Showing posts with label തെരുവില്‍.... Show all posts
Showing posts with label തെരുവില്‍.... Show all posts

Wednesday, June 15, 2011

ഗന്ധങ്ങള്‍

ഭാഷയില്ലാത്തെ വെറുപ്പോടെയാണ് ചില ഗന്ധങ്ങളെ സമീപിക്കുക,
ആധുനികതയുടെ ഗന്ധത്തില്‍ നിന്നും ഇത്തിരി നേരത്തേക്കെങ്കിലും സുഗന്ധമായി വഴിയോരത്ത് വീണു ചീഞ്ഞ ചക്ക.
ഈച്ചയാര്‍ക്കുന്നുണ്ട്...
പഴക്കടയിലെ വിഷം പുരണ്ട ജീവിതങ്ങളെ പിരാകികൊണ്ട് ഈച്ചകള്‍ മൂളുകയും...
എന്റെ പതിരായ ചിന്തകള്‍ തട്ടുകടയുടെ വാതില്‍ക്കല്‍ എത്രയോ നിന്നിട്ടുണ്ട്.
പ്ലാവില്‍ നിന്നും അടര്‍ന്നു പോന്ന ചക്കയെ ശവം എന്നാരും പറയാറില്ലെങ്കിലും അങ്ങനെ പറഞ്ഞാലെന്തെന്നൊരു ചോദ്യം...

Tuesday, May 31, 2011

വെറുതെ..

കണ്ണാടിയുടെ ആനന്ദ ചരടുകളില്‍ നിന്നത്... ഓര്‍മകളെ പിഴുതെറിഞ്ഞു മുന്നോട്ടു നടക്കുമ്പോഴും മുന്നില്‍ കൂനിയ നിഴല്‍  പണ്ടത്തെ കണ്ണാടിയിലേക്ക്. ഞെളിഞ്ഞും, തിരിഞ്ഞും സ്വയം മറന്നും. വാക്കുകള്‍ കൂട്ടി കെട്ടി ജീവിതം പണിതു ജീവിക്കാന്‍ മറന്നു പോയ പഥികന്‍ ....
ആള്‍ക്കൂട്ടത്തില്‍ മുടന്തിയും വിറച്ചും നീങ്ങുന്ന കിഴവനില്‍ പരിഹാസത്തോടെ നോക്കിയൊരു ചെറുപ്പം.
കിഴവനുമുണ്ട് കിനാക്കള്‍ , ലക്ഷ്യവും... ഏറെ അകലെയല്ലാത്ത പീടികക്കാരന്‍ ഇന്നലെ കബളിപ്പിച്ച പത്തു രൂപ പിടിച്ചു വാങ്ങണം എന്നും അയാളെ രണ്ടു പറയണമെന്നും.
സിഗരറ്റ് പിടിച്ച വിരലുകള്‍ വിറക്കുന്നു എങ്കിലും ഞെളിയുന്ന പുകയെക്കാള്‍ വേഗത്തില്‍ കിനാക്കള്‍ ...

Monday, September 21, 2009

നാം അത് ജീവിതമായി അമ്ഗീകരിക്കില്ലെന്കിലും...

എറണാകുളം പബ്ലിക്‌ ലൈബ്രറിയുടെ വരാന്തയില്‍ അയാളെ കണ്ടു മുട്ടിയിട്ടുണ്ട്, എണ്‍പതുകളില്‍ അയാളെ ചുമ്മാ കുമാരേട്ടന്‍ എന്ന് വിളിക്കാം. കാലില്‍ വൃണം കെട്ടിയ, ദീക്ഷ വളര്‍ത്തിയ, മുടി പാറിയ അയാള്‍ എവിടെ നിന്ന് വന്നുവെന്നോ എങ്ങിനെ അവിടെ എത്തിയത്തെന്നോ ആര്‍ക്കുമറിയില്ല. ചിലപ്പോള്‍ അയാള്‍ പറഞ്ഞതോര്‍ക്കുന്നു പേര് ഇസ്മയില്‍ എന്ന്, കരസേനയില്‍ ജോലി ഉണ്ടായിരുന്നു എന്നും... ലൈബ്രറി ജീവനക്കാര്‍ ഭക്ഷണത്തില്‍ നിന്നും ഒരോഹരി അയാള്‍ക്ക്‌ നല്‍കി പോന്നു. അവിടെ വരുന്ന അംഗങ്ങളുമായി ഇന്ഗ്ലീഷിലും ഹിന്ദിയിലും ശുദ്ധമായ മലയാളത്തിലും അയാള്‍ സംസാരിച്ചു. അയാളുടെ സ്വരത്തിന് ഗാംഭീര്യമുണ്ടായിരുന്നു. എന്റെ ഗള്‍ഫ് വാസം കഴിഞ്ഞു മടങ്ങി എത്തിയപ്പോള്‍ ആദ്യം തിരഞ്ഞത് അയാളെ. അയാള്‍ ഇരുന്ന സ്ഥലം ശൂന്യം. പില്‍ക്കാലത്ത് ഞാന്‍ എഴുതിയ നോവലില്‍ അയാള്‍ കഥാ പാത്രമായി. തീവണ്ടി മുറിയിലെ യാചകനില് നിന്നും വളര്‍ന്ന കഥാ പാത്രം. അയാള്‍ക്ക്‌ ഞാന്‍ ജെ.എന്ന് പേര് നല്‍കി. വണ്ടിയില്‍ കഥാ നായകനോട് സംസാരിക്കുമ്പോള്‍ കുട്ടിയായിരിക്കെ അവന്‍ പറഞ്ഞു: "ജെ അതാണ്‌ എന്റെ പേര്. ഭിക്ഷ കൊടുക്കുന്നതിലും വര്‍ഗീയത , അതുകൊണ്ട് ഞാന്‍ ജീ ആയി ഇരിക്കാം..." ( ഗോലുവിന്റെ റേഡിയോ പറയാതെ വിടുന്നത്- നോവല്‍) അത്തരം കഥാ പാത്രങ്ങള്‍ ഏതൊരു നഗരത്തിലുമുണ്ട്. അവരില്‍ ഏറെ പേരും ദാര്ശനീകര്‍ ആണെന്ന് തോന്നിയിട്ടുണ്ട്. അവര്‍ അവരുടേതായ ജീവിതം ജീവിച്ചു തീര്‍ക്കുന്നു. നാം അത് ജീവിതമായി അമ്ഗീകരിക്കില്ലെന്കിലും...