Friday, April 29, 2011

കോടികള്‍ തുലച്ചുള്ള കല്യാണം

ഇന്നലെ വൈകീട്ട് ചന്തയില്‍ നിന്നും ഏറ്റവും വില കുറഞ്ഞ മീന്‍ വാങ്ങി പോകുന്ന ഓമന. തടിച്ച ഉടല്‍ , അതിനകത്താകെ രോഗം കുടിയിരിക്കുന്നു. അമ്പതോളം വയസ്സ് പ്രായം. അടുത്ത മാസം പതിനഞ്ചിന് മകളുടെ വിവാഹമാണ്. മറ്റു വീടുകളില്‍ അടുക്കള പണി ചെയ്തു ക്ഷീണിക്കുന്ന റേഷന്‍ ജീവിതങ്ങളില്‍ ഒന്ന്. മകള്‍ക്ക് എഴുപതിനായിരം രൂപയുടെ ആഭരണങ്ങള്‍ കൊടുക്കണം. അതിനെവിടെ പണം. സ്വര്‍ണക്കടക്കാരന്‍ കടമായി കൊടുക്കാം എന്നേറ്റു. അത്രയും ആശ്വാസം. പക്ഷെ കല്യാണം കഴിഞ്ഞു തൊട്ടടുത്തൊരു ദിവസം ഉണ്ടെങ്കില്‍ അന്ന് അയാളുടെ കടം തീര്‍ക്കണം.
അല്ല ഓമനയുടെ മകളുടെ കല്യാണം നടക്കും. ഓമന പിന്നീട് ഒരിക്കലും വീട്ടാനാവത്ത   കട കെണിയിലും  ..
ഓമനമാര്‍ തുലയട്ടെ, ചാനല്‍ ഒന്ന് മാറ്റി പിടിക്കാം. രാജ കല്യാണത്തില്‍ മതി മറക്കാം.
അല്ല ഓമനേ, നീയെന്തിനു വിഷമിക്കണം. നിന്റെ ആമാശയത്തിലും രാജ ആമാശയത്തിലും കലങ്ങുന്ന വസ്തുക്കള്‍ പലതാകാം. പുറത്തു വരുന്നത് മലമായിട്ടു തന്നെ. നിന്റെയും രാജാവിന്റെയും ശവങ്ങള്‍ക്ക്‌ പറയാനുള്ളതും ഒന്നുതന്നെ...

Wednesday, April 27, 2011

നുണയോ നേരോ

വിയെസ് ആണ് ശരി എന്ന് പറയുന്നിടത്ത് മറ്റെല്ലാം നുണ എന്ന് വരുത്തി തീര്‍ക്കുന്നു. ഇന്ന് പാര്‍ട്ടി ജനങ്ങളില്‍ നിന്നും ഏറെ അകന്നിരിക്കുന്നു. ജനങ്ങളെ അകറ്റി എന്ന് പറയുന്നതല്ലേ ശരി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീയെസിന്റെ പ്രകടനം ഒരു തരം സിനിമാറ്റിക് പ്രകടനം ആയിരുന്നു. അത് സാമ്രാജ്യത്വ കെണിയാണ്‌. അത്തരം പ്രകടനമാണ് ജനം സ്വീകരിക്കുക എന്ന് കണ്ടു എരിവും പുളിയുമുള്ള മസാല കൂട്ടുകള്‍ ഇട്ടു കൊടുക്കുകയായിരുന്നു. പാര്‍ട്ടിയില്‍ ഒരു ശുദ്ധികലശം അനിവാര്യമാണ്. ഈ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം തോല്‍ക്കണം. എങ്കിലേ ശുദ്ധി കലശം സാധ്യമാകൂ. വിജയിച്ചാല്‍   തോല്‍ക്കുക പാര്‍ട്ടിയാണ്. പാര്‍ട്ടിയെ വിശ്വസിക്കുന്ന ജനങ്ങളാണ്...

Monday, April 25, 2011

അസുഖകരമായ ചില ചോദ്യങ്ങള്‍ ...

ഭരണ വര്‍ഗം എം.എല്‍ .എ. പെന്‍ഷനും  സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും  വര്‍ദ്ധിപ്പിക്കുകയും മറ്റു ആനുകൂല്യങ്ങള്‍ തങ്ങളാവും വിദം ഒപ്പിച്ചെടുക്കുകയും ചെയ്ത കൂട്ടത്തില്‍ എന്‍ഡോസള്‍ഫാന്റെ ഇരകള്‍ക്ക് എന്ത് നീക്കി വച്ച് എന്നറിഞ്ഞാല്‍ തരക്കേടില്ല. തെരഞ്ഞെടുപ്പു കാലത്ത് എന്തുകൊണ്ട് എന്‍ഡോ സള്‍ഫാന്‍ ഉയര്‍ത്തുന്ന ഭീഷണി കേരളമൊട്ടുക്കും ചര്‍ച്ചാ വിഷയമായില്ല? എന്തുകൊണ്ട് എന്‍ഡോസള്‍ഫാനേ അനുകൂലിക്കുന്ന ശരത് പവാറിന്റെ പാര്‍ട്ടിയുമായി ഇടതു പക്ഷം കൂട്ട് കൂടുന്നു? എന്‍ഡോ സള്‍ഫാന് തുല്യമായോ അതിനു അല്‍പ്പം താഴെ നില്‍ക്കുന്നതായോ ഉള്ള മറ്റു കീടനാശിനികള്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നതിന്‌ എതിരെ എന്ത് നടപടികളാണ്
എടുത്തിട്ടുള്ളത്? ഇടതു വലതിനെയും, വലത് ഇടതിനെയും കുറ്റപ്പെടുത്തുന്നു. നിത്യോപയോഗ സാധനങ്ങളില്‍ പോലും വിഷം കയറി വരുന്നു. എന്തിനു ചന്തയില്‍ നിരക്കുന്ന മീന്‍ വരെ വിഷമയം. പഴക്കടയിലെ ചന്തമുള്ള ആപ്പിളില്‍ ഈച്ച പൊതിയില്ല. ഈച്ചക്ക് വിവരം അറിയാം, ചെന്നിരുന്നാല്‍ തല്‍ക്ഷണം ചാവുമെന്ന്. എന്നാല്‍ മനുഷ്യനോ അത് വാങ്ങി കഴിക്കുന്നു.

Sunday, April 24, 2011

ചില കൊട്ടേഷന്‍ ചിന്തകള്‍

ചിലര്‍ ദൈവത്തിന്റെ കൊട്ടേഷന്‍ സംഘമായി പ്രവര്‍ത്തിച്ചു പോരുന്നത് കാണുമ്പോള്‍ അറപ്പാണ്, വെറുപ്പാണ്. എന്റേത് മാത്രം ശരി നിന്റേത് തെറ്റ് എന്ന് ധരിക്കുന്നത് പോലും തെറ്റാണ്. മരിച്ചു പോയവര്‍ മടങ്ങി വന്നിട്ടില്ല, അതുകൊണ്ട് കാലത്തിനു പിന്നാമ്പുറത്ത്     എന്താണ് നടക്കുന്നത് എന്ന് നമുക്കറിയില്ല. പിന്നെ എന്തിനു ഈ ഒച്ചപ്പാടുകള്‍ ... അല്ലയോ സഹോദരാ നിന്റെയും എന്റെയും ഉടലിനെ തീയോ മണ്ണോ ഏറ്റെടുക്കട്ടെ. അത് മരണത്തിനു ശേഷമുള്ള കാര്യം. ജീവിക്കുമ്പോള്‍ ഓര്‍ക്കുക നിന്റെയും എന്റെയും ഉള്ളിലൂടെ  ഓടുന്നത് ഒരേ വായുവാണെന്ന്. നിന്റെയും എന്റെയും എന്റെയും നിലനില്‍പ്പ്‌ ശ്വാസത്തിലാണെന്ന്. നീയോ ഞാനോ കാല്‍ തെറ്റി വീണാല്‍ കാലൊടിയുകയോ പൊട്ടുകയോ ചെയ്യും. എന്തിനു  കീറ പായയില്‍ ഒതുങ്ങി പോയാല്‍ എനിക്കും നിനക്കും പരസഹായം വേണ്ടി വരും.

ആരും ആരേയും വൃണപ്പെടുത്താതിരുന്നെങ്കില്‍

 സായി ബാബയെ ആരുമാകട്ടെ. ഒരു വിഭാഗം ആരാധിക്കുന്നു. അവര്‍ ദൈവമായി അദ്ദേഹത്തെ കാണുന്നു. അത് അവരുടെ കാര്യം. മറ്റൊരാളുടെ ആരാധനയുടെ കാര്യത്തില്‍ ദയവായി ഇടപെടാതിരിക്കുക. ചിലയിടങ്ങളില്‍ ചിലര്‍ പരിഹാസത്തോടെ എഴുതുന്നത്‌ കാണുമ്പോള്‍ ഇത്രയെങ്കിലും കുറിച്ചില്ലെങ്കില്‍ ശരിയാവില്ല എന്ന് തോന്നി. ഒരാള്‍ ഈശ്വരനെയോ കല്ലിനെയോ ആരാധിക്കട്ടെ, ആരാധിക്കാതിരിക്കട്ടെ. ഒരാള്‍ യുക്തിവാദിയോ ഈശ്വര വിശ്വാസിയോ ആകട്ടെ. അങ്ങനെയെല്ലാം ആവാനും ആവാതിരിക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അത് അനുവദിച്ചു കൊടുത്തേ പറ്റൂ. മറ്റൊരാളുടെ ആരാധനയെ വൃണപ്പെടുത്താതിരിക്കുക.

മലയാളി പ്രബുദ്ധന്‍ അഥവാ ശുദ്ധ നുണ...

തമ്മില്‍ തല്ലലും തല കീറലുമല്ല രാഷ്ട്രീയം. ഉപവാസം കൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമെന്ന് തോന്നുന്നില്ല. ഇതൊക്കെ ഞങ്ങള്‍ കുറെ കണ്ടതാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയും. എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ നിരോധിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോ എന്ന് കേരള സര്‍ക്കാര്‍ പരിശോധിക്കട്ടെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളമാകെ നിറയേണ്ട ഒരു വിഷയം ആയിരുന്നു എന്‍ഡോ സള്‍ഫാന്‍ എന്ന ഭീകരത. എന്നിട്ടും കേരള രാഷ്ട്രീയം പെണ്ണ് കേസിലും ജയിലിന്റെ പുകമറയിലും   പെട്ടുരുണ്ടു. ഇതൊക്കെയാണ് രാഷ്ട്രീയം അല്ലെങ്കില്‍ ഇത്രയൊക്കെ മതി എന്ന് രാഷ്ട്രീയക്കാരന്‍ തീര്‍ച്ചപ്പെടുത്തുകയോ? മലയാളി പ്രബുധനാണ് പോലും! ശുദ്ധ നുണ എന്നല്ലാതെ......   

Saturday, April 23, 2011

മനസ്ഥിതി മാറണം

മനസ്ഥിതി മാറണം. എങ്കിലേ വ്യവസ്ഥിതി മാറൂ... മാറാത്തത് മാറ്റം എന്ന് പറയുന്നത് നുണ...നാം ഒരിക്കലും മാറരുത് എന്ന് ശഠിക്കുന്നവരാണ് രാഷ്ട്രീയക്കാരില്‍ പലരും. നാം മാറിയാല്‍ സത്യം തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് നിലനില്‍പ്പില്ല. നാം നമ്മെ അറിയുക. നാം നമ്മെ അറിഞ്ഞാലേ മറ്റൊരാളെ അറിയാനാവൂ.. 

Friday, April 22, 2011

ജനിതക മാറ്റം നവ സാമ്രാജ്യത്വ ഭീകരത…

അധികാരത്തിന്റെ പരിസരങ്ങളില്‍ വര്‍ഗീയതയും ഭീകരതയുമുണ്ട്. ലോകത്തുള്ള സകല മതങ്ങളിലും അധികാരമോഹികള്‍ ഉണ്ട്. വര്‍ഗീയതയും. വര്‍ഗീയത, ഭീകരത എന്നത് ഒരു മതം തന്നെയാണ്.  അതിന്റെ ഉയര്‍ച്ചക്ക് വേണ്ടി സാമ്രാജ്യത്വം പണം ഒഴുക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സാമ്രാജ്യത്വ സഹായം പറ്റി കൊഴുക്കുന്ന വര്‍ഗീയ ഭീകര വാദികള്‍ സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കാന്‍ ബാധ്യസ്ഥമാണ്.  മക്കാ മസ്ജിദില്‍ , അയോദ്ധ്യയില്‍ , അല്ലെങ്കില്‍ മറ്റു ഏതൊരു ആരാധനാലയത്തിലും ബോംബു വീണാല്‍ അതിന്റെ ഗുണം അനുഭവിക്കുന്നത് മേല്‍പ്പറഞ്ഞ വര്‍ഗീയ വാദികളും സാമ്രാജ്യത്വ ശക്തികളുമാണ്. ദുരന്തം അനുഭവിക്കുന്നത് സാധാരണക്കാരും. എന്നാല്‍ ഇവിടെ കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ എഴുത്തുകാരില്‍ ചിലര്‍ മതേതരര്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും  ഏതെങ്കിലും പക്ഷം പിടിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ പോലും ഏതെങ്കിലും ഒരു പക്ഷത്തുനിന്ന് ചോര കുടിക്കുന്നു. ചിലര്‍ പറയുന്നു, ന്യൂനപക്ഷ വര്‍ഗീയത അപകടമെന്ന്. മറ്റുചിലര്‍ പറയുന്നു ഭൂരിപക്ഷ വര്‍ഗീയത അപകടമെന്ന്. വര്‍ഗീയത ഏതുമാകട്ടെ, അത് എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്.
വര്‍ഗീയതയും ഭീകരതയും  സജീവമായ പ്രദേശങ്ങളില്‍ നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ് അവിടെയെല്ലാം എഴുത്തും വായനയും തീരെ കുറവെന്ന്. ഗുജറാത്തും ഒറിസ്സയും മാറാടും അത് ശരിവക്കുന്നുണ്ട്. കലാപം കഴിഞ്ഞാല്‍ പിന്നെ മാധ്യമങ്ങളും മത രാഷ്ട്രീയ സംഘടനകളും തിരക്ക് കൂട്ടുക സ്വന്തം പാര്‍ട്ടിയിലോ മതത്തിലോ ഉള്ളവര്‍ എത്ര കൊല്ലപ്പെട്ടെന്ന്. മറുഭാഗത്ത് എത്ര ആള്‍ നാശവും സാമ്പത്തിക നാശവും വരുത്താന്‍ കഴിഞ്ഞെന്നുമാണ്. അതിനിടയില്‍ നാം മറന്നു പോകുന്ന ഒന്നാണ് രാഷ്ട്രീയ ഭീകരത. രാഷ്ട്രീയമായി പോലും ഒരാളെ വെട്ടി പരിക്കേല്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ഭീകരത തന്നെ. മനുഷ്യന് എന്നല്ല ഇതര ജീവികള്‍ക്ക് കൂടി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭീകരതയാണ്.
കാശ്മീരിലേക്ക് തിരിയുമ്പോള്‍ അവിടെ കാശ്മീരികളെ, മുസ്ലീങ്ങളെ, പണ്ഡിറ്റുകളെ  കാണുന്നു.  എന്നാല്‍ മനുഷ്യന് എന്ത് സംഭവിച്ചെന്നു ഒരു നാവും പറയാറില്ല. എന്താ മനുഷ്യന്‍ ഇല്ലേ? ഈ ലോകത്ത് മനുഷ്യന്‍ എന്ന് അടയാളപ്പെടുത്തേണ്ട ഇടങ്ങളിലൊക്കെ ജാതി മത ചാപ്പ കുത്തിയാല്‍ മതിയെന്നോ?
ഇസ്ലാമിക തീവ്രവാദികളും ഹൈന്ദവ തീവ്രവാദികളും തമ്മില്‍ വ്യത്യാസം ഒന്നും ഇല്ല. ഒരു കൂട്ടര്‍ അമ്പലത്തില്‍ പോകുന്നു. മറ്റേ കൂട്ടര്‍ പള്ളിയില്‍ പോകുന്നു. അല്ലാതെന്ത്. രണ്ട്‌ ദുര്‍ഭൂതങ്ങളും ശപിക്കപ്പെട്ടവര്‍ തന്നെ. ഭീകരതയെ എതിര്‍ക്കുന്നവര്‍ എന്താണ് ഭീകരത എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നില്ല. ഭീകരതയ്ക്ക് എതിരെ ഇറങ്ങിതിരിക്കുന്നവര്‍ ഏതെങ്കിലും ചട്ടക്കൂടിന്റെ അടിമയായിരിക്കും. അതുകൊണ്ട് സത്യസന്തമായ ഒരു വിലയിരുത്തല്‍ പലപ്പോഴും നമുക്ക് ലഭിക്കാതെ പോകുന്നു.
ഭീകരത എന്നാല്‍ മനുഷ്യനോ സസ്യ ജലാദികള്‍ക്കോ പക്ഷി മൃഗാദികള്‍ക്കോ    ആപത്തുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യല്‍ . അത്തരം ആപത്തിലേക്ക് നയിക്കുന്ന സംവാദം പോലും ഭീകരതയായി കാണുക. എങ്കില്‍ ഇന്ന് സമാധാനത്തിന്റെ അപ്പസ്തലനായി രംഗത്ത് വന്നിട്ടുള്ള അമേരിക്കയെ മേല്‍ സൂചിപ്പിച്ച നിര്‍വചനത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. ഹിരോഷിമയും നാഗാസാക്കിയും നമുക്ക് മുന്നിലുണ്ട്. വിയറ്റ്‌നാമിലെ  കൂട്ടകുരുതിയും  അവിടെ പ്രയോഗിച്ച ഓറഞ്ചു ബോംബും ഭീകരതയോ സമാധാനമോ?
ഇന്ന് നമുക്ക് മുന്നിലേക്ക്‌ വന്നിരിക്കുന്നത് ജനിതക മാറ്റം എന്ന രൂപത്തിലും… ജനിതകവിത്ത് നാലാം ലോകത്ത് വിതച്ചേക്കാവുന്ന ദുരന്തം ഏറ്റവും ഭീകരമാകും. ഒരു ഓറഞ്ചു ബോംബിനെക്കാള്‍ മാരകമായി അത് നാലാം ലോകത്തെ കൊന്നൊടുക്കും. ജനിതക വിത്തിലൂടെ ലഭിക്കുന്ന ധാന്യം ഭക്ഷിച്ചാല്‍ മാരകമായ രോഗം ബാധിക്കുമെന്നു ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുള്ളതാണ്. അതെ രോഗത്തിന് മരുന്നുമായി സാമ്രാജ്യത്വ ശക്തി തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഫലത്തില്‍ വിത്തും രോഗവും രോഗ ശാന്തിക്കായുള്ള മരുന്നും ഒരേ ശക്തിയുടെ കൈകളില്‍ എത്തിച്ചേരും. അവര്‍ വിതക്കുന്നു അവര്‍ തന്നെ വിളവെടുക്കുന്നു. നാലാം ലോകമെന്നത് വെറും ഗിനിപ്പന്നികളോ? അങ്ങനെ പടിപടിയായി നമ്മെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുകയും ചെയ്യാം എന്ന ഗൂഡാലോചനയുടെ ഫലമല്ലേ ജനിതക മാറ്റം എന്ന നവ സാമ്രാജ്യത്വ ഭീകരത.

Thursday, April 21, 2011

അത്ര സുഖമുള്ള ഒരവസ്ഥയിലല്ല കേരളം

ഇടതു പക്ഷം ഏറണാകുളം ജില്ലയില്‍ നാല് സീറ്റില്‍ ഒതുങ്ങാനാണ് സാധ്യത. വൈപ്പിന്‍ , പിറവം, പെരുമ്പാവൂര്‍ , അങ്കമാലി. അങ്ങനെ എങ്കില്‍ കേരളത്തില്‍ യു.ഡി.എഫിന് തൊണ്ണൂറിനും   നൂറിനുമിടയില്‍ സീറ്റ് ലഭിക്കാം. കുഞ്ഞാലി കുട്ടി, ബാല കൃഷ്ണ പിള്ള പ്രശ്നങ്ങളിലൂടെ നല്ല മൈലേജ് കിട്ടിയ ഇടതു പക്ഷം രണ്ടു രൂപ അരിയിലൂടെ കൂപ്പു കുത്തുകയാനുണ്ടായത്. ആവര്‍ത്തന വിരസമായ പെണ്‍ വാണിഭ പ്രസംഗത്തിലൂടെ പരിഹാസ്യമാകുകയും ചെയ്തു. ജനങ്ങളെ ബാധിക്കുന്ന ആഗോളീകരണം തകിടം   മറിയുന്ന മതേതരത്വം , മാരകമായ എന്‍ഡോസള്‍ഫാന്‍ , ചെങ്ങറ അങ്ങനെ യുള്ള വിഷയങ്ങള്‍ ചര്‍ച്ചക്ക് വന്നില്ല എന്ന് തന്നെ പറയാം. ഇടതിനും വലതിനും എന്ത് രാഷ്ട്രീയമാണ് ഉള്ളത് എന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കണം. പാല്ര്ലമെന്റാരി മോഹവുമായി നില്‍ക്കുന്ന കമ്യൂണിസ്ടുകളുടെ   ശരീര ഭാഷ ജനം തിരിച്ചറിഞ്ഞു എന്ന് വേണം കരുതാന്‍ ... സഖാവ് ചന്ദ്രപ്പന്റെ വര്‍ഗീയ വാദികളുടെ വോട്ടു വേണം എന്ന പ്രസ്താവന അത് ശരി വയ്ക്കുന്നുണ്ടായിരുന്നു. എന്തായാലും അത്ര സുഖമുള്ള ഒരവസ്ഥയിലല്ല കേരളം.

Monday, April 18, 2011

ചില ചോദ്യങ്ങള്‍ കല്ല്‌ കടി ഉണ്ടാക്കാവുന്നത്....


രണ്ടു രൂപയുടെ അരിയില്‍ കല്ലോ ചെളിയോ കോരിയിട്ടെന്ന്. പാവപ്പെട്ടവന്റെ കഞ്ഞി മുട്ടിച്ചെന്ന്. ഒന്ന് ചോദിക്കട്ടെ, ഇരുപത്തയ്യായിരം രൂപ വരുമാനം ഉള്ളവര്‍ക്ക് വരെ രണ്ടു രൂപയുടെ അരിക്ക് അര്‍ഹത ഉണ്ടെന്നു സര്‍ക്കാര്‍ ... എങ്കില്‍ അരി വിതരണം ആരെ ഉന്നം വച്ചാണ് നടപ്പിലാക്കാന്‍ ശ്രമിച്ചത്? കുചേലനെയോ കുബേരനെയോ വോട്ടിനെയോ?
രണ്ടു രൂപയുടെ അരി വിതരണത്തിലൂടെ ഏകദേശം നാല്‍പ്പതു കോടിയോളം രൂപ സര്‍ക്കാരിന് മാസാ മാസം ബാധ്യത വരും. രണ്ടു രൂപയുടെ അരി കൊടുക്കുന്നതിലും നല്ലത് എന്‍ഡോസള്‍ഫാന്റെ ദുരിതത്തില്‍ പെട്ടവരെ സഹായിക്കലല്ലേ. അല്ലെങ്കില്‍ മാരകമായ രോഗം ബാധിച്ചു ചികിത്സ കിട്ടാതെ വലയുന്നവരെ സഹായിച്ചു കൂടെ...