Sunday, August 23, 2009

ആഗോളീകരണ കാലത്തെ കാഴ്ചകള്‍ (കഥ)

വാദ്യകലയില്‍ ഒരിടത്തും നിര്‍വചിചിട്ടില്ലാത്ത ഭാഷയോടെ ക്ലോസ്സട്ടില്‍ നിന്നുയരുന്ന പതന ശബ്ദങ്ങളില്‍ സബ്സ്സിടിയുടെ പ്രശ്നം ഉണ്ടെന്നു പറഞ്ഞാല്‍ നീ വിശ്വസിക്കുമോ? എത്ര കലോറി അകത്താക്കിയെന്നും എത്ര നേരം കൊണ്ടു മലമായെന്നും... അതിനിടെ വിമതരായി പോയത്... അതാണ്‌ നാലാം ലോകത്തിനു മേല്‍ വീഴുന്ന ഇടിത്തീ...സര്‍ക്കാര്‍ വിളമ്പുന്ന സബ്സിഡി വെട്ടി വിഴുങ്ങി ലാപ്സ്സാക്കുക. അതുകൊണ്ട് ആര്‍ത്തി പണ്ടാരങ്ങള്‍ക്ക് സബ്സ്സിടി നല്‍കരുത്. എന്തിന് ഖജനാവ് കാലിയാക്കണം?അമേരിക്കയില്‍ നിന്നോ ഇന്ക്ലണ്ടില്‍ നിന്നോ വന്നേക്കാവുന്ന തീട്ടൂരത്തെ ചൊല്ലി യദിയുരപ്പയും സംഘവും പാര്‍ലമെന്റില്‍ വ്യാകുലപെടാതെയല്ല. ആ നേരം അക്കങ്ങള്‍ ഭീകരതയോടെ അലയടിച്ചുകൊണ്ടിരുന്നു. നീയെന്നു പറഞ്ഞെന്കിലും കേള്‍ക്കാന്‍ ആരുമില്ലെന്നരിയുന്നു. അത് മറ്റൊരു ദുരന്തം.തന്‍റെ ചലനം നിരീക്ഷിക്കപ്പെടുക. ഊണിലും ഉറക്കത്തിലും; എന്തിന് ക്ലോസ്സട്ടിലെക്കും ആ കഴുകക്കണ്‍ണ്. അങ്ങനെ സ്വകാര്യതകള്‍ തകര്‍ക്കപ്പെട്ടു... അതിലും ഭേദം ചാവുക.ഇരുട്ടിന്‍റെ ഗാഡ സമുദ്രത്തില്‍ കാറ്റിന്‍റെ നിലയറ്റ ആരവം . അദൃശ്യകരങ്ങള്‍ പകരുന്ന തണുപ്പ്.
ഉള്ളു കിടുകിടുത്തു:"ഹൊ..."അത്ര ഉച്ചത്തിലല്ല, എന്നിട്ടും ശബ്ദത്തിനു എന്താഴം! തരിശു ഭൂമിയില്‍ മാറ്റൊലിക്കായി കാതോര്‍ത്തു. ഒന്നുറക്കെ കൂകണം. കേള്‍വിയുടെ ആഗോഷത്തില്‍ നഷ്ട്ടപ്പെടാന്‍. പിന്നെ ഫോസ്സിലുകള്‍ക്കിടയില്‍ വായിക്കപെടാത്ത മറ്റൊരു അക്കമായി...തെല്ലു കഴിഞ്ഞു സംശയമായി, തന്നെ കൂടാതെ മറ്റൊരാള്‍ രങ്കതുണ്ട്. അതവനോ അവളോ? ക്യാമറക്കണ്ണായി ... ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പിറവിക്കു മുന്പേ... ഇന്ത്യയില്‍ കേരളത്തില്‍ അവന്‍ പിറക്കുമെന്ന് , ഫിര്‍ദൌസ് എന്ന് നാമകരണം ചെയ്യപ്പെടുമെന്ന്, ഓ.ബി.സി. പട്ടികയില്‍ ഒതുക്കപ്പെടുമെന്നും... ഗണിതത്തിന്റെ മാന്ത്രീകതയില്‍ ക്രൂരമായൊരു മന്ദഹാസ്സത്തോടെ അയാള്‍. ആ വിരലുകള്‍ ഓരോ പിറവിക്കു പിന്നിലും ഗൂഡമായൊരു തപസ്സില്‍...ലോറാ, അവള്‍ അവന്‍ എങ്ങിനെ ജീവിക്കണം, എങ്ങിനെ ചിന്തിക്കണം, എന്തായി തീര്ണംമെന്നും ആ പണിപ്പുരയില്‍ തീരുമാനിക്കപ്പെടുന്നു.വാറ്റു ചാരായത്തിലും കഞ്ചാവിലും നിറഞ്ഞു അപസര്‍പ്പക കഥയിലേക്ക്... ഓര്‍ക്കുന്നത് വെട്ടിയും പുതിയത് ചമച്ചും... അതിനിടയില്‍ സ്വയമകന്നു തന്നെ മറ്റൊരു ആങ്കിളിലൂടെ വീക്ഷിക്കുക. അങ്ങനെ ചിന്തയുടെ ആവശ്യകതയെ , രാജ്യത്തെ നയിക്കേണ്ട സാധ്യതകളിലൂടെ ഇരുട്ടില്‍ നോക്കി.രക്ത ദാഹിയായ പിശാച് രംഗം പതുക്കെ കീഴടക്കുകയാണോ? ആദിവാസികളെ കൊന്നൊടുക്കിയ ഇടം അല്ലെ...അല്ല ലോറാ കൊല്ലപ്പെട്ടത് ആദിവാസി ആണെന്കിലും ഏഴാം ക്ലാസ്സിലെ പാഠപുസ്തകം ബാധകമല്ലെങ്കിലും പ്രേതം ഉണ്ടാവില്ലേ? നിനക്കതു ഉള്‍കൊള്ളാന്‍ പ്രയാസമുന്ടെന്കിലും....അന്നയച്ച കത്ത് അവിടെ ഉണ്ടാവണമെന്നില്ല. ചെന്നൈ മെയിലിന്‍റെ വെള്ളമില്ലാത്ത കക്കൂസ്സില്‍ ഉപയോഗിച്ചിരിക്കും . എങ്കിലും ആ വരികള്‍ എന്തൊക്കെയോ ശെരി വയ്ക്കുന്നു. അപ്രിയസത്യങ്ങള്‍ ആണെന്കില്‍ കൂടി.ജിം എന്ന ആഗോള നിക്ഷേപക സംഘം കൊച്ചിയില്‍ നടന്നത്. പ്രദിക്ഷേതത്തെ ലാത്തി എതിരിട്ടത്‌. കുടുംബങ്ങളിലേക്ക്‌ ഇടിച്ചു കയറി നഗ്നത രുചിച്ച ടോര്‍ച്ചുകള്‍... കരുതിയിരിക്കുക. മാറാടിനെ ജിംനെ മുത്തങ്ങയോടു ചേര്‍ത്ത് വായിക്കുക.നീയത് അവഗണിച്ചത്. അവര്‍ തീരത്ത് കോടി നാട്ടി. നിനക്കും അത്യാവശ്യം, മതസൗഹാര്‍ത മേളക്ക് വകയായല്ലോ...തീരത്തിന്റെ മതം കടല്‍ എന്നിട്ടും കാവിയും പച്ചയും കലക്കി ഉന്‍മത്തര്‍ ആയവര്‍...
നിന്‍റെ അക്ഷരങ്ങള്‍ക്കു അധിനിവേശത്തിന്റെ ഡോളര്‍ തിളക്കം.നേരത്തെ അറിഞ്ഞിരുന്നില്ല. വിലയേറിയ വിദേശ പെര്‍ഫ്യൂമില്‍ രമിച്ചു നീല ഇന്‍ലന്റിനെ അവഗണിച്ച്... ഗ്രന്തപ്പുരയുടെ മരകോണിയില്‍ ആരോരുമറിയാതെ തന്ന ചുംബനത്തിനു നരഹത്യയുടെ മണം.ഇടമുറിയാതെ പെയ്യെണ്ടിയിരുന്ന തുലാമഴയെ തടുത്തും അക്ഷരങ്ങളെ ചതിച്ചും... വരണ്ട പാടങ്ങള്‍, ടിപ്പര്‍ ലോറി ചൊരിഞ്ഞ മണ്ണിനു കാവല്‍ നിന്നു നോക്ക്കൂലി വാങ്ങിയ ഇരുകാലികള്‍.വിത്തും കൈകോട്ടും... സ്വരം കിളിയില്‍ നിന്നുമല്ല, സെല്‍ഫോണ്‍ ചര്‍ദ്ധിക്കുന്നത് . കിളിയെവിടെ? ആ മധുരനൊമ്പരപെയ്ത്ത്... കോപ്പാണ് യാഹുവിലും ഓര്‍കുട്ടിലും ഞാന്‍ എന്‍റെ അന്നം കൊത്തും. അതാണ്‌ നിന്‍റെ ഭാഷ. ലോറാ, വാലന്റയിന്‍ ഡേ ആഗോഷിക്കുമ്പോള്‍ വര്‍ഗീയതയുടെ അധിനിവേശത്തിന്റെ ദിനം തിരയുമെങ്കില്‍...നമുക്കെന്തും ആഗോഷം! ഗ്രീറ്റിങ്ങ് കാര്‍ഡ് ... സമ്മാന നിര്‍മ്മാതാവിന് അത് വേണം. ഒന്നാം ലോകത്തിന്റെ തീട്ടം കൌതുക വസ്തുവായി നമ്മുടെ കരങ്ങളിലേക്ക്...അച്ഛന്റെ പതിനാരടിയന്തിരത്തിന് കുറിപ്പടിക്കാന്‍ പോയ യദിയുരപ്പ പിന്നിലൊരു പരസ്യം കൊടുക്കാന്‍ തുനിഞ്ഞതില്‍ അപാകതയില്ല. ചത്തത്‌ അക്ഷര സ്നേഹി, കാലണക്ക് വകയില്ലാത്തവന്‍. അല്ലായിരുന്നെന്കില്‍ അയാള്‍ക്ക്‌ ആ ഗതി വരില്ലായിരുന്നു. കൂറ് അക്കങ്ങളോട് ആയതു ആരുടെ ശാപം?"അങ്ങനെ വേണം. കുറിയുടെ പിന്‍ ഭാഗം ഒഴിഞ്ഞാല്‍ നാഷണല്‍വേസ്റ്റു ആകും. പരസ്യം വകയില്‍ നല്ലൊരു തുക കിട്ടും. മനുഷ്യന്‍ യദിയുരപ്പയെ കണ്ടു പഠിക്കട്ടെ..." ലോറ പറഞ്ഞു.പുതുവിപണിയുടെ സാദ്യത തിരഞ്ഞുകൊണ്ട്‌...കവലയിലെ ബസ്സിലെക് യദിയുരപ്പ നിശ്വസിച്ചു. സ്കൂട്ടറില്‍ ലിഫ്ട് കിട്ടിയെങ്കില്‍ യാത്രാകൂലി ലാഭിക്കാം. പരേതനെ കടത്തില്‍ നിന്നും ഒഴിവാക്കാം.തന്‍റെ മുഖത്തേക്ക് ലോറയുടെ കോട്ടുവാ... പാന്‍ പരാഗിന്റെ ബബിള്‍ഗത്തിന്‍റെ കലര്‍പ്പ്. "ഫിര്‍ദൌസ്...ഇടിമുഴക്കമായി വിളി. ഭയന്ന്, തിരിഞ്ഞു നോക്കി. പ്രേതാലയം കണക്കെ ആ വീട്. ഇറയത്തു കത്തുന്ന പാനീസ് വിളക്കിന്‍റെ ചതി. ഇരുട്ടില്‍ വെളിച്ചം എന്തെല്ലാം ചിത്രം പണിയുന്നു. മറ്റൊരര്‍ത്ഥത്തില്‍ അത് പ്രേതാലയം. ആദിവാസികളെ കൊന്നു കൂട്ടിയ ഇടം. അന്നവിടെ പുരയില്ലായിരുന്നു. പിന്നീട് സ്മാരകമായത്...
ലോറാ, നിന്‍റെ വര്‍ഗ്ഗത്തിന് വാര്‍ഷികം ആഗോഷിക്കാന്‍ ആസ്ഥാന ബുദ്ധിജീവിചമയാന്‍ അങ്ങിനെയും ഒന്ന്. കൊലയാളിയും സ്മാരക നിര്‍മ്മാതാവും ഒന്നായത്. വെള്ളിത്തിരയില്‍ ഫ്ലാഷ്ബാക്കിലേക്ക്‌ തിരിച്ച രങ്കം ഇരുണ്ടത്. അതില്‍ കൊല്ലപ്പെട്ടവന്റെ വികാരം വായിക്കപ്പെടാതെ. ആ ഫ്രെയിംകൊണ്ടു സംവിധായകന്‍ പലതും ഉദ്ദേശിച്ചിരിക്കാം. അക്ഷരങ്ങളെ തുരത്തി കാഴ്ച്ചയുടെ നെഗളിപ്പ്! അതിനിടയില്‍ പ്രേക്ഷകന്‍ വളരാതിരുന്നത് ആരുടെ തെറ്റ്?എന്തിന് കൊല്ലപ്പെട്ടു എന്നറിയാതെ ആ സാധുക്കള്‍. ചുവന്ന ഫ്രെയിമിലൂടെ അത് കൂടുതല്‍ ഭീകരമായി. ദക്ഷിണേന്ത്യന്‍ സംഗീതത്തിനു യോചിക്കാതെ... എന്തിന് സംവിധായകന്‍ പാശ്ചാത്യം കടംകൊണ്ടു? ഒരിക്കല്‍ ഗവേഷക വിദ്യാര്‍ത്തികള്‍ ഫോസ്സിലുകള്‍ കണ്ടെത്തുമ്പോള്‍ ക്രൂരതയുടെ ഉല്‍സവം വരയില്ല."കരുവാന്‍ ചരിതത്തില്‍ എവിടെയാണ് പീഠിതന്റെ നിലവിളി? "ആ സ്വരം കുറേകൂടി അടുത്ത്. ആരാണയാള്‍? ശത്രുവോ മിത്രമോ? ഭയന്ന്, വിയര്‍ത്തു... അയാളുടെ ഉന്നം താനാണ്. വെട്ടിമാറ്റാന്‍ നിയോഗിതനായി. തുടര്‍ന്ന് അയാള്‍ താനാകും. വീട്ടിലേക്ക്, എഴുത്തുമുറിയിലേക്ക് ... നോവലും കഥകളും അപഹരിച്ചു പുനര്‍ രചനയില്‍... അങ്ങിനെ തന്‍റെ കാഴ്ചപ്പാടുകളെ തകിടം മറിച്ച്...സ്ക്രീനില്‍ കാഴ്ച്ചയെ തകിടം മറിച്ചു ബെല്‍ബോട്ടം പാന്‍റ്സ്സില്‍ നസ്സീറും ജയനും. തീവണ്ടിയുടെ കരിപുരണ്ട നീല കുപ്പായങ്ങള്‍.ആ രങ്കം ഇരുട്ടിലേക്ക്...രണ്ടു സിനിമയിലെ ഫ്രെയിമുകളുടെ സംയോജനം. ബ്ലാക്ക് ആന്‍റ് വൈറ്റിലെ നസീര്‍ ഈസ്റ്റുമാന്‍ കളറിലെ നസ്സീറിനു നേരെ തോക്ക് ചൂണ്ടി...ലോറാ നീ പറഞ്ഞിരുന്നുവല്ലോ നസ്സീറും നസ്സീറും തമ്മില്‍ തോക്ക് ചൂണ്ടുന്നിടത് പുതിയ കാല സിനിമയുണ്ടെന്ന്. അവിടെയല്ലേ പുതുചമയങ്ങളുടെ ജയഭേരിയും. നാലാം ലോകം ചുമക്കുന്ന ഇടിതീയും....തുടരും...സ്ക്രീനില്‍ അങ്ങനെയാണ് എഴുതി കാട്ടിയത്. അമ്പരപ്പോടെ പ്രേക്ഷകര്‍.തന്‍റെ സിനിമ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഞെട്ടലോടെയാണ് പുറത്തിറങ്ങിയത്. തന്‍റെ കണ്‍ വെട്ടിച്ച് എഡിറ്റര്‍ എങ്ങിനെയാണ് പഴയ സിനിമയുടെ രന്കങ്ങള്‍ തിരുകി കയറ്റിയത്?അത് തന്‍റെ സിനിമയല്ല. സംവിധായക കലയില്‍ നിന്നും എഡിറ്ററുടെ കരങ്ങളിലേക്ക്...രണ്ടാം വാരം ആറു ഷീറ്റ് പോസ്റ്ററില്‍ എഡിറ്ററുടെ മുഖം വലുതായി കൊടുത്തത്... സംവിധായകന്‍ ചെറിയ അക്ഷരങ്ങളിലേക്ക് ... താന്‍ വെട്ടി മാറ്റപ്പെട്ടിരിക്കുന്നു. പുതുകാഴ്ച്ചയുടെ മദിഭ്രമങ്ങളിലേക്ക് ഫിലിം പെട്ടിയും പ്രേക്ഷകരും....

Friday, August 21, 2009

മതേതരം തുടര്‍ച്ച...

"ഒരു മുസല്‍മാന്‍ ഏതു രാജ്യത്താണോ ജീവിക്കുന്നത് ആ രാജ്യത്തെ നിയമം അനുസരിക്കണം.." അത് ഇസ്ലാം നിയമം ആണ്.
ഏതു രാജ്യതാണോ ജീവിക്കുന്നത് ആ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്നവന് ശെഹീദിന്റെ കൂലിയാണ് ഉള്ളത്. അവനു സ്വര്‍ഗമാണ് ഉള്ളത്..." അതും ഇസ്ലാം നിയമം.
ഒരു ജ്യൂത സ്ത്രീ നിരന്തരം പ്രവാചകന്റെ തലയില്‍ അടിച്ചു വാരിയ ചപ്പു ചവറുകള്‍ ഇടുമായിരുന്നു. പ്രവാചകന്‍ ചിരിക്കുക മാത്രം ചെയ്തു. ഒരിക്കല്‍ അവളെ കാണാതെ ആയപ്പോള്‍ പ്രവാചകന്‍ അന്വേഷിച്ചു. അവള്‍ സുഖമില്ലാതെ കിടപ്പിലായിരുന്നു. പ്രവാചകന്‍ അവളെ തേടി ചെന്ന്. സുഖ വിവരങ്ങള്‍ തിരക്കി...
അന്ന് പ്രവാചകനെ ഒരാള്‍ അങ്ങനെ തുപ്പുകയോ ചപ്പു ചവറുകള്‍ ഇടുകയോ ചെയ്തപ്പോള്‍ അദ്ധേഹത്തിന്റെ അനുചരന്മാര്‍ വാളെടുത്തു യുദ്ധത്തിനു പുറപ്പെട്ടിട്ടില്ല. എന്നാല്‍ പ്രവാചകന് എതിരെ ഒരാള്‍ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ എന്തൊക്കെ പുകിലായിരുന്നു. സല്‍മാന്‍ റുഷ്ദിക്ക് എതിരെ, ഗുമൈനിമാര്‍ പടക്കിരങ്ങിയത് നാം കണ്ടു. നമ്മുടെ കേരളക്കരയില്‍ ചേകന്നൂര്‍ മൌലവിക്ക് എന്ത് സംഭവിച്ചു? അനുയായികള്‍ എന്ന് പറഞ്ഞു നിസ്കാര തഴംബോടെ താടിയും നീട്ടി നടക്കുന്നവര്‍ പറയുന്നതൊന്നുമല്ല ഇസ്ലാം. അപ്പോള്‍ ചിലര്‍ ബോംബ് രാഷ്ട്രീയവുമായി നടക്കുന്നതിനെ നമുക്കെങ്ങനെ ഇസ്ലാമിന്റെ അനുയായികള്‍ ആയി കാണാന്‍ ആകും? കലാപകാരികള്‍ ആരായാലും അവരെ ഒറ്റപ്പെടുത്തുക. അതില്‍ ജാതിമതം കലര്‍ത്തെണ്ടതില്ല. മുസ്ലീം പിന്നോക്കം പോയതിനു ഉത്തരവാദികള്‍ മുസ്ലീങ്ങള്‍‍ എന്നാ ലേബലില്‍ നടക്കുന്ന പ്രമാണിമാര്‍ തന്നെയാണ്. നമ്മുടെ കേരളക്കരയില്‍ ഖിലാഫത്തിന്റെ നാളുകളില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം വര്‍ജിക്കണം എന്ന് പറഞ്ഞില്ലേ. അതിനു ഒരു തലമുറ കൊടുക്കേണ്ടി വന്ന വില എന്തെന്ന് നാം കണ്ടു കഴിഞ്ഞു. ഇസ്ലാം പഠിപ്പിക്കുനത് വിദ്യ നേടാനാണ്. കുര്‍ ആനില്‍ ആറായിരത്തി അറുന്നൂറ്റി അറുപത്താറു വാചകങ്ങള്‍ ഉള്ളതില്‍ ഏകദേശം ഇരുന്നൂറിലേറെ വാചകങ്ങള്‍ ആഹ്വാനം ചെയ്യുന്നത്, " പഠിക്കുക, ചിന്തിക്കുക..." എന്നൊക്കെയാണ്. മുസ്ലീമ്ങളെ ചില മുസ്ലീം പണ്ഡിതന്മാരും നേതാകളും വോട്ടു ബാങ്ക് ആക്കി വച്ചിടത്താണ് മുസ്ലീംങ്ങളുടെ ശനി ദശ തുടങ്ങുന്നത്. ആദ്യ കാലത്ത് ഒരു മുസല്‍മാന്റെ വാക്കിനു വിലയുണ്ടായിരുന്നു. അവനെ ഭഹുമാനിക്കുമായിരുന്നു. അത് നഷ്ടപ്പെടുത്തിയത് മുസ്ലീങ്ങള്‍ തന്നെയാണ്. ആദ്യം മുസ്ലീങ്ങള്‍ മുസ്ലീങ്ങള്‍ ആകട്ടെ. അപ്പോള്‍ അവന്റെ പദവി പടച്ചവന്‍ ഉയര്‍ത്തും എന്നല്ലേ കുര്‍ ആണ്‍ പറയുന്നത്.

ഒരു ലഹള അത് ഏതു മതത്തില്‍ നിന്നും വന്നാലും അതിനെ ലഹളയായി മാത്രം കാണുക. ഏതൊരു മതത്തിലും ഇര ദരിദ്രനാണ്. ഏതൊരു സുനാമിയുടെയും ഇര പാവപ്പെട്ടവനാണ്. അതുകൊണ്ട് നമുക്ക് കലാപങ്ങളെ വിമര്‍ശിക്കാം. ഓരോ നാട്ടിലും ഉള്ള കലാപകാരികളെ ആ നാട്ടില്‍ ഉള്ള ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ കലാപം ഉണ്ടാവില്ല. എന്റെ കുട്ടിക്കാലത്ത് ഞാന്‍ മഹാ വികൃതി ആയിരുന്നു. ഞാന്‍ സ്കൂളില്‍ പോകാതെ ചുറ്റി തിരിയുന്നത് ആരെങ്കിലും കണ്ടാല്‍ അവര്‍ എന്നെ ശാസിക്കും. ഒരു ബാലകൃഷ്ണന്‍ നായര്‍ എന്നെ തല്ലിയിട്ടുണ്ട്. അന്ന് അതിലൊന്നും ആരും ഒരു വര്‍ഗീയതയും കണ്ടിട്ടില്ല. എന്റെ വാപ്പക്ക് ബാലകൃഷ്ണന്‍ നായരോട് ഒരു സ്നേഹക്കുറവും ഉണ്ടായില്ല. ഇന്ന് നാം വേറിട്ടുപോയിരിക്കുന്നു. സ്വന്തം മതത്തിലുള്ള ഒരുവന്‍ വഴി തെറ്റി പോകുന്നത് കണ്ടാല്‍ ആരും ചോദിക്കാനില്ലാതെയായി. നാം അണു കുടുംബങ്ങള്‍ ആയി ചുരുങ്ങുന്നിടത്തു കുറ്റവാസനയും പെരുകുന്നുണ്ട്. ഞാന്‍ സ്കൂളില്‍ പോകുന്ന വഴി വൃശ്ചിക പുല്ലിനു തീയിട്ടത് അത് പടര്‍ന്നു വേലി കത്തിയത്. അന്ന് വെളിയില്‍ നിന്നും കടന്നാല്‍ ഇളകി എന്റെ ചുണ്ടില്‍ കുത്തി. അന്നത് ഒരു മുസ്ലീം ഹിന്ദുവിന്റെ വേലി കത്തിച്ചതായി ആര്‍ക്കും തോന്നിയില്ല. പകരം ആ സ്ത്രീ എന്നെ വീട്ടില്‍ കൊണ്ടുപോയി അടുപ്പില്‍ നിന്നും ചാരം എടുത്ത്‌ തുണിയില്‍ പൊതിഞ്ഞു എന്റെ ചുണ്ടില്‍ വച്ച് തരികയാണ്ണ്ടായത്.

എന്താണ് മതേതരത്വം?

ഇന്നും കൃത്യമായി ഉത്തരം കിട്ടാതെ പോകുന്ന ചോദ്യം. ഇന്ത്യയുടെ രണ്ടാം പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍ മതേതരത്വത്തിന് ഒരു അഭിപ്രായം കൊടുക്കുകയുണ്ടായി ( പണ്ട് വായിച്ച ഓര്‍മയാണ്, ഏതാണ്ട് ഇങ്ങനെ) അതായത് മതേതരത്വം എന്നാല്‍ എല്ലാ മതങ്ങള്‍ക്കും സംരക്ഷണം കൊടുക്കുക എന്നാണ്. ഏറെകുറെ അത് തന്നെയാണ് ഓരോ സര്‍ക്കാരും പിന്തുടരുന്നത്. അത് മത പ്രീണനത്തില്‍ എത്തി നില്‍ക്കുന്നു. ഉദാഹരണത്തിന്‌. ഷബാനു കേസില്‍ സുപ്രീം കോടതി ജീവനാംശം കൊടുക്കണം എന്ന് വിധിച്ച വേളയില്‍ മുസ്ലീം വോട്ടു ബാങ്കിനെ പ്രീണിപ്പിക്കാന്‍ രാജീവ്ഗാന്ധി പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരികയുണ്ടായി. ആ കോടതി വിധി മറികടക്കുകയായിരുന്നു ലക്‌ഷ്യം. അതിനു പകരം ഹൈന്ദവ വോട്ടിനെ പ്രീണിപ്പിക്കാന്‍ അയോധ്യയില്‍ തര്‍ക്ക സ്ഥലത്ത് പൂജ ചെയ്യാന്‍ അനുവദിക്കുകയും... അവിടെ ഒരു ബാലന്‍സിംഗ് ഉണ്ട്. അതിനു നാം കൊടുക്കേണ്ടി വന്ന വില എന്തെന്ന് കണ്ടു കഴിഞ്ഞു. മതേതരത്വം എന്നാല്‍ മതങ്ങളുടെ വരാന്തകളില്‍ രാഷ്ട്രീയക്കാരന്റെ നിരങ്ങല്‍ ആകരുത്. ഭരണാധികാരികള്‍ ഇന്ത്യയെ കാണാന്‍ ശ്രമിക്കണം. ഇന്ത്യയിലെ ജനങ്ങളെ കാണാന്‍ ശ്രമിക്കണം. പക്ഷെ ഓരോ രാഷ്ട്രീയക്കാരനും വോട്ടു നേടാന്‍ മതങ്ങളുടെ പുറകെ പോകുന്ന ദീനമായ കാഴ്ചയാണ്. ആദ്യം ന്യൂനപക്ഷം ഭൂരിപക്ഷം എന്ന തരംതിരിവ് എടുത്തു കടലില്‍ എറിയട്ടെ. അത് മാറിയാല്‍ ഇന്ത്യന്‍ എന്ന തെളിവെള്ളം കാണാനാവും. ഇവിടെ ഓര്‍ക്കപ്പെടെണ്ട മറ്റൊരു കാര്യം, ഏറ്റവും മതേതരം എന്ന് നാം വാഴ്ത്തുന്ന വി.പി.സിംഗ് സര്‍ക്കാര്‍ നബിദിനത്തിന് അവധി കൊടുത്ത് മുസ്ലീം വോട്ടു ബാങ്ക് ഉറപ്പിക്കാന്‍ ശ്രമിച്ചത്. ഒരു ഇസ്ലാമിക്‌ രാജ്യം എന്ന് അവകാശപ്പെടുന്ന സൗദി അറേബ്യയില്‍ പോലും നബി ദിനത്തിന് അവധി ഇല്ലെന്നു ഓര്‍ക്കണം. അപ്പോള്‍ ഇവിടെ അങ്ങനെ ഒരവധിയിലൂടെ ഒരു മതത്തെ പ്രീണിപ്പിക്കുന്നു. അത് തന്നെയാണ് മറ്റു മതങ്ങളിലും ചെയ്യുക. അങ്ങനെ ക്യാന്‍സര്‍ ബാധിച്ച രാഷ്ട്രീയക്കാരാണ് ഏതൊരു വര്‍ഗീയതക്കും ചുക്കാന്‍ പിടിക്കുക.


വര്ഷം ഓര്‍മയിലില്ല. കേന്ദ്ര മന്ത്രി ആയിരുന്ന മുഫ്ത്തി മുഹമ്മദു സയിദിന്റെ മകളെ ഭീകരര്‍ തട്ടി കൊണ്ട് പോയപ്പോള്‍ ലോകം ഒന്നടങ്കം മോചനത്തിനായി പ്രാര്‍ത്തിച്ചു, നിലവിളിച്ചു. വാര്‍ത്താ മാധ്യമങ്ങള്‍ വാര്ത്തയാല്‍ കുളിച്ചു. പക്ഷെ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയാല്‍ ഇവിടെ മുതലക്കണ്ണീര്‍ ഒഴുക്കാന്‍ ആരുമില്ല. അത് മതത്തിലായാലും രാഷ്ട്രീയത്തിലായാലും... ഏറ്റവും താഴെക്കിടയില്‍ കിടക്കുന്നവന് ഇല്ലാത്ത സ്വാതന്ത്ര്യം ഒരു മന്ത്രിക്കോ കുബേരനോ അനുവദിക്കരുത്. എന്റെ സ്വാതന്ത്ര്യം നിന്റെ മൂക്കിനു താഴെ മാത്രം എന്ന് ഏതോ മഹാന്‍ പറഞ്ഞിട്ടുണ്ട്. കുബേരന്റെ സ്വാതന്ത്ര്യം ദരിദ്രന്റെ ആമാശയത്തിനു അപ്പുറത്തേക്കും ആകാം. എന്നാല്‍ ദരിദ്രന് കുബേരന്റെ ഗയിറ്റിനു വെളിയില്‍ നില്‍ക്കാന്‍ പോലും അവകാശമില്ലാതെ... ഈ ഒരു വാതില്‍ വഴിയാണ് വേട്ടക്കാരനെയും ഇരയെയും തിരയെണ്ടത്.
എന്റെ ജീവിതം എന്നെ പഠിപ്പിച്ചു, മതമല്ല, തറവാടിത്തമല്ല, മനുഷ്യനെ അടുപ്പിക്കുക, ധനം മാത്രം.ദരിദ്രന്റെ കുപ്പായത്തിലൂടെ അവഗണനയുടെ കൈപ്പുനീര്‍ കുടിച്ചവനാണ് ഞാന്‍ . അതുകൊണ്ട്. ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു, ഈ ലോകത്തെ പ്രശ്നം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രശ്നമാണ്. ദരിദ്രന് ഇല്ലാത്ത ഒരവകാശവും കുബേരന് ഉണ്ടാകരുത്. അതുപോലെ മനുഷ്യന് നിലനില്‍ക്കാനുള്ള സ്വ്വതന്ത്ര്യം എന്തുമാത്രം ഉണ്ടോ അത് പക്ഷി മൃഗങ്ങള്‍ക്ക്, സസ്യ ജലാതികള്‍ക്ക് ഉണ്ടാകണം. അവിടെയാണ് നാം നീതി യുടെ തെളിവെള്ളം നുകരുക.

മതേതരത്വം ....

 വര്‍ഗീയതയെ കുറിച്ചോ ഭീകരതയെ കുറിച്ചോ പറയുകയോ എഴുതുകയോ ചെയ്യുമ്പോള്‍ ജാതി മത ചിന്തകള്‍ ഉപേക്ഷിക്കേണ്ടതുണ്ട്. വര്‍ഗീയതയോ ഭീകരതയോ മതപരമാകട്ടെ രാഷ്ട്രീയപരമാകട്ടെ അത് എതിര്‍ക്കപ്പെടേ  ണ്ടത് തന്നെ. അതിനെ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ തിരിക്കാതിരിക്കുക. മതേതര രാഷ്ട്രത്ത് ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ തരം തിരിക്കുന്നത് തന്നെ ആപത്താണ്. അത്തരം തിരിവുകളിലൂടെ ഭാരതിയാര്‍ എന്ന കാഴ്ചപ്പാട് നഷ്ടപ്പെടുകയാണ്. അതുവഴി മതേതരം എന്ന ചിന്ത തന്നെ ഇല്ലാതാവുകയും.

വര്‍ഷങ്ങള്‍ക്കു മുമ്പ് സിമി എന്ന ഭീകര സംഘടന പരസ്യമായി വാര്‍ത്താ ബോര്‍ഡില്‍ എഴുതുകയുണ്ടായി. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന്. എന്നാല്‍ അടുത്ത ദിവസം ആര്‍ .എസ്.എസിന്റെ വക എഴുത്ത് വന്നു. ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ എന്ന്. സിമിയുടെ സ്വരം ഇസ്ലാമിന്റെ സ്വരമല്ല. അതുപോലെ ആര്‍ .എസ്.എസിന്റെ സ്വരം ഹിന്ദുവിന്റെയും അല്ല. നാം അതാണ്‌ മനസിലാക്കേണ്ടത്. ഏതൊരു കലാപവും നയിക്കുന്നത് ഭ്രാന്തിനു അടിപ്പെട്ടവര്‍ . അവരെ മതങ്ങളുടെ അക്കൌണ്ടില്‍ ആക്കുന്നത് ഭ്രാന്തിനു വളരാന്‍ ഇടയാക്കുന്നു..

 എനിക്ക് നേരിട്ട് അറിയാവുന്ന ഒരു സംഭവം പറയാം. ഇവിടെ അടുത്ത് ഒരു പള്ളിയിലെ ഖത്തീബ് പ്രസംഗിച്ചു നേരെ ചൊവ്വേ നിസ്കരിക്കാത്തവന്മാര്‍ ആണ് ഡിസംബര്‍ ആറിനു പോസ്റ്റര്‍ ഒട്ടിക്കാന്‍ നടക്കുന്നതെന്ന്. ഉടനെ ഖത്തീബിനു പള്ളിയിലെ ജോലിയും നഷ്ടമായി.

ആരാണ് ഇര? ഓരോ രാജ്യത്തും ഓരോ സമൂഹം ഇരയായുണ്ട്. പക്ഷെ ആത്യന്തികമായി ഇര എന്നാല്‍ ഇല്ലാത്തവന്‍ , ദരിദ്രന്‍ , കുട്ടികളും സ്ത്രീകളും. കറുത്തവനും... എവിടെയും വേട്ടക്കാരന്‍ ധനികനാണ്. ഈ ലോകത്തെ പ്രശ്നം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രശ്നമാണ്. ഏതൊരു കെടുതിയുടെയും യുദ്ധങ്ങളുടെയും, ഭീകരതയുടെയും ഇര ദരിദ്രന്‍ തന്നെ. 

സൗദി അറേബ്യയില്‍ ഷിയാക്കള്‍ താമസിക്കുന്ന ഇടങ്ങളുണ്ട്. ഉദാഹരണത്തിന്‌ ഖത്തീഫ്‌, അല്‍ ഹസ്സ എന്നീ സ്ഥലങ്ങളില്‍ ചെന്നാല്‍ ഒരു കാര്യം മനസിലാക്കാം. ഷിയാക്കള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ നല്ല റോഡുകളില്ല വികസനം ഇല്ല. അവര്‍ അവിടെ അവഗണിക്കപ്പെടുകയാണ്. അവിടെ കാര്യപ്രാപ്തി ഉള്ളവന്‍ വെളുത്തവരായ സുന്നി അറബികള്‍. അവിടെയും കറുത്തവര്‍ അവഗണിക്കപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഏതൊരു ആരാധനാലയത്തില്‍ നിന്നും സര്‍ക്കാരിനെ കുറ്റപ്പെടുത്താം. പക്ഷെ സൗദി അറേബ്യയില്‍ അത് നടപ്പില്ലെന്ന് ഓര്‍ക്കണം. ഞാന്‍ സൗദി അറേബ്യയില്‍ ഉണ്ടായിരുന്ന കാലത്ത് ഇറാഖിലെ ജനതക്കായി പ്രാര്‍ത്തിച്ച ഒരു പള്ളി ഇമാമിനെ പിന്നീട് കണ്ടവരില്ല. അതുപോലെ ഇറാഖ് യുദ്ധത്തിനെതിരെ അതിനു തണല്‍ ഏകിയ സൗദി രാജാവിന് എതിരെ അല്‍ ഖസീം എന്ന സ്ഥലത്ത് സംഘടിച്ച മുസ്ലീം പണ്ഡിതരെ അറസ്റ്റു ചെയ്തതായി കേട്ടിട്ടുണ്ട്. പക്ഷെ ഇന്ത്യയില്‍ അതല്ല സ്ഥിതി. ഏതൊരു ഇരക്കും ശബ്ദിക്കാനുള്ള സ്വാതന്ത്ര്യം കിട്ടുന്നുണ്ട്‌.