Sunday, June 5, 2011

ഞാന്‍

നനഞ്ഞ മേഘത്തില്‍ എത്തുന്ന നിന്റെ നോട്ടം എന്റെ ഹൃദയത്തെ
ഇളക്കുന്നതെന്തേ... തടസ്സമില്ലാതെ കടന്നുപോകുന്ന ഓരോ വികാരവും എന്നില്‍ ചുഴികള്‍ തീര്‍ക്കുകയും... കാലത്തിന്റെ തോട്ടു വരമ്പുകളില്‍ രണ്ടിടത്തേക്ക് നടന്നു ഒറ്റവഴിയിലെത്തി പടം പൊഴിച്ചവര്‍ ...
പടങ്ങളായിരുന്നു തടസ്സം. നിന്നെ എന്നിലേക്കും എന്നെ നിന്നിലേക്ക്‌ തടഞ്ഞത്. നാം പടങ്ങള്‍ കാണാതെ വഴി നീളെ തേടി. എന്റെ ഓരോ ശ്വാസവും നിനക്കായി അലഞ്ഞു. രാത്രി ഏറ്റവും നിശബ്ദം ആയപ്പോള്‍ പരാശക്തി പാതയില്‍ എത്തിയപ്പോള്‍ നമ്മള്‍ പടങ്ങളില്‍ കുടുങ്ങി കിടന്നു. അതുകൊണ്ട് ആ പ്രകാശധാര കിട്ടാതെ ഇരുട്ടിലേക്ക്.
ഭൂമിയില്‍ ചിന്തിക്കുന്നവന് ദൃഷ്ടാന്തങ്ങള്‍ ഉണ്ടെന്നു വിശുദ്ധ വചനം. വചനം ഏതു ഭാഷയിലാവട്ടെ. വചനം പാതയായി മാറിയപ്പോള്‍ ഞാന്‍ ഗ്രന്ഥങ്ങള്‍ എലിക്കു ഭക്ഷിക്കാന്‍ കൊടുത്തു. പഠിച്ചു തുലച്ച ദിവസങ്ങളെ മറവിയില്‍ കുഴിച്ചിട്ടു. ചര്‍ച്ചകളെ തര്‍ക്കങ്ങളെ അധരവ്യായാമമായി കണ്ടു...
അവധൂതന്മാര്‍ , മഹത് വചനങ്ങള്‍ ചര്‍ച്ചകളിലും പ്രഭാഷണങ്ങളിലും കിടന്നു ചാവുന്നിടത്തു എനിക്കെന്തു കാര്യം.
എനിക്കിന്ന് ഓര്‍മകളില്ല, മറവികളും... ഈ നിമിഷത്തിന്റെ യാഥാര്‍ത്യത്തില്‍ ... തുടക്കമോ ഒടുക്കമോ ഇല്ലാതെ...

1 comment:

  1. രാത്രി ഏറ്റവും നിശബ്ദം ആയപ്പോള്‍ പരാശക്തി പാതയില്‍ എത്തിയപ്പോള്‍ നമ്മള്‍ പടങ്ങളില്‍ കുടുങ്ങി കിടന്നു.

    വായിച്ചു നന്നായിട്ടുണ്ട്...

    ReplyDelete