പയിന്മരങ്ങൾ ചോലവിരിച്ച ഇടവഴിയിലെ പഞ്ചാരമണലിൽ എന്റെ ബാല്യം പെയ്തുനിൽക്കുന്നു. ഇന്നിവിടെയിരുന്ന് അന്നത്തെ ഇടവഴിയിലേക്ക് തിരികെ നടക്കുമ്പോൾ പുള്ളിവെയിലിന്റെ ആകാശം കൊതിപ്പിക്കുന്നു. അന്ന് എന്നിൽനിന്നും നിന്നിലെക്ക് ഒത്തിരിദൂരമുണ്ടായിരുന്നു. ഇന്നോ? കാണാമറയത്തെങ്കിലും അന്നത്തെ ദൂരം ദൂരമില്ലാതെയാകുന്നു. നിന്റെ ഹൃദയം യാത്രപോയ തെരുവ്, നീ കിളച്ചുമറിച്ച നിന്റെ ബാല്യം, നീ നെയ്തുകൂട്ടിയ നിന്റെ കിനാവ്, എല്ലാമെല്ലാം ക്ലാവ് പിടിച്ച് കിടക്കുന്നു. പുലരിയുടെ നയനത്തിൽ, നിലാവിന്റെ ഉൾത്തടത്തിൽ നീയപ്പോഴും വിരിഞ്ഞുനിൽക്കുന്നു. എന്നാൽ നിനക്ക് നിന്നെ കാണാനാവാതെ. നീയിന്ന് മറവിയുടെ കുന്നിൽ ഒറ്റപ്പെട്ടുനിൽക്കുന്നു..
No comments:
Post a Comment