‍റെ നോവല്‍ വായിച്ചവരൊട് ഞാന്‍ ചോദിക്കാറുണ്ട് അതിന്‍റെ കുറ്റവും കുറവുകളും. അത് അടുത്ത നോവലില്‍ ഉപകരിക്കും. ഒരു സൃഷ്ടിയുടെ ആസ്വാദനം ഒരിക്കലും എഴുത്തുകാരനില്‍ അല്ല. എന്‍റെ സൃഷ്ടികളെ ആര്‍ക്കും കല്ലെറിയാം. ഞാനത് സന്തോഷം സ്വീകരിക്കും. കാരണം ഏറുകൊള്ളുമ്പോള്‍, ചോര വാര്‍ന്നൊലിക്കുമ്പോള്‍, ഹൃദയം കത്തുമ്പോള്‍m എഴുത്തിനു കരുത്തു ലഭിക്കുന്നു.
ഹരി വില്ലൂര്‍ : ജനുവരി പതിനാറാം തീയതി, അതായത് താങ്കളുടെ വാപ്പ മരിച്ചിട്ട് ആറാം നാള്‍, താങ്കള്‍ക്കായി ഒരുക്കിയ ആ വേദിയില്‍ നിന്നപ്പോള്‍ താങ്കള്‍ താങ്കളുടെ വാപയെ പറ്റിയാണ്‌ പറഞ്ഞത് :"" ദളിതന്റെ പിഞ്ഞാണത്തില്‍ നിന്നും ഉണ്ണാന്‍ പഠിപ്പിച്ച വാപ്പ. അത് തന്നെയാണ് ഞാനും... ഒരിക്കല്‍ മാറ്റിയുടുക്കാന്‍ ഉടുപ്പില്ലാതെ, ആ സ്കൂള്‍ മുറ്റത്തു കൂടെ കരിമ്പന്‍ കയറിയ ട്രൌസറും ഷര്‍ട്ടും അണിഞ്ഞു നടന്നവന്‍.... അത് തന്നെയാണ് ഞാന്‍ ഇപ്പോഴും... ഈ നാട്ടുകാരന്‍ ആകുമ്പോഴും, ഒരു മലയാളി എഴുത്തുകാരന്‍ ആകുമ്പോഴും ഞാനൊരു ഇന്ത്യക്കാരന്‍ എന്നറിയപ്പെടാന്‍, ഒരു ഇന്ത്യന്‍ എഴുത്തുകാരന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നു..." ഇപ്പോള്‍ ഇതിനെ പറ്റി എന്ത് തോന്നുന്നു?
എം.കെ. ഖരീം: അന്ന് വാപ്പ തെളിച്ച വഴി തന്നെ നല്ലത്. എനിക്ക് ഏതു പിച്ചക്കാരന്റെയും തോളില്‍ കയ്യിടാന്‍ കഴിയുന്നു.തുടരും....

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
ഹരി വില്ലൂര്‍ : ഉത്തരാധുനിക കവിത എന്നതിനെ എങ്ങനെ വിലയിരുത്തുന്നു?

എം.കെ. ഖരീം: ഉത്തരാധൂനീകത നാളത്തെ തലമുറയെ ഉന്നം വച്ച് എഴുതുന്നത്‌. ബഷീറിന്റെ, എം.ടി യുടെ വായനക്കാരല്ലല്ലോ അവര്‍.
ഹരി വില്ലൂര്‍ : "താന്‍ എഴുതിയത് ഏറ്റവും ലോകോത്തരം എന്നും, മറ്റൊരാളുടെ ചവറും എന്ന് ധരിക്കരുത്." പക്ഷേ ഇന്നത്തെ എഴുതുകാരെല്ലാവരും ഇത്തരക്കാരാണോ?
ഹരി വില്ലൂര്‍: ആധുനിക കവിതകളെ പറ്റി എന്താണഭിപ്രായം?
എം.കെ. ഖരീം: ആധൂനീക കവിതകള്‍... നാം പുതിയ തലമുറകളെ നോക്കി എഴുതുന്നതിനെ അല്ലെ അങ്ങനെ പറയുക. വള്ളത്തോളും മറ്റും അക്കാലത്തെ തലമുറയ്ക്ക് വേണ്ടി എഴുതി. ചുള്ളിക്കാട് എന്റെയൊക്കെ തലമുറയെ നോക്കി എഴുതി. ഞാനോ അടുത്ത തലമുറയെ ലക്‌ഷ്യം വയ്ക്കുകയാണ്... എങ്കിലും ആധൂനീകത എന്ന രീതിയില്‍ പടച്ചു വിടുന്ന സാധനങ്ങള്‍ ജനകീയം ആകുന്നില്ല. അത് വായനക്കാരെ അകറ്റുകയാണ്
.ഹരി വില്ലൂര്‍: "വൃത്തം, താളം" എന്നിവ കവിതകളുടെ ഘടനാപരമായ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടുന്നു എന്നുള്ള അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?
എം.കെ. ഖരീം: വൃത്തം, താളം എന്നിവ കവിതകളുടെ ഘടനാപരമായ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടുന്നുണ്ട് . പക്ഷെ വായില്‍ കൊള്ളാത്ത പദങ്ങള്‍ കൊണ്ട് അത് വായനക്കാരെ ഉപദ്രവിക്കുന്നു.
ഹരി വില്ലൂര്‍: വള്ളത്തോളിന്‌ ശേഷം വന്ന കവികളില്‍ താങ്കളെ ഏറ്റവും സ്വാധീനിച്ച കവി ആരാണ്‌? എം.കെ. ഖരീം: നല്ല സൃഷ്ടികള്‍ ഇഷ്ടപ്പെടുന്നു. അല്ലാതെ ആരും സ്വാധീനിച്ചിട്ടില്ല.
വില്ലൂര്‍: "ആധുനീകത" എന്നത് എന്തിനേയാണ്‌ ലക്ഷ്യം വയ്ക്കുന്നത്?
എം.കെ. ഖരീം: ലക്‌ഷ്യം വയ്ക്കുക എന്നതില്‍ അപകടം ഒളിഞ്ഞു കിടപ്പുണ്ട്. ഒരുതരം സാംസ്കാരീക അധിനിവേശം അതില്‍ നിഴലിക്കുന്നു.
ഹരി വില്ലൂര്‍: ഒരു കഥയുടേയോ കവിതയുടേയോ "തന്തു" മനസ്സില്‍ രൂപപ്പെട്ടതിന്‌ ശേഷം അത് എഴുതി തീരുന്നതു വരെ താങ്കളുടെ മാനസികാവസ്ഥ എന്തായിരിക്കും?
എം.കെ. ഖരീം: കവിതയും കഥയും പെട്ടെന്ന് എഴുതി തീര്‍ക്കുന്നു. ചിലപ്പോള്‍ ഒരു കീറ് മേഘം ആകാം. മണ്ണിന്‍റെ മണം ആകാം. അല്ലെങ്കില്‍ ഉള്ളില്‍ ആണ്ടിറങ്ങുന്ന ഭീതിയോ ആശങ്കയോ... അങ്ങനെ എന്തുമാകാം അത്. നോവലില്‍ ഒരു യുദ്ധം തന്നെയാണ്. എല്ലാത്തരം വികാരങ്ങളുടെയും ഏറ്റിറക്കങ്ങളില്‍ നഷ്ട്ടപ്പെട്ട്... ചിലപ്പോള്‍ ലോകത്തോട്‌ മുഴുവന്‍ വെറുപ്പ്‌. എഴുത്തുകാരന്‍ ആകുക എന്നത് ഒരു ശാപം ആയി പോലും തോന്നിയിട്ടുണ്ട്...തുടരും....

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
എം.കെ. ഖരീം : കലാ സാഹിത്യകാരന്മാര്‍ അസൂയയുടെ കുനിഷ്ട്ടിന്റെ കേന്ദ്രം എന്ന് വി.കെ.എന്‍ പറഞ്ഞിട്ടുണ്ട്. അടുപ്പിക്കാന്‍ കൊള്ളില്ല.

ഹരി വില്ലൂര്‍ : എഴുത്തുകാരില്‍ താങ്കളുടെ അടുത്ത മിത്രം?
എം.കെ. ഖരീം: എഴുത്തില്‍ അടുത്ത മ‌ിത്രമില്ല. ഞാന്‍ ഒറ്റയാന്‍.
ഹരി വില്ലൂര്‍ : താങ്കളുടേതൊഴിച്ച് മറ്റാരുടെ കൃതികള്‍ വായിക്കാനാണ്‌ ഇഷ്ടം.
എം.കെ. ഖരീം: ഓ.വി.വിജയന്‍ കൃതികള്‍.
ഹരി വില്ലൂര്‍ : ഓര്‍ക്ക്യൂട്ട് പോലുള്ള പൊതു സ്ഥലങ്ങളില്‍ മിക്കവരും തങ്ങളുടെ കഥകളും കവിതകളും പ്രസിദ്ധീകരിക്കുവാന്‍ വിമുഖത കാട്ടുന്നു. കാരണം?
എം.കെ. ഖരീം: ഓര്‍ക്ക്യൂട്ടില്‍ നല്ല കവിതകള്‍ ആകാം, അത് പുറത്തു വാരികയിലോ മറ്റോ പ്രസിദ്ധീകരിച്ചത് എങ്കില്‍.... ഓര്‍ക്ക്യൂട്ടില്‍ മാത്രം അവസാനിക്കുന്ന ഒരു ആവിഷ്കാരം എങ്കില്‍ അതാവാം. ഓര്‍ക്ക്യൂട്ടില്‍ കാര്യമായ മോഷണം നടക്കുന്നത് കൊണ്ടാണ് നല്ല കവിതകള്‍ ഇടരുത് എന്ന് പറയുന്നത്....
ഹരി വില്ലൂര്‍ : "ഒരു പ്രസാധന കേന്ദ്രം" ആരംഭിക്കുന്നതിനെ പറ്റി ചര്‍ച്ച ഉണ്ടായല്ലോ? എന്തായി ആ ചര്‍ച്ചകള്‍?
എം.കെ. ഖരീം: ചര്‍ച്ച പുരോഗമിക്കുന്നു. അത് കഴിയും.
ഹരി വില്ലൂര്‍ : നിരീശ്വര വാദിയായിരുന്ന താങ്കള്‍ ഒരു ദിവസം പെട്ടെന്ന് ദൈവത്തെ തേടാന്‍ തുടങ്ങി. കാരണം?
എം.കെ. ഖരീം: കാലം ഇന്നും എന്നെ തുറിച്ചു നോക്കുന്നു. ആ നോട്ടം എന്നെ വിഡ്ഢിയാക്കി കണ്ടു. എത്രമേല്‍ അറിയാന്‍ ശ്രമിച്ചാലും എങ്ങും എത്താത്ത ചിന്ത. ഒരു പഴയ ഓര്‍മയാണ്. അനുഭവിച്ചത്. അന്നെനിക്ക് ഇരുപതു വയസ്സാണെന്ന് തോന്നുന്നു. തനി നിരീശ്വരവാദിയായി നടന്ന കാലം. ഒരു സായാഹ്നത്തില്‍ വായനയില്‍ അറിഞ്ഞ നിരീശ്വരവാദത്തെ ചിന്തയില്‍ കൊണ്ടുവന്നത്. പാറമുകളില്‍ കിടന്നു ആകാശം നോക്കി. എന്‍റെ മനസ്സു ഒഴുകാന്‍ തുടങ്ങി, ഏറെ ചോദ്യങ്ങളോടെ. ഞാന്‍, എനിക്ക് മുമ്പ്‌ , അതിന് മുമ്പ്‌.. ഭൂമി ഉണ്ടാകുന്നതിനു മുമ്പ്‌.... അങ്ങിനെ എല്ലാത്തിനും മുമ്പ്‌.? ആ ചോദ്യം എന്നെ എത്തിച്ചത് ഭീകരമായ ഒരു ശൂന്യതയില്‍ ആണ്. എന്‍റെ മനസ്സു മറിയുന്നതായി ഞാന്‍ അറിഞ്ഞു. ഭയവും. അതോടെ ആ ചിന്ത അവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് തോന്നി. സന്ധ്യയില്‍ മടങ്ങുമ്പോള്‍ ഓര്‍ത്തു നിരീശ്വര വാദത്തിലേക്ക് എടുത്തെറിഞ്ഞ കോവൂരിനെ. അക്കാലത്ത് കോവൂരിന്റെ പുസ്തകങ്ങള്‍ ഒരു ഹരം ആയിരുന്നു. തുടരും....

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
അപ്പോള്‍ എന്‍റെ ചോദ്യം ഇങ്ങിനെയായി... നൂറ്റാണ്ടുകള്‍ക്കു മുമ്പു ഈശ്വരനെ കാട്ടി തന്ന പ്രവാചകര്‍... അതത്രയും നുണയെന്നു കോവൂര്‍. കോവൂര്‍ പറയുന്നതു മാത്രം സത്യം. എങ്കില്‍ ഞാന്‍ എന്തിന് കോവൂരിനെ വിശ്വസിക്കണം? അങ്ങനെയാണ് ഞാന്‍ ഈശ്വരനെ തേടാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്നും ഞാന്‍ എങ്ങും എത്തിയില്ല എന്നത് സത്യം. ഇപ്പോള്‍ ഇങ്ങിനെ കുറിക്കാന്‍ തോന്നിയത് ഈ അടുത്ത് എഴുതിയ ഒരു കവിതയാണ്. തുടര്‍ന്ന് വന്ന അഭിപ്രായവും.

ഹരി വില്ലൂര്‍ : "എന്നില്‍ ഈശ്വരന്‍ ഇല്ല എങ്കിലും... ഞാന്‍ അന്വേഷിക്കുന്നു, കണ്ടിട്ടില്ല. കാണുമോ എന്തോ...". താങ്കള്‍ ഒരു ഈശ്വര വിശ്വാസിയാണോ?
എം.കെ. ഖരീം: ഞാന്‍ ഈശ്വര വിശ്വാസി ആണ്. എന്ന് വച്ച് എന്റേതായ കാഴ്ചപാടിലൂടെ... ഹരി വില്ലൂര്‍ : ഇതിനേ പറ്റി..
എം.കെ. ഖരീം: ഈശ്വരനെ കാണുകയോ കേള്‍ക്കുകയോ അല്ല. അനുഭവിക്കയാണ് വേണ്ടത്. സംഗീതം അനുഭവിക്കുന്നത് പോലെ. ഞാന്‍ അന്നും ഇന്നും അന്വേഷകന്‍ ആണ്. അന്വേഷണം ആണ് ജീവിതം . മറ്റൊരു തരത്തില്‍ അതൊരു സഞ്ചാരവും കൂടിയാണ്. നാം എന്തിലെങ്കിലും അന്ധമായി വിശ്വസിക്കുന്നിടത്ത് നമ്മുടെ അസ്തിത്വം നഷ്ട്ടപെടുന്നു. നാം ഏതെങ്കിലും ഒന്നില്‍ കുരുങ്ങുമ്പോള്‍ പിന്നെ അന്വേഷണം അസാധുവാകുന്നു. അവിടെ എല്ലാ സൃഷ്ടിയും അവസാനിക്കുന്നു..ഹരി വില്ലൂര്‍ : ആരാധനയെ പറ്റി എന്ത് പറയുന്നു?
എം.കെ. ഖരീം: ആരാധന എന്നാല്‍ ആത്മാവിനുള്ള ഭക്ഷണം. ശരീരം നിലനില്‍ക്കാന്‍ ഭക്ഷിക്കുന്നത് പോലെ ആത്മാവിന് ഭക്തി. ഇക്കാലത്തെ ആരാധന ഈശ്വര ആരാധനയല്ല. നമ്മള്‍ ആരാധിച്ചില്ലെങ്കിലും ഈശ്വരന്‍ നിലനില്‍ക്കും. നമ്മുടെ ആരാധന ഒന്നും അവന് / അവള്‍ക്കു വേണ്ടാ. നാം ആരാധിക്കുന്നു എങ്കില്‍ ഈശ്വരന്‍റെ സഹായി ആകുക. എന്ന് പറയുമ്പോള്‍ നമുക്കു താഴെയുള്ളവരെ സഹായിക്കുക. കണ്ണില്ലാത്തവനെ വഴിമുറിച്ച്‌ കടക്കാന്‍ സഹായിക്കുക. അറിവില്ലാത്തവന് അറിവ് പകരുക. അതൊന്നും ചെയ്യാത്തവന്‍ പള്ളിയിലോ അമ്പലത്തിലോ പോയിട്ട് കാര്യമില്ല. പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ പണത്തിന്റെ പുറത്തു തഴച്ചു വളരുന്നു.. നാം നല്ലൊരു ഈശ്വര വിശ്വാസി ആയില്ലെങ്കിലും ഒരു അഹങ്കാരി ആകാതിരിക്കുക. മുന്നില്‍ കൈ നീട്ടുന്നവന് ഒന്നും കൊടുത്തില്ലെങ്കിലും ചീത്ത പറയാതിരിക്കുക. ഇന്ന് നാം ഈശ്വരനെ കച്ചവടത്തിന് വച്ചിരിക്കുന്നു.... തുടരും....

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
ഹരി വില്ലൂര്‍ : കുടുംബം എന്ന കൊണ്‍സെപ്റ്റിനെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

എം.കെ. ഖരീം: കുടുംബം എന്നത് സത്യത്തില്‍ എന്താണ്? ഭാര്യ, മക്കള്‍, വീട്... നാം മക്കളെ വളര്‍ത്തുന്നു. നാം വളര്‍ത്തിയില്ലെങ്കിലും അവര്‍ വളരുന്നുണ്ട്‌.... ഒരാള്‍ ജനിക്കുന്നത് ആ ആളുടെ ഇഷ്ടം കൊണ്ടല്ല. ഞാന്‍ പണം മുടക്കി പണിതത് ആണെങ്കിലും എന്‍റെ വീട് എന്ന് തോന്നുന്നില്ല. ഞാന്‍ എന്ന് ചിന്തിക്കുന്നിടത് എന്നെ കാണുന്നില്ല. എന്‍റെ കൈകാലുകള്‍ എന്ന് ചിന്തിക്കുമ്പോള്‍ ഉള്ളില്‍ എങ്ങോ ഞാന്‍ ഉണ്ട്. അതെ ചിന്തകള്‍ നമ്മെ ഒരു വല്ലാത്ത അവസ്ഥയിലേക്ക് എടുത്തെറിയുന്നു. നാം എന്തിനാണ് ജനിക്കുന്നത്? മരിക്കാന്‍ വേണ്ടിയോ? മകന്‍ പിറക്കുമ്പോള്‍ നാം അവന്‍റെ കൈ കാലുകളില്‍ നോക്കും, ആ കാലുകള്‍ വളര്‍ന്നു കാണാന്‍. നടന്നു കാണാന്‍... ഓടി കളിച്ചു കാണാന്‍... സത്യത്തില്‍ ഓരോ വളര്‍ച്ചയും മരണത്തിലേക്ക്. അതെ നാം ഒരാളെ വളര്‍ത്തുന്നു എന്ന് പറയുമ്പോള്‍ നാം ആ ആളെ മരണത്തിലേക്ക് വളര്‍ത്തുകയാണ്. ആത്മീയവും അല്ലാതെയും ഉള്ള സഞ്ചാരം അതാണ്‌ എന്നെ പഠിപ്പിച്ചത്. ഇതു ഒരു സൂഫി ചിന്ത ആണോ എന്ന് പോലും അറിയില്ല. നേരത്തെ പറഞ്ഞതു പോലെ എന്‍റെ ഉള്ളിലുള്ള ആ ഞാന്‍ എന്‍റെ കൈ പിടിച്ചു സഞ്ചരിക്കുന്നു.
ഹരി വില്ലൂര്‍ : ഗൃഹസ്ഥാശ്രമം, ബ്രഹ്മചര്യം... ഇതില്‍ ഏതാണുത്തമം?
എം.കെ. ഖരീം: മനുഷ്യന്‍ എന്നാല്‍ ഈശ്വരന്റെയും മൃഗത്തിന്റെയും സങ്കലനം. ആ മൃഗീയത വെടിയാനുള്ള സഞ്ചാരം , അല്ലെങ്കില്‍ മൃഗീയത ഊരി കളയുക.. അങ്ങിനെ ഒക്കെ ആകാം... ജീവിതത്തെ അങ്ങനെയും വായിക്കാം. ഗൃഹാശ്രമം , ബ്രഹ്മാശ്രമം... എന്‍റെ അഭിപ്രായം ആവില്ല താങ്കളുടെത്. നമ്മുടെ രണ്ടാളുടെയും ആകില്ല മറ്റൊരാളുടെത്. ഓരോരുത്തരും അവരവരുടെ കാഴ്ചപാടില്‍ നിന്നും കണ്ടെത്തേണ്ടതാണ്‌. എന്‍റെ പാതയിലൂടെ അല്ല താങ്കളുടെ യാത്ര. അങ്ങയുടെ വീഥി അങ്ങ് തന്നെ കണ്ടെത്തുക. അതാണ്‌ അതിന്‍റെ സത്യം. ഒരു അന്വേഷകന്‍ എപ്പോഴും അങ്ങനെ ആകണം. അല്ലെങ്കില്‍ മറ്റൊരാളുടെ പാതയെ ധിക്കരിക്കുക. അതിലാണ് നാം പുതിയത് കണ്ടെത്തുക. നാം ഒരു അന്വേഷകന്‍ ആണെങ്കില്‍ നിലവില്‍ ഉള്ളതില്‍ നിന്നും വിട്ടു പോകുക. ഈശ്വരന്‍ അതാണ്‌ എന്നുള്ള കാഴ്ച്ചയെ മറികടക്കുക. ഈശ്വരനെ കണ്ടു എന്ന് ചിലര്‍, കേട്ടു എന്ന്, തൊട്ടു എന്ന്... അതെല്ലാം നുണ എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം എന്‍റെ കാഴ്ചപാടില്‍ ഈശ്വരനെ നാം അനുഭവിക്കുകയാണ് വേണ്ടത്. തുടരും....

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
സംഗീതം എങ്ങനെയാണോ നാം അനുഭവിക്കുക അത് പോലെ. പ്രണയം എങ്ങിനെയാണോ അനുഭവിക്കുക അത് പോലെ... ഇതു മറ്റൊരാള്‍ക്ക് മറ്റൊരു വീക്ഷണം ആകാം... അങ്ങനെയേ ആകാവൂ...

ഹരി വില്ലൂര്‍ : പണമില്ലാത്തവന്‍ പിണം എന്നതിനെ പറ്റി എന്താണഭിപ്രായം?
എം.കെ. ഖരീം: നമ്മുടെ ലോക കാഴ്ച അങ്ങനെ പണം ഇല്ലാത്തവന്‍ പിണം. ശരിയെന്നു വിശ്വസിച്ചു നാം. പണം വെറും കടലാസ്സു. ഒന്ന് കാല്‍ തട്ടി വീണു തളര്‍ന്നു കിടക്കുമ്പോള്‍ പണം കൊണ്ട് ഒന്നിനും കഴിഞ്ഞെന്നു വരില്ല.
ഹരി വില്ലൂര്‍ : മതങ്ങളെല്ലാം നന്മകള്‍ മാത്രമേ പഠിപ്പിക്കുന്നുള്ളൂ എന്നതിനെ പറ്റി?
എം.കെ. ഖരീം: നന്‍മകള്‍ മതങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. കള്ളന്‍ വരുമ്പോള്‍ കരഞ്ഞുണര്‍ത്തുന്ന കാവല്‍നായ ഏത് മതമാണ്‌ അനുഷ്ടിക്കുക...? പൂവ് കാറ്റിനു ചാഞ്ഞു കൊടുക്കുന്നത്, കാറ്റില്‍ പരാഗം നടക്കുന്നത് ഏത് മതം അനുഷ്ഠിച്ചിട്ടാണ്? മതമോ ഈശ്വരനോ അല്ല പ്രശ്നം... ഈ ലോകത്തെ നശിപ്പിക്കുന്ന മനുഷ്യന്‍ തന്നെ...
ഹരി വില്ലൂര്‍ : എന്താണ്‌ മതങ്ങളുടെയെല്ലാം യഥാര്‍ത്ഥ ധര്‍മ്മം?
എം.കെ. ഖരീം: മതങ്ങള്‍ ഉണ്ടായത് മനുഷ്യനെ അന്ധകാരത്തില്‍ നിന്നും ഉയര്‍ത്താന്‍. എന്നാല്‍ അധികാര മോഹികള്‍ തലപ്പത്ത്‌ കയറി അന്ധകാരത്തില്‍ കിടക്കുന്നവരെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളുന്ന ധീനമായ കാഴ്ച.
ഹരി വില്ലൂര്‍ : വര്‍ഗ്ഗീയതയെ പറ്റി?
എം.കെ. ഖരീം: മതവും രാഷ്ട്രീയവും തമ്മിലുള്ള അവിഹിത ബന്ധം മാത്രമല്ല വര്‍ഗീയതയുടെ ഉറവിടം. മത, ജാതി വര്‍ഗീയത പോലെ രാഷ്ട്രീയ സാമ്പത്തീക വര്‍ഗീയതയും. മതത്തിനുള്ളില്‍ മതം, ജാതിക്കുള്ളില്‍ ജാതി, രാഷ്ട്രീയത്തിനുള്ളില്‍ രാഷ്ട്രീയം... അതിനൊക്കെ പിന്നില്‍ അധികാരം അല്ലെ? നാം ഒരു മതത്തിനുള്ളില്‍ ആകുമ്പോഴും സാമ്പത്തികമായ അസമത്വം, ചേരി തിരിവ് അനുഭവിക്കുന്നു. രാഷ്ട്രീയത്തിലും അങ്ങനെ. കുടുംബത്തില്‍ പോലും ആ അസമത്വം ഉണ്ടല്ലോ.... എന്‍റെ മതം ശരി, നിന്റേതു തെറ്റ്, എന്‍റെ അഭിപ്രായം ശരി, നിന്റേതു തെറ്റ്, അവിടെ തര്‍ക്കങ്ങള്‍ ഉണ്ട്, സംഘട്ടനങ്ങളും... ഹരി വില്ലൂര്‍ : പാഥേയം എന്ന കമ്മ്യുണിറ്റിയെ എങ്ങനെ വിലയിരുത്തുന്നു?
എം.കെ. ഖരീം: പാഥേയം നല്ലൊരു സംരംഭം ആണ്. മറ്റു കമ്മ്യൂണിറ്റികളേക്കാള്‍ വ്യത്യസ്തം. നല്ല രചനകള്‍ സ്വീകരിക്കപ്പെടുന്നു.
ഹരി വില്ലൂര്‍ : പാഥേയം ഓണ്‍ലൈന്‍ മാഗസീനെ പറ്റി
എം.കെ. ഖരീം: ഒരു വാരിക പോലെ ശ്രദ്ധിക്കപ്പെടുന്നത്. കൂടുതല്‍ വളരട്ടെ.തുടരും....

Apr 3
ഹരി വില്ലൂര്‍.
തുടര്‍ച്ച...
ഹരി വില്ലൂര്‍ : പാഥേയം അംഗങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ?

എം.കെ. ഖരീം: അക്ഷരങ്ങളെ സ്നേഹിക്കുക. എന്തെല്ലാം നഷ്ട്ടപെട്ടാലും അക്ഷരം വഞ്ചിക്കില്ല. നാം ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം അത് മടക്കി തരും.
ഹരി വില്ലൂര്‍ : നന്ദി. താങ്കളുടെ വിലയേറിയ സമയത്തില്‍ കുറച്ച് സമയം പാഥേയത്തിനായി പങ്കു വയ്ച്ചതിന്‌.
എം.കെ. ഖരീം: നന്ദി, നിങ്ങളില്‍ ഒരാളായി ഞാനുമുണ്ട്. ആശംസകള്‍...
അഭിമുഖ തിയതി: മെയ് മൂന്നാം തീയതി,2009.അഭിമുഖ സമയം: വൈകുന്നേരം 4.00 മുതല്‍ .... വരെ

അഭിമുഖങ്ങള്‍ -- 2

Anil Aickara,
എം കെ ഖരീം - അഭിമുഖം.
പ്രമുഖ എഴുത്തുകാരനായ എം കെ ഖരീം മന്ദാരത്തില്‍ ഒരു അഭിമുഖത്തിനു സമ്മതിച്ചിട്ടുണ്ട്.അഭിമുഖം നടത്തുന്നത് മന്ദാരം അംഗങ്ങളാണ്. അഭിമുഖത്തിന്റെ നിയന്ത്രണം വിക്രമേട്ടന്‍ നടത്തുന്നതായിരിക്കും.ഒരു ചോദ്യത്തിനുത്തരംനല്‍കിയതിനു ശേഷം അടുത്ത ചോദ്യം ഇടുമല്ലോ.അഭിമുഖത്തില്‍ നിന്ന് വളരെയേറെ നമുക്ക്പഠിക്കുവാനും നിലപാടുകള്‍ രൂപീകരിക്കുവാനും സാധിക്കും എന്ന് വിശ്വസിക്കുന്നു. താഴേ അദ്ദേഹത്തെക്കുറിച്ചുള്ള ലഘു വിവരണം.

Mar 26
Anil Aickara,
എം.കെ.ഖരീം. ആയിരത്തി തൊള്ളായിരത്തി അറുപത്താറു ആഗസ്റ്റു പതിനഞ്ചിന് എറണാകുളം ജില്ലയില്‍ തൃക്കാക്കരയില്‍ ജനിച്ചു. വായില്‍ വെള്ളിക്കരണ്ടിയോടെ പിറന്നവന്റെ ദാരിദ്ര്യതിലെക്കുള്ള കൂപ്പു കുത്ത്. കുട്ടിക്കാലത്ത് പ്രകമ്പം കൊള്ളിച്ചു കടന്നു പോയ തീവണ്ടിയില്‍ നിന്നും യാത്രയുടെ വിളി കേട്ട് ഇറങ്ങി തിരിച്ചത് ഒരെഴുത്തുകാരന്‍ ആകുന്നതിനോ? അറിയില്ല. സഞ്ചാരത്തിനിടയില്‍ കണ്ട മുഖങ്ങള്‍, അനുഭവങ്ങള്‍, വായിച്ച പുസ്തകങ്ങളെ പഠിച്ച ചരിത്രത്തെ വിശ്വാസങ്ങളെ ഒക്കെ തല്ലിയുടച്ച്‌. എല്ലാം നുണ എന്ന ഒരു വിശ്വാസത്തിലേക്ക് എന്നെ എത്തിച്ചത് ഈ ജീവിതം തന്നെ. ആരോ കുറിച്ച് വച്ച പുസ്തക താളില്‍ നിന്നും നമ്മെ തളച്ചിടുന്ന നിയമാവലികള്‍. ഒരെഴുത്തുകാരന്റെ കാഴ്ചപാട് സ്വതന്ത്രം ആകണം എന്ന് പഠിച്ചത് അങ്ങനെയൊക്കെ.നാം ഒരു ചട്ട കൂടില് പ്രത്യയ ശാസ്ത്രത്തില്‍ കുടുങ്ങിയാല്‍ പുതുതായൊന്നും സൃഷ്ടിക്കാന്‍ ആവില്ല എന്ന ബോധം." എഴുതാനുണ്ട്, എന്തോ...സ്നേഹവും സംഘട്ടനങ്ങളും ; വെറുപ്പും വിദ്വേഷവും ആത്യന്തികമായ നിസംഗതയും ... കാണാമറയത്തെ ശത്രുവോട് യുദ്ധം. എഴുത്തുകൊണ്ട് എതിരിടാമെന്നു കരുതീട്ടില്ല. വ്യവസ്ഥിതി എന്നാ ക്ലീഷേയെ മാറ്റാമെന്നുമില്ല. എങ്കിലും ഞാന്‍ എഴുതുന്നു. എഴുതാതിരിക്കാന്‍ ആവാത്തത് കൊണ്ട്."

Mar 26
Anil Aickara,
ആയിരത്തി തൊള്ളായിരത്തി എന്പതോമ്ബതില്‍ ബീം അവാര്‍ഡ് ചെറുകഥക്ക് . രണ്ടായിരത്തി ഏഴില്‍ അട്ട്ലസ് കൈരളി അവാര്‍ഡ് "മരിച്ചവര്‍ സംസാരിക്കുന്നത് "എന്നാ നോവലിന്, രണ്ടായിരത്തി എട്ടില്‍ ഓ.വി.വിജയന്‍ സ്മാരക പുരസ്കാരം "ദുരൈലാല്‍ മദിഭ്രമ ഏടുകള്‍ "എന്ന നോവലിന്. ഇപ്പോള്‍ "രാതെളിമയുടെ കുളമ്പടികള്‍ " എന്ന നോവലിന്റെ പണിപ്പുരയില്‍.എല്ലാ രൂപത്തിലുള്ള സാമ്രാജ്യത്വവും മൌലീക വാദവും മനുഷ്യര്‍ക്ക്‌ മാത്രമല്ല എഴുത്തിനും എതിരാണ്. മതത്തിന്‍റെ, രാഷ്ട്രീയത്തിന്‍റെ മറ്റെന്തിന്റെയും ആകട്ടെ സാമ്രാജ്യത്വം മനുഷ്യര്‍ക്ക്‌ മാത്രമല്ല സാഹിത്യത്തിനും എതിര്. എല്ലാ യുദ്ധവും യുദ്ധം നടത്താനുള്ള ഗൂഡാലോചന പോലും എഴുത്തിനെതിരെയുള്ള യുദ്ധമാണ്. എല്ലാ ഗ്യാസ് ചേമ്പറുകളും ശ്വാസം മുട്ടിക്കുന്നത്‌ സാഹിത്യകാരനെ. എല്ലാ തൂക്കുമരങ്ങളും ഞെരിക്കുന്നത്‌ എഴുത്തുകാരന്റെ തുറന്ന കണ്ടനാളത്തെ.ഓരോ ഹിംസയും അനീതിയും ലോകത്ത് പറയുന്ന ഓരോ നുണയും എഴുത്തിനെതിര്....നോവലെറ്റുകള്‍:രാനഗ്ന ചിത്രംഅലി ഒരു പുനര്‍വായനകഥകള്‍::കോട്ടയം ബസ്സില്‍ ഓ.വി.വിജയന്‍ഗാട്ടിനു ശേഷംമരണം ചാറി നില്ക്കുന്നുക്രൂരതയുടെ ഫലിത നിഗണ്ടു സെന്‍സര്‍ കിട്ടാതെ പോയ സിനിമയിലെ ഏതാനും ഭാഗങ്ങള്‍വഴിവെട്ടുകാര്‍ശ്മശാനംഅസ്ഥികളുടെ രാജ്യാന്തര യാത്രകള്‍ആഗോളീകരണ കാഴ്ചകള്‍അഭിരാമിഇരുണ്ട നൂലുകളില്‍നരക നിര്‍മ്മിതികള്‍സൂര്യന്‍ കരിയുന്നു

Mar 26
Anil Aickara,
ഖരീം സാറിന്റെ നോവലുകള്‍
നോവലുകള്‍:ഗുല്‍മോഹര്‍ഗോലുവിന്റ്റെ റേഡിയോ പറയാതെ വിടുന്നത്ദുരൈലാല്‍ മദിഭ്രമ ഏടുകള്‍മരിച്ചവര്‍ സംസാരിക്കുന്നത്പുരുഷദേശങ്ങളുടെ ഉടല്‍

Mar 26

എം.കെ.ഖരീം...
എന്താണ് എനിക്ക് എഴുത്ത്?
പലപ്പോഴും ആലോചിച്ചിട്ടുണ്ട്.ചിലപ്പോള്‍ അത് ഇങ്ങിനെ ആകാം. എനിക്കെന്തോ പറയാനുണ്ട്.എന്നില്‍ എന്തൊക്കെയോ ഉണ്ട്. അതത്രയും പറയാന്‍ ഒരു വഴി.അതിന് ഞാന്‍ കണ്ടെത്തിയത് ഇതാവാം. എന്നില്‍ എന്നും പീഡിതന്റെ നിലവിളി ഉണ്ട്.അടിച്ചമര്‍ത്തപ്പെട്ടവന്റെ ഏങ്ങലടികള്‍... അവിടെയാവാം ഒരു ശത്രു പരുവപ്പെട്ടത്.കാണാമറയത്തായി.... അതൊരു വ്യക്തിയല്ല. വ്യവസ്ഥിതി ആകാം. പ്രസ്ഥാനങ്ങള്‍ ആകാം... അങ്ങിനെ എന്തൊക്കെയോ.... അതൊന്നും മാറ്റാം, അല്ലെങ്കില്‍ തകിടംമറിക്കാം എന്ന വിശ്വാസം ഇല്ല. എതിര്‍ക്കുന്തോറും വളരുന്ന ആ സ്വത്വം... നമ്മെ വിഴുങ്ങാന്‍ പാകത്തില്‍... എഴുത്തില്‍ എനിക്ക് മാതൃകകള്‍ ഇല്ല. അങ്ങിനെ ഒരു പാരമ്പര്യം ഉള്ളിടത്ത് നിന്നുമല്ല എന്‍റെ വരവ്... ഏറെക്കുറെ അക്ഷരലോകവുമായി അകന്നു കഴിയുന്ന ഒരു കുടുംബം... അവിടെ എന്നില്‍ എങ്ങിനെ ഒരു എഴുത്തുകാരന്‍ ജനിച്ചു എന്ന് ഇന്നും അറിയാതെ... മറ്റുള്ളവരെ പോലെ എനിക്ക് യഥേഷ്ടം വായിക്കാന്‍ പുസ്തകം കിട്ടിയിട്ടില്ല. ഒരു നേരം കഷ്ട്ടിച്ചു ഉണ്ണാന്‍ കിട്ടിയിരുന്ന ആ പശ്ചാത്തലത്തില്‍ അതെല്ലാം അപ്രാപ്യമായ ഒന്ന്. വായില്‍ വെള്ളികരണ്ടിയുമായി പിറന്നു വൈകാതെ ദാരിദ്ര്യത്തില്‍ മുങ്ങിയവന്‍. അക്കാലത്ത് ദാരിദ്ര്യം ഒരു തെറ്റോ ശാപമോ? ആലോചിച്ചിട്ടുണ്ട്. പക്ഷെ ഒന്നുണ്ട്. ദാരിദ്ര്യം അവഗണിക്കപെടാന്‍ ഒരു കാരണം. പണം ഇല്ലാത്തവന്‍ ജീവിക്കാന്‍ അര്‍ഹനല്ല എന്നൊരു അലിഖിത നിയമം എവിടെയൊക്കെയോ...

Mar 26
Anil Aickara,
നമസ്കാരം, ഖരീം സര്‍, മന്ദാരം അഭിമുഖത്തിലേക്ക് സ്വാഗതം.അങ്ങയുടെ സാനിദ്ധ്യത്തില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു."വായില്‍ വെള്ളിക്കരണ്ടിയോടെ പിറന്നവന്റെ ദാരിദ്ര്യതിലെക്കുള്ള കൂപ്പു കുത്ത്. കുട്ടിക്കാലത്ത് പ്രകമ്പം കൊള്ളിച്ചു കടന്നു പോയ തീവണ്ടിയില്‍ നിന്നും യാത്രയുടെ വിളി കേട്ട് ഇറങ്ങി തിരിച്ചത് ഒരെഴുത്തുകാരന്‍ ആകുന്നതിനോ?"ഈ സംഭവ കഥ ഒന്ന് വിവരിക്കാമോ?

Mar 26

എം.കെ.ഖരീം...
കച്ചവടക്കാരനായ പിതാവ്. അറിയപ്പെടുന്ന തറവാട്. ബന്ധുക്കളും പരിചയക്കാരും കയറിയിറങ്ങിയത്‌. ഒരു മങ്ങിയ ഓര്‍മയായി എന്നും എന്നിലുണ്ട്‌. കച്ചവടം തകര്‍ന്നതോടെ വീടും സ്ഥലവും വിറ്റത്. അന്ന് എനിക്ക് ഏഴോ എട്ടോ വയസ്സ്. അന്ന് ആ സഞ്ചാരം ദാരിദ്ര്യതിലെക്കുള്ള യാത്ര എന്നറിയാതെ. ആ അമ്പാസിടര്‍ കാറില്‍ സഞ്ചരിക്കാനുള്ള ആവേശത്തോടെ ഇരുന്നത്. പിന്നീടങ്ങോട്ട് ഇല്ലായ്മയുടെയും അവഗണനയുടെയും നാളുകള്‍. അന്നാണ് ഞാന്‍ അറിഞ്ഞു തുടങ്ങിയത് തറവാട് മഹിമയിലോ, ബന്ധങ്ങളിലോ അര്‍ത്ഥമില്ലെന്ന്. അക്കാലത്ത് ബന്ധുക്കളുടെ വീടുകളില്‍ കല്യാണത്തിനും മറ്റും ചെല്ലുമ്പോള്‍ നാലാം തരം പൌരനെ പോലെ ഒതുങ്ങി പോയിട്ടുണ്ട്. അപ്പോഴൊക്കെ എന്നില്‍ വല്ലാത്ത വെറുപ്പും പകയുമൊക്കെ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ വലിയ ആള്‍ ആകണം എന്നും. അന്ന് എന്നെ അവഗണിച്ചവരുടെ മുന്നില്‍ ഞെളിഞ്ഞു നില്‍ക്കണം എന്നും. എന്‍റെ തരക്കാര്‍ ഒക്കെ നല്ല വസ്ത്രം അണിഞ്ഞു നല്ല ഭക്ഷണം കഴിച്ചു സ്കൂളിലേക്ക് പോകുക. അവിടെയും ഇല്ലായ്മയുടെ പേരില്‍ അവഗണന. എന്തിനു ഒത്തു പള്ളിയില്‍ പോലും ആ അവഗണന. അതിനിടയില്‍ ഞാന്‍ അറിഞ്ഞത് പണമാണ് വലുത്. ജാതി മതങ്ങളോ തറവാട്ടു മഹിമയോ അല്ല മനുഷ്യനെ ഒന്നിപ്പിക്കുന്നത്.പാടവരമ്പില്‍ ചാഞ്ഞു നീങ്ങിയ തീവണ്ടി എങ്ങനെയാണ് എന്നില്‍ യാത്രയുടെ വിളി കേള്പ്പിച്ചത്? അറിയില്ല. വാതില്‍ക്കല്‍ നാട്ടുപ്രമാണിമാരെ പോലെ ഞെളിഞ്ഞു നിന്ന സഞ്ചാരികള്‍ ... തീവണ്ടി ഒഴിഞ്ഞ പാളത്തിന്റെ ശൂന്യത. അവിടെ തളം കെട്ടിയ തീട്ടത്തിന്റെ തുരുമ്പിന്‍റെയും മണം. അതൊക്കെ എങ്ങനെയോ എന്നില്‍ ലയിക്കുന്നുണ്ടായിരുന്നു. ആദ്യത്തില്‍ തീവണ്ടിയില്‍ ഒന്ന് കയറിയാല്‍ മതി എന്ന ചിന്ത, പിന്നീടത്‌ ദീര്ഘദൂര സഞ്ചാരത്തിലേക്ക്...സഞ്ചാരമാണ് മനുഷ്യനെ പരുവപ്പെടുത്തുക. കെട്ടികിടക്കുന്ന ജലത്തില്‍ അഴുക്കെ ഉണ്ടാകൂ. അതുകൊണ്ട് ഒഴുകിപരക്കാനുള്ള ആ ആവേശം ഇപ്പോഴും കെടാതെ....

Mar 26
Hariraj.M.R.
1. സഞ്ചാരമാണ് ഗുരു എന്ന ആശയം ഒന്ന് വ്യക്തമാക്കുമോ, സ്വന്തം അനുഭവങ്ങള്‍ വിവരിച്ച്?2. പണമാണ് വലുതെന്ന് തോന്നിയതായി പറഞ്ഞു. ആ ചിന്തക്ക് മാറ്റം വന്നിട്ടുണ്ടോ, ജീവിതാനുഭവങ്ങള്‍ കൊണ്ട്?

Mar 27

എം.കെ.ഖരീം...
സഞ്ചാരമാണ് ഗുരു. സഞ്ചാരം മനുഷ്യന്‍ അല്ലാത്തത് കൊണ്ട്. മനുഷ്യന്‍ അഹന്തയുടെ, സ്വാര്‍ഥതയുടെ , അഹങ്കാരത്തിന്റെ പര്യായം... പണ്ട് ഏകലവ്യനു തള്ളവിരല്‍ നഷ്ടമായെങ്കില്‍ ഇക്കാലത്ത് തല തന്നെ ഗുരു പിഴുതെടുക്കാം. സഞ്ചാരം അങ്ങനെയല്ലല്ലോ. മാതാ, പിതാ, ഗുരു ദൈവം ... പിതാവ് കാട്ടി തന്ന ഗുരുവെ മറികടന്നു ഞാന്‍ സഞ്ചാരം എന്നാ ഗുരുവില്‍ എത്തി ചേര്‍ന്നു. അതാണ്‌ അക്ഷരലോകത്തേക്കുള്ള, എന്തിനു ഈശ്വരനിലേക്കുള്ള പാത വെട്ടുക.പണം എന്താണ്? വെറും കടലാസ്. അത് വേണ്ട എന്നല്ല പറയുന്നത്. കൊടി കണക്കിന് ഉറുപ്പിക കയ്യിലുണ്ടെങ്കിലും കാല്‍ തട്ടി ഒന്ന് വീണാല്‍ ആ പണം നമ്മെ രക്ഷിക്കില്ല. തൊണ്ട കുഴിയില്‍ നിന്നും ലേശം വെള്ളം ഇറങ്ങണം എങ്കില്‍ പണം ഉണ്ടായത് കൊണ്ടായില്ല. പണം ആണ് ലോകത്തെ നിയന്ത്രിക്കുന്നത്. അത് ശെരിയായി കാണുമ്പോഴും പണാദിഷ്ട്ടമായ ഒരു ജീവിതം അല്ല എന്റേത്. പണം, പെണ്ണ്, പദവി, പ്രശസ്തി ഒക്കെ നമ്മെ തേടി വരണം. നാം അതിനു പിന്നാലെ പോകരുത്.

Mar 27
രാജേഷ് Rajesh
പണം, പെണ്ണ്, പദവി, പ്രശസ്തി ഒക്കെ നമ്മെ തേടി വരണം. നാം അതിനു പിന്നാലെ പോകരുത്. സ്ത്രീകളും ഇങ്ങനെ ചിന്തിച്ചാലോ ? പെണ്ണ് എന്ന സ്ഥാനത്ത് അവര്‍ ആണ്‍ എന്ന് ചേര്‍ക്കേണ്ടി വരുമോ ?

Manoj
പണം, പെണ്ണ്, പദവി, പ്രശസ്തി ഒക്കെ നമ്മെ തേടി വരണം. നാം അതിനു പിന്നാലെ പോകരുത് - ഖരീം സര്‍, ഈ വാക്കുകള്‍ ഇത്തിരി കടുത്തു പോയോ എന്നു സംശയിക്കുന്നു...!

Mar 27
Anil Aickara,
ഖരീം സാറിന്റെ നിലപാടുകളെ ചോദ്യം ചെയ്യുവാനല്ല അറിയുവാനാണ് അഭിമുഖം, സഹകരിക്കുമല്ലോ.--------------------------------------------------------------------------------------------------------------അങ്ങയുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതി?

Mar 27

എം.കെ.ഖരീം...
എന്‍റെ കൃതികളില്‍ നിന്നാണോ ഉദേശിച്ചത്‌? എങ്കില്‍ എന്താ പറയുക. എഴുതുന്ന കൃതിയാവും എനിക്കേറെ ഇഷ്ട്ടമാകുക. എഴുത്ത് കഴിഞ്ഞു പുസ്തക രൂപത്തില്‍ ആയാല്‍ പിന്നെ അത് അസംതൃപ്തിയാണു നല്‍കുക. ചിലപ്പോള്‍ തോന്നും കുറച്ചു കൂടി നന്നാക്കാമായിരുന്നു. എന്നൊക്കെ. എന്തോ ഇതുവരെ സംതൃപ്തി കിട്ടിയിട്ടില്ല. ചില എഴുത്തുകാര്‍ പറയുന്നത് പോലെ ഏറ്റവും ഇഷ്ട്ടപെട്ട കൃതി വരാനിരിക്കുന്നെയുള്ളൂ.പുറമേ നിന്നാണെങ്കില്‍ എനിക്കേറെ ഇഷ്ട്ടം ഓ.വി.വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം.

Mar 28
hari
മലയാളത്തില്‍ യുവതലമുറയില്‍ നിന്ന് നല്ല കഥകള്‍ ഉണ്ടാകുന്നുണ്ട്..പക്ഷെ എണ്ണപ്പെട്ട നോവലുകള്‍ ഉണ്ടാവാത്തത് എന്തുകൊണ്ടാണ്? മുന്‍തലമുറ എഴുത്തുകാര്‍; അത് തകഴി ദേവ് ബഷീര്‍ പൊറ്റെക്കാട്ട് കാലം ആയാലും പിന്നെ വാസുദേവന്‍‌ നായര്‍ മാധവിക്കുട്ടി കാലം ആയാലും വിജയന്‍ മുകുന്ദന്‍ കാക്കനാടന്‍ തലമുറ ആയാലും..പുതിയ തലമുറയ്ക്ക് അനുഭവ ദാരിദ്ര്യം ഉണ്ടോ?

Mar 28

എം.കെ.ഖരീം...
എഴുത്തില്‍ കുലപതികളുടെ കാലം കഴിഞ്ഞു. ഇതിഹാസതുല്യമായ നോവലുകള്‍ നൂറു കണക്കിന് പുതിയ എഴുത്തുകാര്‍ രചിച്ചു ഒരു വഴി തുറന്നു കിട്ടാന്‍ കാത്തിരുപ്പുണ്ട് . അവഗണിക്കപ്പെടുന്നവര്‍. ഇടംകിട്ടാതെ... അനുഭവ ദാരിദ്ര്യം കുറച്ചു കാണുകയല്ല. പഴയ തലമുറ പുതുകാലത്തെ ഉള്‍കൊള്ളാതെ അഭിമുഖീകരിക്കാന്‍ പോലും മിനക്കെടാതെ പഴയത് തന്നെ മേല്‍ത്തരം എന്ന ചിന്തയില്‍... അവര്‍ കുറിപ്പുകളിലും മറ്റും ഒതുങ്ങി ഒരുതരം ആത്മ രതിയില്‍ ... അവരുടേത് നാസിസത്തിന്റെ ഗതിയാവാം വരാന്‍ പോകുന്നത്.

Mar 28
vikraman
കഴിഞ്ഞ കുറച്ച് നാളുകളായി താങ്കളുടെ ധാരാളം കവിതകള്‍ നെറ്റില്‍ വായിക്കാന്‍ കിട്ടാറുണ്ട്. പ്രകാശനം നടത്തിയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ കവിത സമാഹാരങ്ങള്‍ ഒന്നും കാണുന്നില്ല. കവിത എഴുതാന്‍ ഈ അടുത്തകാലത്താണൊ തുടങ്ങിയത്?

Mar 28

എം.കെ.ഖരീം...
കവിതകള്‍ എഴുതാറുണ്ട്. ഞാനൊരു നോവലിസ്ടാണ്... പല തട്ടില്‍ നിന്നാല്‍ എങ്ങും എത്തില്ല എന്ന അറിവുകൊണ്ട്‌ നോവലില്‍ മാത്രം ശ്രദ്ധിക്കുകയാണ്.

Mar 28
Anil Aickara,
രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടോ?ക്രിയാത്മകമായ ഒരു ഭരണകൂടത്തിന്റെ അസാന്നിധ്യം ഭാരതത്തിനുണ്ടോ?

Mar 28
anitha
Panam..pennu..padavi thedivaranam....kollallooo maasheee...panavum padaviyum thedi vannennirikkumishttappetta pennu orikkalum thedivarillaavale kandethiyee pattoooo

Mar 29

എം.കെ.ഖരീം...
ഞാന്‍ കമ്യൂണിസ്റ്റു. ഇന്നത്തെ കമ്യൂണിസമല്ല.ഭൂരിപക്ഷ ന്യൂന പക്ഷമെന്ന വേര്‍തിരിവില്ലാതെ, ജാതി മതങ്ങളുടെ തിണ്ണ നിരങ്ങാത്ത രാഷ്ട്രീയം. ഭരിക്കാന്‍ വേണ്ടിയല്ലാത്ത ജന സേവനം ലക്ഷ്യമാക്കി രാഷ്ട്രീയ കക്ഷികള്‍ വളരുക.

എം.കെ.ഖരീം...
ആര് പറഞ്ഞു ഇഷ്ടപെട്ട പെണ്ണ് തേടി വരില്ല എന്ന്. അവിടെ ഉടലുകള്‍ തമ്മിലുള്ള ആകര്ഷണമല്ല. എന്നിലെ ഞാനും അവളിലെ ഞാനും തമ്മില്‍ കൂടി ചേരുക. അതില്‍ തേടി പൊക്കോ, തേടി വരവോ ഇല്ല. എന്‍റെ അനുഭവം അതാണ്‌.

Mar 29
Hariraj.M.R.
ഞാനിന്നലെ വരാത്തതു കൊണ്ട് ഇത്തിരി പിറകോട്ട് വലിച്ചൊരു ചോദ്യം.പണം, പ്രശസ്തി, പെണ്ണ് - എന്നിവ തേടിവരേണം എന്ന് പറഞ്ഞല്ലോ. ഇവ നമ്മെ ത്തേടി വരണം എന്ന് കരുതുന്നതെന്തിനാണ്? ഇവ ജീവിതത്തില്‍ ഒരുപോലെ പ്രധാനമെന്ന് തോന്നുന്നുവോ? പണം കടലാസു കഷണങ്ങള്‍ മാത്രമെന്ന തിരിച്ചറിവുള്ള ഒരാള്‍ക്ക് അങ്ങനെ തോന്നാന്‍ കാരണം എന്ത്? നോവല്‍-കവിത ഇങ്ങനെ വ്യത്യസ്ത രീതിയില്‍ എഴുതുന്നല്ലോ. ഇവയില്‍ കൂടുതല്‍ ഇഷ്ടം ഏതാണ്? എഴുതണം എന്ന് തോന്നുമ്പോള്‍ ഈ മാധ്യമങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കാനുള്ള അടിസ്ഥാനം എന്താണ്? എഴുത്തിനെ അങ്ങ് എങ്ങനെ നോക്കി കാണുന്നു?രാഷ്ട്രീയ ത്തില്‍ ഇന്നത്തെ കമ്യൂണിസവും അങ്ങയുടെ കമ്യൂണിസവും തമ്മില്‍ എങ്ങനെ വേര്‍തിരിക്കുന്നു? വ്യത്യസ്തമായി കാണുന്നു?

Mar 30

എം.കെ.ഖരീം...
നിഴലിനു പിന്നില്‍ ഓടി നേരം പാഴാക്കരുത് എന്ന്. ലോകം പിടിച്ചെടുക്കാന്‍ പുറപ്പെട്ട അലക്സാണ്ടര്‍ ചക്രവര്‍ത്തി അന്ത്യയാത്രയില്‍ കൈ പുറത്തേക്കിട്ടത്‌... നാം ഒന്നും നേടുന്നില്ല. ഒന്നും മടക്കി കൊണ്ടു പോകുന്നുമില്ല.എന്‍റെ കമ്മ്യൂണിസം കലര്‍പ്പില്ലാത്തത്. അത് അധികാര മോഹത്തിന്റെതല്ല. ഏറ്റവും താഴെക്കിടയില്‍ കഴിയുന്നവന് പൊരുതാതെ തന്നെ നീതി ലഭിക്കുക.

Mar 30
രവി:
“ഏറ്റവും താഴെക്കിടയില്‍ കഴിയുന്നവന് പൊരുതാതെ തന്നെ നീതി ലഭിക്കുക.“ഇത് നമ്മുടെ നിലവിലുള്ള സാഹചര്യത്തില്‍ സംഭവ്യമാണോ? അപ്പോള്‍ അവര്‍ക്കു മുന്നില്‍ മറ്റെന്താണ് മാര്‍ഗ്ഗം.

Mar 31
Hariraj.M.R.
എല്ലാവരും എല്ലാ സമയത്തും ഒരേ നിലയിലുള്ള ഒരവസ്ഥ പ്രായോഗികമാണോ? താഴെയുള്ളവര്‍ പൊരുതുന്നു. മുകളിലുള്ളവര്‍ ഇനിയും മുകളിലെത്താന്‍ പൊരുതുന്നു. ഏറ്റവും മുകളില്‍... അങ്ങനെ ഒന്നുണ്ടോ? എല്ലാവരും എന്നും പൊരുതുന്നു. അതില്ലാതെയാകുന്നതെങ്ങനെ?

Mar 31

എം.കെ.ഖരീം...
രവി: “ഏറ്റവും താഴെക്കിടയില്‍ കഴിയുന്നവന് പൊരുതാതെ തന്നെ നീതി ലഭിക്കുക.“ഇത് നമ്മുടെ നിലവിലുള്ള സാഹചര്യത്തില്‍ സംഭവ്യമാണോ? അപ്പോള്‍ അവര്‍ക്കു മുന്നില്‍ മറ്റെന്താണ് മാര്‍ഗ്ഗം. സാദ്യമല്ല. സ്വന്തം തള്ളക്ക് ശവപ്പെട്ടി വാങ്ങുന്നതില്‍ പോലും കമ്മീഷന്‍ അടിക്കുന്ന ശീലമാണ് ഇക്കാലത്തെ രാഷ്ട്രീയത്തിന്. അത് മാറണം.

Mar 31

എം.കെ.ഖരീം...
പ്രണയം എന്നത് എഴുതി, പറഞ്ഞും ക്ലീഷേ ആയതു. ഉടലിന്റെ ഒരു ഇടപാട്. അതില്‍ കച്ചവട മനസ്തിതി ഉണ്ട്. ഞാന്‍ അറിയുന്ന അനുഭവിക്കുന്ന പ്രണയത്തില്‍ ഉടലിനു യാതൊരു കാര്യവുമില്ല. അവിടെ ഉടല്‍ ആത്മാവിന് സഞ്ചരിക്കാന്‍ ഒരു വാഹനം മാത്രം.

Mar 31

എം.കെ.ഖരീം...
നാം ആദ്യമായും അവസാനമായും അവനവനോട് പൊരുതുക. ശരീരേച്ചയോടുള്ള യുദ്ധം.

Apr 1
anitha
ohhhhh......jathiyum...jathakavum...statusum nokkiyulla pranayammm

Apr 1

എം.കെ.ഖരീം...
ഉടലിനു ജാതി മതം.. ആത്മാവിനോ? എങ്കില്‍ കാറ്റിന്‍റെയും മഴയുടെയും തെരുവ് പട്ടിയുടെയും മതം എന്താകാം?


Anees
ജീവിതത്തെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?

Apr 1
anitha
ettavum adhunikarennu swayam abhimanikkunnavarpolum gpkalum gangukalum undakkunnathu enthinte adistanathilanu,,parayunnundalloo aadarsangal..onnu nokkoo changatheee chuttilum..orodivasam kazhiyunthorum nammal etra pinnilekkanu pokunnathennukattum mazhayum puzhyum veyilumkadalinu matram swanthampokunnavazhiyullavar avarkku swanthamennu karuthunnu...

Apr 1

എം.കെ.ഖരീം...
ജീവിതം ജനി മൃതികള്‍ക്കിടയിലുള്ള ദൂരം; അല്ലെങ്കില്‍ മരണത്തിലേക്കുള്ള വളര്‍ച്ച...

Apr 1

എം.കെ.ഖരീം...
എന്താണ് ആധൂനീകത? ഒരു തരം സാംസ്കാരീക അധിനിവേശത്തിനു ചൂട്ടു പിടിക്കുക. അവരാണ് നാടിനെയും ജനത്തെയും വഷളാക്കുക. അല്ലെങ്കില്‍ വായനക്കാരുടെ താല്പര്യം ഹനിക്കുക.

Apr 1
Anees
മരണം ജീവിതത്തിന്‍റെ വിരാമാമെന്നാണോ താങ്കള്‍ കരുതുന്നത്? അങ്ങെയെന്കില്‍ ഈ ഭൗതിക ജീവിതത്തിനു എന്ത് പ്രസക്തി? മറ്റു ജീവജാലങ്ങളും മനുഷ്യനും തമ്മില്‍ എന്ത് വ്യതാസം?

Apr 2

എം.കെ.ഖരീം...
ജീവിതം എന്തെന്ന് തിരയുകയാണ്. നമ്മെ പോലെ പക്ഷി മൃകാദികളും ജനിച്ചു മരിച്ചു പോകുന്നുണ്ട്. എല്ലാം അതിന്റെ സഞ്ചാര പാതയില്‍ എന്തെല്ലാമോ ചെയ്തു കൂട്ടുന്നുണ്ട്. കര്‍മം ആണോ ജീവിതം എന്ന് ചോദിച്ചാലും ഉത്തരമില്ല. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായം. മരണത്തിനു അപ്പുറം എന്താണ്? നാശം അല്ല എന്നുറപ്പ്. അവിടെയും ഒരു സഞ്ചാരം തുടങ്ങുന്നു. ചിലപ്പോള്‍ മരണം ഒരു പറിച്ചു നദാല്‍ ആകാം. മറ്റൊരു തലത്തിലേക്ക് ഒരു കൂടു മാറ്റം..

Apr 2
SURESH
സാഹിത്യ നായകര്‍ , പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് ചിന്ത പുലര്‍ത്തുന്ന എഴുത്തുകാര്‍ ..വിശപ്പിന്റെ വിളി അറിയുന്നവനെ നോക്കി എഴുതുകയും , പാടുകയും ചെയ്ത്‌, വമ്പന്‍ പുസ്തക പ്രസാധകരുടെ കാവല്‍ ക്കാരായി തീരുകയാണെന്ന് പറഞ്ഞാല്‍ വിയോജിക്കുമോ ...........?

Apr 2

എം.കെ.ഖരീം...
ചില എഴുത്തുകാര്‍ അങ്ങനെയാണ്. അതില്‍ കമ്മ്യൂണിസമോ മറ്റു ചിന്താ ഗതികളോ ആരോപിക്കേണ്ടതില്ല.

Apr 2
Anil Aickara,
“പ്ലാറ്റ്‌ ഫോമില്‍ വിലാസമില്ലാത്തവരുടെ സുഖനിദ്ര.മൂടല്‍മഞ്ഞില്‍ സ്വപ്നസാന്ദ്രമായ മഞ്ഞവെളിച്ചം,ദുരെ ലാല്‍ നിശ്വസിച്ചു.കാലത്തിനു പിന്നാമ്പുറത്തു നിന്നും ചിറകടിച്ചു വരുന്നൊരു തീവണ്ടി കുത്തി മലര്‍ത്താനെന്ന പോലെ..വിലാസമില്ലാത്തവരുടെ സന്തുഷ്ടി,ഇന്നില്‍ ജീവിക്കുന്നതിന്റെ സംതൃപ്തി താനോ? ഉറക്കമറ്റ്‌ അനാഥപ്രേതം കണക്കെ..എത്രയോ കൊതിച്ചിട്ടുണ്ട്‌...സുഖനിദ്രയ്ക്കായി..അതന്യമായിട്ട്‌ എത്രയോ ആയി.."അങ്ങയുടെ പുതിയ നോവലിലെ വരികളല്ലേ? എന്താണു തീം എന്നു പറയാമോ?

Apr 2
എം.കെ.ഖരീം...
"ദുരൈലാല്‍ മതിഭ്രമ ഏടുകള്‍ "എന്ന നോവലിലെ വരികളാണ് താങ്കള്‍ ഉദ്ധരിച്ചത് ..പുതിയ നോവല്‍ "രാത്തെളിമയുടെ കുളമ്പടികള്‍" പണിപ്പുരയിലാണ് ...

Anil Aickara,
അങ്ങയുടെ ആല്‍ബത്തില്‍ നിന്ന് എടുത്തതാണത്.പുസ്തകങ്ങള്‍ ഏതു പ്രസാധകരാണിറക്കിയത്?പുതിയ നോവല്‍ തീം എന്താണെന്നു പറയാമോ?

Apr 2
എം.കെ.ഖരീം...
ദുരൈലാല്‍- മതിഭ്രമ ഏടുകള്‍ഗ്രന്ഥകര്‍ത്താവ്‌- എം. കെ. ഖരിം.വില- 110 രൂപപ്രസാധനം- മെലിന്‍ഡ ബുക്‌സ്‌p.mg.jn., trivandrum. phone 0471 6547853, 0471 2721155.ചങ്ങമ്പുഴക്കവിത, രമണനിലെ രാഷ്ട്രീയം തേടുന്നു. കൂടുതല്‍ ഇപ്പോള്‍ പറയാന്‍ വയ്യ.

Apr 2
രവി:
ഇപ്പോള്‍ ഇന്ത്യയിലുള്ള രാഷ്ട്രിയത്തെ താങ്കള്‍ എങ്ങിനെ കാണുന്നു.

Apr 2

എം.കെ.ഖരീം...
അറപ്പ്, വെറുപ്പ്‌...

Apr 3
hari
"കാളിദാസനും shakespere മുതല്‍ ബഷീര്‍ വരെയുള്ള വിശ്വ സാഹിത്യകാരന്മാരും അവരുടെ രചനകളും ഇവിടെയുണ്ട്..പിന്നെ നീ എന്തിനാണ് എഴുതുന്നത്‌?" ബഷീര്‍ കോവിലനോട് ചോദിച്ചുവത്രേ..എഴുതാനിരിക്കുമ്പോള്‍ ഇതുവരെ മറ്റുള്ളവര്‍ പറഞ്ഞതിനപ്പുറം എന്ത് എന്ന ചിന്ത ഉണ്ടാവാറുണ്ടോ?

Apr 3

എം.കെ.ഖരീം...
എഴുത്ത് അന്വേഷണം തന്നെ. മറ്റൊരാള്‍ നിര്‍ത്തിയിടത്ത് നിന്നും തുടങ്ങാം. മറ്റൊരാളില്‍ അവസാനിക്കരുത്. ഏതെങ്കിലും ചട്ടക്കൂടില്‍ ഒതുങ്ങുമ്പോള്‍ അന്വേഷണം ഇല്ല.

Apr 3
രവി:
മറ്റോരാള്‍ നിറുത്തിയതില്‍ നിന്നും എന്തിന്നു തുടങ്ങുന്നു?സ്വന്തമായി ഒന്നു തുടങ്ങിയാല്‍ പോരെ, അതല്ലെ കുടുതല്‍ നല്ലത്?

Apr 3

എം.കെ.ഖരീം...
കാലം ഉണ്ടാകുന്നതിനു മുമ്പ്, അന്തകാര തെരുവില്‍ നിന്നും ജീവന്‍റെ അംശം പൊട്ടുക. അവിടെ നിന്നും വെളിച്ചവും വായുവും... നാം പുറപ്പെട്ടു പോരുകയായിരുന്നില്ലേ.. ആവണം. ആ ആദി ബിന്ദുവില്‍ നിന്നുള്ള തുടര്‍ച്ചയല്ലേ നാം... നഗ്നതയില്‍ നിന്നും ഇലയിലൂടെ മുണ്ടിലൂടെ പാന്റിലൂടെ ജീന്‍സിലൂടെ പിന്നെയും എന്തിലൂടെയോ നാം അങ്ങനെ പോകുന്നു... എല്ലാം തുടര്‍ച്ചയാണ്...

Apr 5
Anil Aickara,
ഖരീം സര്‍, അങ്ങയുടെ വരികളില്‍ വിജയന്റേതു പോലെ ഒരു തരം മിസ്റ്റിക് എഫെക്ട് ഉണ്ട്,തീര്‍ച്ചയായും എന്തെങ്കിലും അതീന്ദ്രിയാനുഭവത്തില്‍ നിന്നാവും ഇതൊക്കെ സാധിക്കുക.അങ്ങ സ്വപ്നാടകനായാണോ എഴുതുന്നത്?

Apr 5
vikraman
മഹാനായ ഹെരാക്ലിറ്റസ് പറഞ്ഞത് ഓര്‍ക്കുക.“No man ever steps in the same river twice, for it's not the same river and he's not the same man.“

എം.കെ.ഖരീം...
എഴുത്ത് ധ്യാനമാണ്. ആ വഴിയില്‍ എന്തെല്ലാം കയറി കൂടുന്നു. അതിന്‍റെ പൊരുള്‍ അറിയുക വായനക്കാര്‍ ആണ്.

Apr 6

എം.കെ.ഖരീം...
ജലം പോലെ ഒഴുകുക... ഒഴുക്ക് എവിടെയും പുതുമയാണ്. അത് സഞ്ചാരം കൂടി... ഉള്‍ക്കണ്ണില്‍ പതിയുന്നത് എന്താണോ അതാവാം നാം കുറിക്കുന്നത്. അതിന്‍റെ പൊരുള്‍ അറിയുന്നത് മറ്റൊരാള്‍ ആകാം..

Apr 6
anitha
raashtreeyathe arappum veruppumaanennu paranjalloooennittum...ramanale raashtreyam thedunnu.....onnu visadeekarikkamooo...

Apr 6

എം.കെ.ഖരീം...
എന്തുകൊണ്ട് രമണനില്‍ രാഷ്ട്രീയം തേടി കൂടാ? അതിലും ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ പ്രശ്നമുണ്ട്. ഇടപ്പള്ളി രാഘവന്‍പിള്ളയ്ക്ക് എന്ത് സംഭവിച്ചു എന്ന് പലരും ഓര്‍ക്കാതെ പോകുന്നു. പണിപ്പുരയില്‍ അല്ലെ, അതുകൊണ്ട് നോവലിനെ കുറിച്ച് കൂടുതല്‍ പറയാന്‍ വയ്യ.

Apr 7
Anil Aickara,
“ഈശ്വരനെ കാണുകയോ കേള്‍ക്കുകയോ അല്ല. അനുഭവിക്കയാണ് വേണ്ടത്. സംഗീതം അനുഭവിക്കുന്നത് പോലെ. ഞാന്‍ അന്നും ഇന്നും അന്വേഷകന്‍ ആണ്. അന്വേഷണം ആണ് ജീവിതം . മറ്റൊരു തരത്തില്‍ അതൊരു സഞ്ചാരവും കൂടിയാണ്. നാം എന്തിലെങ്കിലും അന്ധമായി വിശ്വസിക്കുന്നിടത്ത് നമ്മുടെ അസ്തിത്വം നഷ്ട്ടപെടുന്നു. നാം ഏതെങ്കിലും ഒന്നില്‍ കുരുങ്ങുമ്പോള്‍ പിന്നെ അന്വേഷണം അസാധുവാകുന്നു. അവിടെ എല്ലാ സൃഷ്ടിയും അവസാനിക്കുന്നു..“ഇത് അങ്ങ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളതാണ്. കൃഷ്ണമൂര്‍ത്തിയുടെ ദര്‍ശനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ചപ്പാട്. ഒന്നിലും വിശ്വാസമില്ലാത്ത അവസ്ഥയെ ആണോ അങ്ങ് പിന്തുണയ്ക്കുന്നത്?

Apr 7
anitha
ullavante rashtreeyavum illathavante raashtreeyavum...athu sari..alla sakhavee...eethu kashiyilanu ee vakabhedam illathathu...

Apr 7
എം.കെ.ഖരീം...
നിരാസമാണ് എന്‍റെ മതം... എന്‍റെ കാഴ്ചപാടിലൂടെ ഞാന്‍ അറിയുന്ന ഈശ്വരന്‍, മറ്റുള്ളവര്‍ എഴുതി ചേര്‍ത്തതില്‍ എനിക്ക് വിശ്വാസമില്ല. ഏതോ കാലത്ത് ഏതോ എഴുത്തുകാര്‍ എഴുതി വച്ചത് പില്‍കാലത്ത് മതങ്ങള്‍ , ഈശ്വര സങ്കല്പം ആയി പരിണമിക്കുന്നതില്‍ എനിക്ക് വിശ്വാസമില്ല. എല്ലാ കാലത്തും അധികാര വര്‍ഗത്തിനായി കൂലിയെഴുതുകാര്‍ ഉണ്ട്. ആ രചനകളാണ് മനുഷ്യനെ വഴി തെറ്റിക്കുക. അങ്ങനെയാണ് എന്നില്‍ നിരാസം രൂപം കൊള്ളുക.പീഡിതനു വേണ്ടി എത്തുന്ന പ്രവാചകര്‍. അധികാര വര്‍ഗം ആദ്യം അവരെ കല്ലെറിയുന്നു. അതൊരു പ്രസ്ഥാനമായി, മതങ്ങള്‍ ആയി വളരുമ്പോള്‍ നേരത്തെ കല്ലെറിഞ്ഞവര്‍ അതിന്‍റെ തലപ്പത്ത്‌ കയറികൂടുന്നു. അങ്ങനെ ഏതൊരു മതത്തിലും രാഷ്ട്രീയത്തിലും അത് സംഭവിക്കുന്നു. ഇല്ലായ്മക്കാര്‍ എന്നും പടിക്കു പുറത്ത്... നാം അറിയാതെ പോകുന്നത്....

Apr 7

എം.കെ.ഖരീം...
ചോദ്യങ്ങള്‍ക്ക് വേണ്ടി ചോദ്യം ആകരുത്. ഏതൊരു ചോദ്യത്തിനും ഉത്തരം ഉണ്ടാകണം. ഉത്തരം ഇല്ലാത്ത ചോദ്യം ഒരു ദുരന്തമാണ്....ഞാന്‍ ഒരു രാഷ്ട്രീയ കക്ഷിയുടെയും ആളല്ല.ആരാന്‍റെ സിംഹാസനം ഉറപ്പിക്കാന്‍ എന്തിനു വോട്ടു? ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥി, മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ മുസ്ലീം സ്ഥാനാര്‍ഥി, ഹൈന്തവ മേഖലക്ക്‌ ഹൈന്തവനും... ഇതെന്തു മതേതരത്വം? മതെതരന്‍ എന്ന് പുലംബുന്നവനും അതു തന്നെ ചെയ്യുന്നു.

Apr 7
Anil Aickara,
രമണനിലെയും ഇടപ്പള്ളിയുടെയും ഇല്ലായമയുടെ രാഷ്ട്രീയം തിരയുന്ന അങ്ങയുടെ ഒരുമഹത്തായ കൃതിയായി ആ നോവല്‍ പരിണമിക്കട്ടെ,ഇപ്പോള്‍ പറഞ്ഞതെല്ലാം വച്ച് ചിന്തിച്ചപ്പോള്‍ തോന്നിയതാണ്, അവിവേകമായില്ലെങ്കില്‍ പറയുമല്ലോ.സ്വാര്‍ത്ഥതയെപ്പറ്റി എന്ത് തോന്നുന്നു, സാമൂഹിക ബോധമില്ലാത്ത ചില സ്വാര്‍ത്ഥരുടെ കൂട്ടായ്മകള്‍സമൂഹത്തെ വ്രണപ്പെടുത്തുന്ന രാഷ്ട്രീയം കളിക്കുന്നു, ഉള്ളവനല്ല, ഇല്ലാത്തവരുമല്ല അവരുടെ പ്രശ്നം? ആണെന്ന് തോന്നുന്നുമില്ല, മനസ്സ് മയങ്ങിയ ചില വിശ്വാസങ്ങള്‍ മാത്രം!അപ്പോള്‍ സ്വബോധത്തിന്റെ ചില തലങ്ങള്‍ നമുക്ക് അസ്വീകാര്യമല്ലേ?

Apr 7

എം.കെ.ഖരീം...
നന്ദി...സ്വാര്‍ത്ഥതയെ എങ്ങനെയെല്ലാം വായിക്കാം. പഴയ നാട്ടുംപുറ ചൊല്ല്, ഞാനും എന്‍റെ പോണ്ടാട്ടീം തട്ടാനും ബാക്കി എല്ലാം തുലയട്ടെ... മതങ്ങളില്‍ ആയാലും രാഷ്ട്രീയത്തില്‍ ആയാലും എന്റേത് മാത്രം ശരി മറ്റെല്ലാം തെറ്റോ നുണയോ... എന്‍റെ സ്വാതന്ത്ര്യം നിനക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്തത് ആകണം. എന്നാല്‍ അങ്ങനെയല്ലല്ലോ. ഞാന്‍ ഉണ്ട് എന്ന് പറയണം എങ്കില്‍ നീ ഉണ്ടാവണം. ഞാന്‍ മാത്രമായി ഒരു നിലനില്‍പ്പ്‌ ഇല്ല. ഒരു മനുഷ്യന് എന്തെല്ലാം സ്വാതന്ത്ര്യം, അവകാശം ഉണ്ടോ അതെല്ലാം പക്ഷി മൃഗാദികള്‍ക്ക് , സസ്യ ജലാദികള്‍ക്കും ഉണ്ട്... അതൊന്നും ഉള്‍കൊള്ളാത്ത സമൂഹം സ്വാര്‍ഥതയുടെ അഹന്തയുടെ പര്യായം. ഒരു പ്രജക്കു ഇല്ലാത്ത സ്വാതന്ത്ര്യം, അവകാശം ഒരു രാജാവിനും ഉണ്ടായികൂടാ... ഭൂമിയില്‍ കമ്പി കയറ്റി, മലകള്‍ വെട്ടി നിരത്തി, പാടം നികത്തി വരള്‍ച്ചയും മറ്റും ഏറ്റു വാങ്ങി ഭൂമിക്കു ഭാരം കുറക്കാന്‍ രാത്രി അര മണിക്കൂര്‍ കരണ്ട് കട്ട് ചെയ്യണം എന്ന് പറയുന്ന സമൂഹത്തെ ഞാന്‍ വിശ്വസിക്കുന്നില്ല. അംഗീകരിക്കുന്നില്ല.

രവി:
“ഭൂമിക്കു ഭാരം കുറക്കാന്‍ രാത്രി അര മണിക്കൂര്‍ കരണ്ട് കട്ട് ചെയ്യണം എന്ന് പറയുന്ന സമൂഹത്തെ ഞാന്‍ വിശ്വസിക്കുന്നില്ല. അംഗീകരിക്കുന്നില്ല.“=============================================================അത്രയെങ്കിലും ചെയ്യുവാന്‍ സന്മനസു കാട്ടുന്നവരെ നിരുത്സാഹപ്പെടുത്തുന്നത് ശരിയാണോ?

Apr 8

എം.കെ.ഖരീം...
ടിപ്പര്‍ ലോറി പാടത്തു ചൊരിയുന്ന മണ്ണ്. നോക്ക് കൂലിയില്‍ രസം കൊള്ളുന്ന തൊഴിലാളികള്‍... അയല്‍ക്കാര്‍ക്ക് ബഹളം ഉണ്ടാക്കാതിരിക്കാന്‍ ചില്വാനം... അങ്ങനെ മേല്‍ത്തട്ട് മുതല്‍ കീഴ്ത്തട്ട് വരെ ഭൂമിയെ തകര്‍ക്കുന്നവര്‍... തകര്‍ക്കുന്നവര്‍ തന്നെ ഭാരം കുറക്കാന്‍ കരണ്ട് കട്ടിനു ആഹ്വാനം നടത്തുക, എങ്ങനെ അംഗീകരിക്കും...

Apr 8
Anil Aickara,
മലയാളത്തിലെ എഴുത്തുകാരില്‍ അങ്ങ് ഏറ്റവും വിലമതിക്കുന്ന സാഹിത്യം ആരുടേതാണ്?മലയാള സാഹിത്യത്തില്‍ പുരോഗമന കാഴ്ചപ്പാട് ഉണ്ടാകുന്നുണ്ട് എന്ന് അഭിപ്രായമുണ്ടോ?

Apr 8

എം.കെ.ഖരീം...
ഓ.വി.വിജയനെ ഇഷ്ട്ടപ്പെടുന്നു. ഇന്ന് പുരോഗമനം എന്ന് പറഞ്ഞു എഴുന്നള്ളിക്കുന്നത് ചവര്‍ ആണ്. എത്രയോ നല്ല എഴുത്തുകാര്‍ ഇടം കിട്ടാതെ കാത്തിരിക്കുന്നു. ചില കൊക്കസ്സുകള്‍ ആണ് സാഹിത്യത്തെ നിയന്ത്രിക്കുന്നത്. ചിലര്‍ ഭ്രാന്തമായ മൌനത്തിലും.

Apr 8
Manoj
സര്‍, എന്തു മാനദണ്ഡമാണ് സാഹിത്യത്തെ നല്ലത്/ചീത്ത എന്നു വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നത്...? സാഹിത്യത്തില്‍ അങ്ങനെ ഒന്നുണ്ടോ...? അവ ഓരോരുത്തരുടെ കാഴ്ചപ്പാടുകള്‍ക്കനുസൃതമല്ലേ...?

Apr 9
എം.കെ.ഖരീം...
കഥ, കവിത, നോവല്‍; നല്ലതോ ചീത്തയോ? എങ്ങനെയാണ് കണ്ടെത്തുക... ഒരു ഉദാഹരണം പറയാം:കവി പ്രഭാവര്‍മയുടെ കവിത മലയാളം വാരികയില്‍ വന്നത്. അത് മോശം എന്ന് പ്രഭാവര്‍മയോട് ഞാന്‍. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ആ കവിത ഇഷ്ടപെടുന്നവരും കാണും. അത് ശരിയെന്നു പിന്നീട് അനുഭവപ്പെട്ടു. ഒരു സ്നേഹിതന്‍ ആ കവിത ഈണത്തില്‍ ചൊല്ലി വന്നത്...എനിക്ക് നന്നെന്നു തോന്നുന്നത് താങ്കള്‍ക്ക് മോശം. മറ്റൊരാള്‍ക്ക് ഇടത്തരം.

Apr 9
SURESH
വി കെ എന്നിനെ മലയാളികള്‍ ആഴത്തില്‍ വായിച്ചിട്ടില്ലെന്നു തോന്നുന്നുണ്ടോ ?

Apr 9

എം.കെ.ഖരീം...
വി.കെ. എന്‍. നെ മലയാളി ആഴത്തില്‍ വായിച്ചിട്ടില്ല.

Apr 10
bimal
സാഹിത്യകാര്‍ക്ക്
വര്‍ത്തമാനകാലത്തില്‍ സാഹിത്യകാര്‍ക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത കുറഞ്ഞുവരുന്നതും അവരില്‍ മത , രാഷ്ട്രീയ ,ധനാഗാമന മാര്‍ഗങ്ങളില്‍ സ്വാധീനം കൂടിവരുന്നതും അവരുടെ സര്‍ഗ്ഗ സൃഷ്ടിയെ നേരിന്‍റെ പാതയില്‍ നിന്നും വഴി തിരിച്ചു വിടുന്ന കാഴ്ച ഒട്ടും ആശാസ്യമല്ല, അങ്ങ് ഇതെങ്ങനെ നോക്കികാണുന്നു

Apr 11

എം.കെ.ഖരീം...
ബഷീറിന്റെ ,ദേവിന്റെ, ഭട്ടതിരിപ്പാടിന്റെ കാലമല്ല ഇത്. രാഷ്ട്രീയക്കാരുടെ മൂട് താങ്ങി എന്തെങ്കിലുമൊക്കെ ആയിത്തീരാന്‍ വെമ്പുന്ന എഴുത്തുകാര്‍. ഇത് സാമ്സാരീക അധിനിവേശത്തിന്റെ മറ്റൊരു മുഖമാണ്. ഇന്നത്തെ ചില എഴുത്തുകാര്‍ നെറി കേടിന്റെ പര്യായം ആയിരിക്കുന്നു . അക്ഷരം സത്യമാണ്. അതില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ സര്‍ഗ സൃഷ്ടി നഷ്ട്ടമാകുന്നു. പിന്നെ എന്തെങ്കിലുമൊക്കെ കാട്ടി കൂട്ടുക. അത് രാഷ്ട്രീയക്കാരന്റെ വൃത്തി കെട്ട കളിയായ ജാതി മത വര്‍ഗീയതയില്‍ എഴുത്തുകാരനെ എത്തിക്കുന്നു. അങ്ങനെ സമൂഹത്തെ പരിഷ്കരിക്കെണ്ടാവാന്‍ ആ അഴുക്കില്‍ അവസാനിക്കുന്നു. അത്തരക്കാരെ എന്ത് വിളിക്കും... ആവോ...


anitha
vaithalikarkkum stuthi paadakarkkum thanneyayirunnupurathana kaalam muthalkke munnirayil staanam...kadhayil chodyam padillennu marannu

Apr 11

എം.കെ.ഖരീം...
സ്തുതിപാഠകര്‍ , കൂലിയെഴുത്തുകാര്‍ എക്കാലത്തും ഉണ്ട് എന്നതിന് തെളിവല്ലേ ഇക്കാണുന്ന മതങ്ങളും ചരിത്രവും... ഇക്കാലത്തെ ചില അധികാര കസേരകളില്‍ നോക്കിയാല്‍ കളി എളുപ്പം മനസിലാകും...

Apr 11
hari
സാഹിത്യത്തില്‍ ഒരു മുഖ്യധാരയുണ്ടോ? മലയാളത്തിലെ മുന്തിയ ആനുകാലികങ്ങള്‍; പുസ്തകരൂപത്തില്‍ ആണെങ്ങില്‍ dc പ്രസിദ്ധീകരിക്കണം..ഇവക്കു പുറത്തു നില്‍ക്കുന്ന രചനകളെ വായനാസമൂഹം കാണുന്നില്ല എന്ന് പറയാമോ?

Apr 13

എം.കെ.ഖരീം...
മുഖ്യ ആനുകാലികങ്ങള്‍, ഡി.സി. പോലുള്ള പ്രസിദ്ധീകരണ കേന്ദ്രങ്ങള്‍ ഒക്കെ കച്ചവട സ്ഥാപനങ്ങള്‍ ആണ്. വിറ്റു പോകാവുന്ന കൃതികള്‍ അവര്‍ അച്ചടിക്കുന്നു. ആ വിപണന തന്ത്രത്തില്‍ പല എഴുത്തുകാരും പെട്ടുപോകാറുണ്ട്. നല്ല വായനക്കാര്‍ നല്ല പുസ്തകം എവിടെ ഉണ്ടെങ്കിലും തിരഞ്ഞുപിടിക്കും.

Apr 14
SURESH
വിജനമായ ആ നാല് വരി പാതയില്‍ വണ്ടി നിര്‍ത്തിച്ചു ഇറങ്ങി. ഏകാന്തമായ മരുഭൂമിയിലെ ഞൊറിവുകള്‍. ഒട്ടു ദൂരം ചെന്നപ്പോഴാണ് ഒരാളെ കണ്ടത്. ആടുകളെ മേയ്ച്ചുകൊണ്ട് ഒരു കാട്ടറബി. അവര്‍ എന്നും രണ്ടാം തരം പൗരന്മാര്‍. വെളുത്തവന്റെ കീഴടക്കലില്‍ അങ്ങനെ നരകിച്ച്‌. ലോകം മുഴുവന്‍ അങ്ങനെ എന്ന് ധരിച്ചു , എങ്ങും കീഴ്പ്പെടുത്തലിന്റെ ഗാഥകള്‍............__________________________________________________________________________കോവൂരിന്റെ വാക്ക് അവസാനത്തെതല്ല ,. ..ദൈവത്തിനെ അന്വേഷിച്ചു കണ്ടെത്തിക്കഴിയുമ്പോള്‍ ,എന്തിനാണ് കറുത്തവനെയും വെളുത്തവനെയും സൃഷ്ടിയുടെ പൂര്‍ണതയില്‍ രണ്ടാക്കിയതെന്നു ചോദിക്കുമോ ?

Apr 14

എം.കെ.ഖരീം...
ലോകം രചിക്കുന്നത്‌ വെളുത്തവന്റെ ചരിതം. ആര്യന്റെ സന്ചാരത്തില്‍ ജനിച്ച ഭൂപടങ്ങള്‍.... അവന്‍ വരയ്ക്കുന്ന അതിര്തിതികളില്‍ പിറക്കുന്ന നിയമങ്ങള്‍... എന്‍റെ സഞ്ചാരത്തിലൂടെ എന്നെ കണ്ടെത്താന്‍ ശ്രമിക്കുന്നു. എങ്കിലേ ഈശ്വരനെ കണ്ടെതാനാവൂ. ഈശ്വരനോട് ചോദിക്കാം. ഈശ്വരന്‍ ഭീകരനായ രാജാവൊന്നുമല്ലല്ലൊ...