Saturday, May 28, 2011

കവി...

കവി കത്തുന്ന തലയോട്ടിയുമായി പറന്നു നടക്കുന്ന പക്ഷി. പക്ഷി എന്ന് ചൊല്ലിയത് അവനോ അവളോ എന്ന് തിട്ടമില്ലാത്തതിനാല്‍ ... എങ്കിലും അത് ചില ഉടലുകളില്‍ വസിക്കാന്‍ വിധിക്കപ്പെടുന്നു. ഉടല്‍ എല്ലാം ഒന്നെങ്കിലും കിളികള്‍ പലത്. പല നിയോഗങ്ങള്‍ പേറി...
കവി, പേരോ നാള്‍വഴിയോ ഇല്ലാതെ ചില്ലകള്‍ തോറും പറന്നും ഇരുന്നും... എന്നാല്‍ എങ്ങും ഇരുപ്പുറക്കാതെ...
അവര്‍ ഉടലുകളെ കവിയായി കാണുന്നു. അവരില്‍ ചിലര്‍ ഉടലുകള്‍ ചെയ്തു കൂട്ടുന്ന കൃത്യങ്ങള്‍ കവിയില്‍ ചാരുന്നു. ചിലര്‍ കല്ലെറിയുകയും....
കവി, പൊട്ടുന്ന തലയോട്ടി വിസര്‍ജ്ജിച്ച അന്ഗ്നിയെ ദ്രാവകമാക്കി പാനം ചെയ്തു ഉള്ളാകെ പൊള്ളിയും തലയാകെ പെരുത്തും അലയുന്നു...
എത്രമേല്‍ ഉരുകിയിട്ടും പിന്നെയും അലഞ്ഞും സ്വയം തിരഞ്ഞും...

No comments:

Post a Comment